HOME
DETAILS

ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ; കാണാനായത് ശുഭ സൂചനകൾ മാത്രം 

  
backup
December 12, 2019 | 8:56 AM

gcc-summitt
റിയാദ്: പ്രതിസന്ധികൾ ചർച്ച ചെയ്യുമെന്ന് കരുതിയ ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളെ ഉദ്ധരിച്ചു ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യപ്പെടുമെന്നും ഖത്തർ അമീർ പങ്കെടുക്കുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇവ രണ്ടും നടക്കാതെയാണ് ഉച്ചകോടിക്ക് സമാപനമായത്.
 
എങ്കിലും ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റിയാദിലെത്തിയ സംഘത്തെ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായി സ്വീകരിച്ചതും സഊദി അധികൃതർ ഇവരുമായി ചർച്ചകൾ നടത്തിയതും ശുഭ സൂചനയാണ് നൽകുന്നത്. 40ാമത് ഉച്ചകോടിയിൽ മാധ്യമശ്രദ്ധ നേടിയത് ഖത്തർ പ്രധാനമന്ത്രിക്ക് റിയാദിൽ ലഭിച്ച സ്വീകരണമായിരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സഊദി ഭരണാധികാരി നേരിട്ട് ഖത്തർ ഉന്നത സാരഥിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത്.
 
രണ്ടര വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തറിൽനിന്ന് പ്രധാനമന്ത്രി തലത്തിലുള്ള ഉന്നതതല സംഘം സഊദിയിലെത്തുന്നത്. നയതന്ത്ര ബന്ധം വരെ നില നിൽക്കാത്ത സാഹചര്യത്തിൽ തന്നെ ഖത്തർ സംഘം സഊദിയിലെത്തിയത് പ്രതിസന്ധി പരിഹരിക്കാനുള്ള ചുവടു വെപ്പുകളായാണ് കണക്കാക്കുന്നത്. തുടർന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തിയതും ഏറെ ശ്രദ്ധേയമായി. 
 
അതേസമയം, നേരത്തെ പ്രതീക്ഷിച്ച പോലെ ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളൊന്നും ഗൾഫ് സഹകരണ ഉച്ചകോടി കൈക്കൊണ്ടില്ല. 
 
എങ്കിലും, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ എന്നും മുന്നിൽ നിന്ന കുവൈത് അമീറിന്റെ ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന പ്രസ്താവനയും ശ്രദ്ദേയമാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയിൽ സ്ഫോടനവും വെടിവെപ്പും; ഇറ്റലിയെ നടുക്കിയ 'മണി ഹെയ്സ്റ്റ്' മാതൃകയിലുള്ള കവർച്ചാശ്രമം

crime
  •  3 hours ago
No Image

ഓട്ടോ ഡ്രൈവറിൽ നിന്ന് 'മുരാരി തന്ത്രി'യിലേക്ക്; പീഡനക്കേസിൽ സോഷ്യൽ മീഡിയ താരം പിടിയിൽ

crime
  •  4 hours ago
No Image

റഷ്യൻ എണ്ണ വിവാദം: 'ദേശീയ താൽപര്യം പ്രധാനം'; വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി

latest
  •  4 hours ago
No Image

കുവൈത്ത് അമീറിനെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

Kuwait
  •  4 hours ago
No Image

യുഎഇയിൽ കായിക സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ്; പുതിയ നിയമവുമായി ധനകാര്യ മന്ത്രാലയം

uae
  •  4 hours ago
No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  5 hours ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  5 hours ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  6 hours ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  6 hours ago