HOME
DETAILS

ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ; കാണാനായത് ശുഭ സൂചനകൾ മാത്രം 

  
backup
December 12, 2019 | 8:56 AM

gcc-summitt
റിയാദ്: പ്രതിസന്ധികൾ ചർച്ച ചെയ്യുമെന്ന് കരുതിയ ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളെ ഉദ്ധരിച്ചു ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യപ്പെടുമെന്നും ഖത്തർ അമീർ പങ്കെടുക്കുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇവ രണ്ടും നടക്കാതെയാണ് ഉച്ചകോടിക്ക് സമാപനമായത്.
 
എങ്കിലും ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റിയാദിലെത്തിയ സംഘത്തെ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായി സ്വീകരിച്ചതും സഊദി അധികൃതർ ഇവരുമായി ചർച്ചകൾ നടത്തിയതും ശുഭ സൂചനയാണ് നൽകുന്നത്. 40ാമത് ഉച്ചകോടിയിൽ മാധ്യമശ്രദ്ധ നേടിയത് ഖത്തർ പ്രധാനമന്ത്രിക്ക് റിയാദിൽ ലഭിച്ച സ്വീകരണമായിരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സഊദി ഭരണാധികാരി നേരിട്ട് ഖത്തർ ഉന്നത സാരഥിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത്.
 
രണ്ടര വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തറിൽനിന്ന് പ്രധാനമന്ത്രി തലത്തിലുള്ള ഉന്നതതല സംഘം സഊദിയിലെത്തുന്നത്. നയതന്ത്ര ബന്ധം വരെ നില നിൽക്കാത്ത സാഹചര്യത്തിൽ തന്നെ ഖത്തർ സംഘം സഊദിയിലെത്തിയത് പ്രതിസന്ധി പരിഹരിക്കാനുള്ള ചുവടു വെപ്പുകളായാണ് കണക്കാക്കുന്നത്. തുടർന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തിയതും ഏറെ ശ്രദ്ധേയമായി. 
 
അതേസമയം, നേരത്തെ പ്രതീക്ഷിച്ച പോലെ ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളൊന്നും ഗൾഫ് സഹകരണ ഉച്ചകോടി കൈക്കൊണ്ടില്ല. 
 
എങ്കിലും, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ എന്നും മുന്നിൽ നിന്ന കുവൈത് അമീറിന്റെ ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന പ്രസ്താവനയും ശ്രദ്ദേയമാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  15 hours ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  15 hours ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  16 hours ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  16 hours ago
No Image

15-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  a day ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  a day ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  a day ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  a day ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  a day ago