HOME
DETAILS

അക്ഷരവെളിച്ചം നുകരാന്‍ കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടന്ന് നന്ദനയും വിനോദും ബിനുമാധവന്‍

  
backup
August 09 2016 | 18:08 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82-%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95


നെയ്യാറ്റിന്‍കര: അക്ഷരം പഠിക്കുന്നതിന് ദിവസവും കൊടുംകാടിലൂടെ നാല് കിലോമീറ്റര്‍ നടന്ന് ആദിവാസി കുരുന്നുകള്‍. കൊമ്പൈ സെറ്റില്‍മെന്റിലെ വിശ്വംഭരന്റെയും നീലിമയുടെയും മക്കളായ നന്ദന(12)ക്കും വിനോദിനും (6) സ്‌കൂളിലേക്കുള്ള ഓരോ യാത്രയും ജീവന്മരണ പോരാട്ടത്തിനു തുല്യമാണ്.  കാട്ടുപന്നിയും , കരടിയും, കാട്ടുപോത്തും, പുലിയും, ചെന്നായ് കൂട്ടങ്ങളും വിഹരിക്കുന്ന നെയ്യാറിലെ കൊടുംകാട്ടിലൂടെയാണ് യാത്ര. ഇടക്കൊക്കെ അച്ഛനോ അമ്മയോ കൂട്ട് പോകും. അല്ലാത്തപ്പോഴൊക്കെ  രണ്ടുപേരും മാത്രം. പുരവിമല ഗവ.ട്രൈബല്‍ എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
കൊടുംകാട്ടിലൂടെയുള്ള അപകടംപിടിച്ച യാത്രയെ പേടിച്ച്  സ്‌കൂള്‍ മുറ്റത്തെത്താന്‍നന്ദനക്കു ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കുഞ്ഞനുജനും സ്‌കൂളിലേക്ക് പോകാറായപ്പോഴാണ്  ഇവളുടെ അക്ഷര സ്വപ്നങ്ങള്‍ പൂവിട്ടത്. പന്ത്രണ്ടുകാരിയായ നന്ദന ഇപ്പോള്‍ രണ്ടാംക്ലാസിലാണ്. ആറുവയസുകാരന്‍ അനുജനുംഅതേക്ലാസില്‍ തന്നെ.
ഏഴു വര്‍ഷം മുന്‍പ് ഈ കാട്ടിലൂടെ പോകുമ്പോഴാണ് നന്ദനയെയും അമ്മയെയും ചിന്നം വിളിച്ചെത്തിയ ഒറ്റയാന്‍ ആക്രമിച്ചത്. കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. കുഞ്ഞിനെയും വാരിയെടുത്ത്  ഓടുന്നതിനിടയില്‍ അമ്മ നീലിമ കാട്ടുവഴിയിലെ ഒരു കുഴിയില്‍ വീണു.ആ വീഴ്ചയായിരുന്നു ജീവന്‍ രക്ഷിച്ചത്. ആ സംഭവത്തോടെയാണ് നന്ദനയെ ഒറ്റക്കു സ്‌കൂളില്‍ വിടേണ്ടന്ന് മാതാപിതാക്കള്‍ തീരുമാനിച്ചത്.
പിന്നീട് വിനോദിന് നാലുവയസായപ്പോള്‍ മക്കളെ രണ്ടുപേരെയും പഠിക്കാനയക്കണമെന്ന് അവര്‍ തീരുമാ
നിച്ചു. ആദ്യമൊക്കെ മാതാപിതാക്കളിലൊരാള്‍ കുട്ടികള്‍ക്കൊപ്പം പോകുമായിരുന്നു. സ്‌കൂള്‍ വിടും വരെ അവരവിടെ കാത്തിരിക്കും. ഇന്നിപ്പോള്‍ കുട്ടികള്‍ ഒറ്റക്കാണ് യാത്ര. ഇടയ്ക്ക് മഴയോ കാറ്റോ വന്നാല്‍ അന്നത്തെ സ്‌കൂളില്‍ പോക്ക് മുടങ്ങും.
ഇവര്‍ സ്‌കൂളിലെത്തുമ്പള്‍ രാവിലെ പതിനൊന്ന് മണിയെങ്കിലുമാകും. മൂന്ന് മണിയോടടുപ്പിച്ച്  രണ്ടുപേരെയും മടക്കി അയക്കുമെന്ന് ഹെഡ്മിസ്ട്രസ് നിര്‍മ്മല മേരി പറഞ്ഞു. മായത്തുനിന്നും അഞ്ച് കി.മി അകലെയാണ് പുരവിമല ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂള്‍. ഇവിടെ എച്ച്.എമ്മിനെ കൂടാതെ  നാല് അധ്യാപകരും  പാര്‍ട്ട് ടൈം ജീവനക്കാരനുമുണ്ട്.
 പ്രതിസന്ധികളെ അതിജീവിച്ചും മക്കളെ പഠിക്കാനയക്കുന്ന മാതാപിതാക്കളും കിലോമീറ്ററുകളോളം കാല്‍നടയായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും ആദിവാസി സമൂഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  2 days ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  2 days ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  2 days ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  2 days ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  2 days ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  2 days ago