HOME
DETAILS

അക്ഷരവെളിച്ചം നുകരാന്‍ കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടന്ന് നന്ദനയും വിനോദും ബിനുമാധവന്‍

  
backup
August 09, 2016 | 6:55 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82-%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95


നെയ്യാറ്റിന്‍കര: അക്ഷരം പഠിക്കുന്നതിന് ദിവസവും കൊടുംകാടിലൂടെ നാല് കിലോമീറ്റര്‍ നടന്ന് ആദിവാസി കുരുന്നുകള്‍. കൊമ്പൈ സെറ്റില്‍മെന്റിലെ വിശ്വംഭരന്റെയും നീലിമയുടെയും മക്കളായ നന്ദന(12)ക്കും വിനോദിനും (6) സ്‌കൂളിലേക്കുള്ള ഓരോ യാത്രയും ജീവന്മരണ പോരാട്ടത്തിനു തുല്യമാണ്.  കാട്ടുപന്നിയും , കരടിയും, കാട്ടുപോത്തും, പുലിയും, ചെന്നായ് കൂട്ടങ്ങളും വിഹരിക്കുന്ന നെയ്യാറിലെ കൊടുംകാട്ടിലൂടെയാണ് യാത്ര. ഇടക്കൊക്കെ അച്ഛനോ അമ്മയോ കൂട്ട് പോകും. അല്ലാത്തപ്പോഴൊക്കെ  രണ്ടുപേരും മാത്രം. പുരവിമല ഗവ.ട്രൈബല്‍ എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
കൊടുംകാട്ടിലൂടെയുള്ള അപകടംപിടിച്ച യാത്രയെ പേടിച്ച്  സ്‌കൂള്‍ മുറ്റത്തെത്താന്‍നന്ദനക്കു ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കുഞ്ഞനുജനും സ്‌കൂളിലേക്ക് പോകാറായപ്പോഴാണ്  ഇവളുടെ അക്ഷര സ്വപ്നങ്ങള്‍ പൂവിട്ടത്. പന്ത്രണ്ടുകാരിയായ നന്ദന ഇപ്പോള്‍ രണ്ടാംക്ലാസിലാണ്. ആറുവയസുകാരന്‍ അനുജനുംഅതേക്ലാസില്‍ തന്നെ.
ഏഴു വര്‍ഷം മുന്‍പ് ഈ കാട്ടിലൂടെ പോകുമ്പോഴാണ് നന്ദനയെയും അമ്മയെയും ചിന്നം വിളിച്ചെത്തിയ ഒറ്റയാന്‍ ആക്രമിച്ചത്. കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. കുഞ്ഞിനെയും വാരിയെടുത്ത്  ഓടുന്നതിനിടയില്‍ അമ്മ നീലിമ കാട്ടുവഴിയിലെ ഒരു കുഴിയില്‍ വീണു.ആ വീഴ്ചയായിരുന്നു ജീവന്‍ രക്ഷിച്ചത്. ആ സംഭവത്തോടെയാണ് നന്ദനയെ ഒറ്റക്കു സ്‌കൂളില്‍ വിടേണ്ടന്ന് മാതാപിതാക്കള്‍ തീരുമാനിച്ചത്.
പിന്നീട് വിനോദിന് നാലുവയസായപ്പോള്‍ മക്കളെ രണ്ടുപേരെയും പഠിക്കാനയക്കണമെന്ന് അവര്‍ തീരുമാ
നിച്ചു. ആദ്യമൊക്കെ മാതാപിതാക്കളിലൊരാള്‍ കുട്ടികള്‍ക്കൊപ്പം പോകുമായിരുന്നു. സ്‌കൂള്‍ വിടും വരെ അവരവിടെ കാത്തിരിക്കും. ഇന്നിപ്പോള്‍ കുട്ടികള്‍ ഒറ്റക്കാണ് യാത്ര. ഇടയ്ക്ക് മഴയോ കാറ്റോ വന്നാല്‍ അന്നത്തെ സ്‌കൂളില്‍ പോക്ക് മുടങ്ങും.
ഇവര്‍ സ്‌കൂളിലെത്തുമ്പള്‍ രാവിലെ പതിനൊന്ന് മണിയെങ്കിലുമാകും. മൂന്ന് മണിയോടടുപ്പിച്ച്  രണ്ടുപേരെയും മടക്കി അയക്കുമെന്ന് ഹെഡ്മിസ്ട്രസ് നിര്‍മ്മല മേരി പറഞ്ഞു. മായത്തുനിന്നും അഞ്ച് കി.മി അകലെയാണ് പുരവിമല ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂള്‍. ഇവിടെ എച്ച്.എമ്മിനെ കൂടാതെ  നാല് അധ്യാപകരും  പാര്‍ട്ട് ടൈം ജീവനക്കാരനുമുണ്ട്.
 പ്രതിസന്ധികളെ അതിജീവിച്ചും മക്കളെ പഠിക്കാനയക്കുന്ന മാതാപിതാക്കളും കിലോമീറ്ററുകളോളം കാല്‍നടയായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും ആദിവാസി സമൂഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  9 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  9 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  9 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  9 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  9 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  9 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  9 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  9 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  9 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  9 days ago