HOME
DETAILS

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

  
Web Desk
December 13, 2024 | 10:00 AM

Priyanka Gandhi Attacks BJP RSS on loksabha

ന്യൂഡല്‍ഹി: ലോക്‌സഭിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷാകവചമാണ് ഭരണഘടനയെന്നും അതിനെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സത്യം വെളിപ്പെടുമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഉന്നാവ് കേസ് പരാമര്‍ശിച്ചാണ് തന്റെ പ്രസംഗത്തിനു തുടക്കം കുറിച്ചത്.

'നമ്മുടെ ഭരണഘടന നീതിയുടേയും ഐക്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയുമെല്ലാം സംരക്ഷണകവചമാണ്. അത് ജനങ്ങളെ സംരക്ഷിച്ചുപിടിക്കുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, 10 വര്‍ഷമായി ഭരണകക്ഷി ആ കവചത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. - പ്രിയങ്ക പറഞ്ഞു. 

യുപിയിലെ സംഭല്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തെ ജനങ്ങളുടെ ദുഃഖങ്ങളും പ്രിയങ്ക പങ്കുവച്ചു. ''സംഭലില്‍നിന്ന് ചില കുടുംബങ്ങള്‍ എന്നെ കാണാനെത്തിയിരുന്നു. രണ്ടു കുട്ടികള്‍ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. തയ്യല്‍ക്കാരനായിരുന്നു അച്ഛന്‍. രണ്ടുപേരെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. വെടിവയ്പ്പില്‍ അച്ഛന്‍ കൊല്ലപ്പെട്ടു. ഡോക്ടറാകണമെന്നാണ് മുതിര്‍ന്ന കുട്ടി പറഞ്ഞത്. ഈ സ്വപ്നവും പ്രതീക്ഷയും ഇന്ത്യന്‍ ഭരണഘടനയാണ് അവന്റെ ഹൃദയത്തില്‍ നിറച്ചത്.''-പ്രിയങ്ക പറഞ്ഞു.

ഈ സര്‍ക്കാര്‍ എന്തുകൊണ്ട് ജാതി സെന്‍സസിനെ ഭയക്കുന്നുവെന്ന ചോദ്യമുയര്‍ത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ എല്ലാ വഴികളും  ഈ സര്‍ക്കാര്‍ തേടുകയാണെന്നും കുറ്റപ്പെടുത്തി.  ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയില്‍ ആവര്‍ത്തിച്ചു. 

അദാനി വിഷയം സഭയില്‍ ഉയര്‍ത്തിയ പ്രിയങ്ക ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും കുറ്റപ്പെടുത്തി.'142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുന്നുണ്ട്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്കു മാത്രം നല്‍കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരാള്‍ക്കു മാത്രം എന്ന നിലപാടാണ് ബിജെപിയുടേത്. '-പ്രിയങ്ക പറഞ്ഞു.

 ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാര്‍ ഭരണഘടനയല്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ഇതുവരെ പത്ത് മിനിറ്റ് പോലും മോദി സഭയില്‍ ചെലവഴിക്കാന്‍ തയാറായില്ലെന്നും പ്രിയങ്ക പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  4 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  4 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  4 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  4 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  4 days ago
No Image

കേന്ദ്രത്തിനെതിരെ 'ദളപതി'യുടെ ആദ്യ പ്രഹരം; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

National
  •  4 days ago
No Image

കൊറിയര്‍ വഴി ലഹരിക്കടത്ത് കടത്ത്; എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് 177 എംഡിഎംഎ ഗുളികകള്‍ കണ്ടെത്തി 

Kerala
  •  4 days ago
No Image

കർണാടകയിൽ ദാരുണ അപകടം; ട്രാക്ടർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

National
  •  4 days ago
No Image

ഓപ്പറേഷന്‍ 'നംഖോര്‍'; ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാറും കസ്റ്റംസ് പിടിച്ചെടുത്തു 

Kerala
  •  4 days ago