HOME
DETAILS

മിസോറാം ലോട്ടറി വില്‍പന നിയമവിരുദ്ധം: മന്ത്രി ഐസക്

  
Web Desk
July 28 2017 | 22:07 PM

%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8

തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ കേരളത്തിലെ വില്‍പന നിയമവിരുദ്ധമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ചട്ടങ്ങള്‍ പാലിക്കാതെയും സര്‍ക്കാരിന്റെ അനുമതി തേടാതെയുമാണ് വില്‍പനയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ് ഏഴിന് മിസോറാം ലോട്ടറിയുടെ ആദ്യ വില്‍പന പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച ചില പത്രങ്ങളില്‍ പരസ്യം വന്നിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലോട്ടറി നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇതനുസരിച്ച് ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ വിപണനത്തിനായി ഒരുക്കിയ സംവിധാനങ്ങള്‍ വില്‍പന നടത്തുന്ന സംസ്ഥാനത്തെ അറിയിക്കേണ്ടതുണ്ട്. വില്‍ക്കുന്ന സ്ഥാപനം, നടത്തിപ്പുകാരന്റെ പേര്, ടിക്കറ്റ് അച്ചടിച്ച പ്രസ് തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കണം. നിശ്ചിത മാസങ്ങളുടെ ഇടവേളകളില്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തേണ്ടതുമുണ്ട്. അതൊന്നും ചെയ്യാതെ പത്രപ്പരസ്യം നല്‍കിയത് നിയമവിരുദ്ധമാണ്.
ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ നേരത്തെ സിക്കിം ലോട്ടറി സംസ്ഥാനത്തു നിരോധിച്ചിരുന്നു. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് മിസോറാം സര്‍ക്കാരും ചെയ്യുന്നത്. നിയമാനുസൃതം വില്‍പന നടത്തുകയാണെങ്കില്‍ ഇവിടെ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മിസോറാം ലോട്ടറി തട്ടിപ്പു കൂടിയാണ്. അവര്‍ പ്രഖ്യാപിച്ച സമ്മാനങ്ങളും അച്ചടിച്ചെലവും കമ്മിഷനും പരസ്യച്ചെലവും നികുതിയുമൊക്കെ കൂട്ടിനോക്കുമ്പോള്‍ വിറ്റുവരവിന്റെ 102 ശതമാനം വരുന്നുണ്ട്. ഇങ്ങനെ ലോട്ടറി നടത്താനാവില്ല. ഒന്നുകില്‍ നികുതി വെട്ടിക്കുകയോ അല്ലെങ്കില്‍ സമ്മാനം നല്‍കാതെ ജനങ്ങളെ കബളിപ്പിക്കുകയോ ചെയ്യേണ്ടി വരും.
നിയമം ലംഘിച്ച് ഈ ലോട്ടറി ആരാണ് സംസ്ഥാനത്തു വില്‍ക്കുന്നതെന്നു പരിശോധിക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി വില്‍ക്കുന്ന സംസ്ഥാന ലോട്ടറി വിതരണക്കാരുടെ ലൈസന്‍സ് റദ്ദാക്കും. ചിലര്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വിളിച്ച യോഗത്തിനു പോയിട്ടുണ്ട്. അതാരെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ഉടന്‍ തന്നെ മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കും

uae
  •  a few seconds ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  18 minutes ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  18 minutes ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  26 minutes ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  38 minutes ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  43 minutes ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  an hour ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  an hour ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago


No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  2 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 hours ago