HOME
DETAILS

ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ; കാണാനായത് ശുഭ സൂചനകൾ മാത്രം 

  
backup
December 12, 2019 | 8:56 AM

gcc-summitt
റിയാദ്: പ്രതിസന്ധികൾ ചർച്ച ചെയ്യുമെന്ന് കരുതിയ ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളെ ഉദ്ധരിച്ചു ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യപ്പെടുമെന്നും ഖത്തർ അമീർ പങ്കെടുക്കുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇവ രണ്ടും നടക്കാതെയാണ് ഉച്ചകോടിക്ക് സമാപനമായത്.
 
എങ്കിലും ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റിയാദിലെത്തിയ സംഘത്തെ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായി സ്വീകരിച്ചതും സഊദി അധികൃതർ ഇവരുമായി ചർച്ചകൾ നടത്തിയതും ശുഭ സൂചനയാണ് നൽകുന്നത്. 40ാമത് ഉച്ചകോടിയിൽ മാധ്യമശ്രദ്ധ നേടിയത് ഖത്തർ പ്രധാനമന്ത്രിക്ക് റിയാദിൽ ലഭിച്ച സ്വീകരണമായിരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സഊദി ഭരണാധികാരി നേരിട്ട് ഖത്തർ ഉന്നത സാരഥിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത്.
 
രണ്ടര വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തറിൽനിന്ന് പ്രധാനമന്ത്രി തലത്തിലുള്ള ഉന്നതതല സംഘം സഊദിയിലെത്തുന്നത്. നയതന്ത്ര ബന്ധം വരെ നില നിൽക്കാത്ത സാഹചര്യത്തിൽ തന്നെ ഖത്തർ സംഘം സഊദിയിലെത്തിയത് പ്രതിസന്ധി പരിഹരിക്കാനുള്ള ചുവടു വെപ്പുകളായാണ് കണക്കാക്കുന്നത്. തുടർന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തിയതും ഏറെ ശ്രദ്ധേയമായി. 
 
അതേസമയം, നേരത്തെ പ്രതീക്ഷിച്ച പോലെ ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളൊന്നും ഗൾഫ് സഹകരണ ഉച്ചകോടി കൈക്കൊണ്ടില്ല. 
 
എങ്കിലും, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ എന്നും മുന്നിൽ നിന്ന കുവൈത് അമീറിന്റെ ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന പ്രസ്താവനയും ശ്രദ്ദേയമാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  9 days ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  9 days ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  9 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  9 days ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  9 days ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  9 days ago
No Image

റൗളാ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  9 days ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  9 days ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  9 days ago