HOME
DETAILS

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

  
Web Desk
December 13, 2024 | 10:00 AM

Priyanka Gandhi Attacks BJP RSS on loksabha

ന്യൂഡല്‍ഹി: ലോക്‌സഭിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷാകവചമാണ് ഭരണഘടനയെന്നും അതിനെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സത്യം വെളിപ്പെടുമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഉന്നാവ് കേസ് പരാമര്‍ശിച്ചാണ് തന്റെ പ്രസംഗത്തിനു തുടക്കം കുറിച്ചത്.

'നമ്മുടെ ഭരണഘടന നീതിയുടേയും ഐക്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയുമെല്ലാം സംരക്ഷണകവചമാണ്. അത് ജനങ്ങളെ സംരക്ഷിച്ചുപിടിക്കുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, 10 വര്‍ഷമായി ഭരണകക്ഷി ആ കവചത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. - പ്രിയങ്ക പറഞ്ഞു. 

യുപിയിലെ സംഭല്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തെ ജനങ്ങളുടെ ദുഃഖങ്ങളും പ്രിയങ്ക പങ്കുവച്ചു. ''സംഭലില്‍നിന്ന് ചില കുടുംബങ്ങള്‍ എന്നെ കാണാനെത്തിയിരുന്നു. രണ്ടു കുട്ടികള്‍ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. തയ്യല്‍ക്കാരനായിരുന്നു അച്ഛന്‍. രണ്ടുപേരെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. വെടിവയ്പ്പില്‍ അച്ഛന്‍ കൊല്ലപ്പെട്ടു. ഡോക്ടറാകണമെന്നാണ് മുതിര്‍ന്ന കുട്ടി പറഞ്ഞത്. ഈ സ്വപ്നവും പ്രതീക്ഷയും ഇന്ത്യന്‍ ഭരണഘടനയാണ് അവന്റെ ഹൃദയത്തില്‍ നിറച്ചത്.''-പ്രിയങ്ക പറഞ്ഞു.

ഈ സര്‍ക്കാര്‍ എന്തുകൊണ്ട് ജാതി സെന്‍സസിനെ ഭയക്കുന്നുവെന്ന ചോദ്യമുയര്‍ത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ എല്ലാ വഴികളും  ഈ സര്‍ക്കാര്‍ തേടുകയാണെന്നും കുറ്റപ്പെടുത്തി.  ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയില്‍ ആവര്‍ത്തിച്ചു. 

അദാനി വിഷയം സഭയില്‍ ഉയര്‍ത്തിയ പ്രിയങ്ക ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും കുറ്റപ്പെടുത്തി.'142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുന്നുണ്ട്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്കു മാത്രം നല്‍കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരാള്‍ക്കു മാത്രം എന്ന നിലപാടാണ് ബിജെപിയുടേത്. '-പ്രിയങ്ക പറഞ്ഞു.

 ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാര്‍ ഭരണഘടനയല്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ഇതുവരെ പത്ത് മിനിറ്റ് പോലും മോദി സഭയില്‍ ചെലവഴിക്കാന്‍ തയാറായില്ലെന്നും പ്രിയങ്ക പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  5 days ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  5 days ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  5 days ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  5 days ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  5 days ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  6 days ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  6 days ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  6 days ago
No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  6 days ago
No Image

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

Kerala
  •  6 days ago