HOME
DETAILS

കായംകുളം സി.പി.സി.ആര്‍.ഐ പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് കെ.സി വേണുഗോപാല്‍ എം.പി.

  
backup
November 28, 2018 | 12:21 PM

kayamkulam-cpcri-didnt-close-kc-venugopal-spm-kerala

കായംകുളം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ) കായംകുളം കൃഷ്ണപുരത്തെ മേഖലാ കേന്ദ്രം അടച്ചുപൂട്ടില്ലെന്നു കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിന്റെ ഉറപ്പു ലഭിച്ചെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. പതിറ്റാണ്ടുകളായി നാളികേര ഗവേഷണ രംഗത്തു അഭിമാനകരമായ സേവനം നല്‍കുന്ന സ്ഥാപനം പൂട്ടാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ടെന്ന വര്‍ത്തകളെത്തുടര്‍ന്നു കെ.സി വേണുഗോപാല്‍ എം.പി കൃഷിമന്ത്രാലയത്തില്‍ വെച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ഉറപ്പു നല്‍കിയത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലി(ഐ.സി.എ.ആര്‍) നു കീഴില്‍ സി.പി.സി.ആര്‍.ഐയിലെ ശാസ്ത്രജ്ഞരുടെ തസ്തികകള്‍ പുനഃപരിശോധിക്കാനുള്ള സമിതിയുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എം.പി ചൂണ്ടിക്കാട്ടി. ഒരേ സംസ്ഥാനത്തു തന്നെ രണ്ടു പ്രാദേശിക ഗവേഷണ കേന്ദ്രങ്ങള്‍ വേണ്ടെന്ന വിചിത്ര ന്യായം ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു നിര്‍ദേശം കേന്ദ്ര കൃഷി മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ സ്ഥാപിതമായ നാളികേര ഗവേഷണ കേന്ദ്രം കോടിക്കണക്കിനു രൂപ ചിലവിട്ടു പതിറ്റാണ്ടുകളായി കാര്‍ഷിക ഗവേഷണ രംഗത്തു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണെന്നും എം.പി ചൂണ്ടിക്കാട്ടി. തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങളെപ്പറ്റിയും ഇടവിളകളെപ്പറ്റിയും ശ്രദ്ധേയമായ പഠനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ അടക്കം ഇവിടെ തയ്യാറാക്കുന്ന നടീല്‍ വസ്തുക്കള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.

കേന്ദ്രം പൂട്ടാനുള്ള നിര്‍ദേശം നാളികേര ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണെന്നും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കായംകുളത്തെ മേഖലാ കേന്ദ്രം അടച്ചുപൂട്ടാനുള്ള നിര്‍ദേശം മന്ത്രാലയം പരിഗണിക്കില്ലെന്നും ഈ നിര്‍ദേശം തള്ളിക്കളയുമെന്നും കൃഷി മന്ത്രി കെ.സി വേണുഗോപാല്‍ എം.പിക്കു ഉറപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  8 days ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  8 days ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  8 days ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  8 days ago
No Image

In - Depth: ഇന്ത്യൻ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണോ? രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് നാല് മുസ്‌ലിംങ്ങൾ

National
  •  8 days ago
No Image

മിസൈൽ ഭീഷണി മുന്നറിയിപ്പ്: അലേർട്ട് ശബ്ദങ്ങളിൽ മാറ്റം വരുത്തി യുഎഇ; കാരണമിത്

uae
  •  8 days ago
No Image

'രാജിയില്ല': ഇത് കുടുംബ പ്രശ്‌നം, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ഗണേഷ് കുമാര്‍

Kerala
  •  8 days ago
No Image

"ഉള്ളി കഴിച്ചാൽ നെഗറ്റീവ് അടിക്കുമോ?"; ഉള്ളിയിലെ 'നെഗറ്റീവ് എനർജി' പഠിക്കാൻ ഹരജി; വക്കീലിന്റെ 'എനർജി' തീർത്ത് സുപ്രീം കോടതി

National
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി, ദിലീപിന് നോട്ടിസ്

Kerala
  •  8 days ago
No Image

യുഎഇയയിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത | UAE Weather updates

Weather
  •  8 days ago