HOME
DETAILS

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍; കോഴിക്കോട് സോണില്‍ മുടങ്ങിയത് 210 സര്‍വിസുകള്‍

  
backup
December 19 2018 | 05:12 AM

%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%b0

കോഴിക്കോട്: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസുകള്‍ മുടങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍കൊള്ളുന്ന കോഴിക്കോട് ആസ്ഥാനമായ വടക്കന്‍ മേഖലയില്‍ ഇന്നലെ 210 സര്‍വിസുകള്‍ മുടങ്ങി.
സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ ടൈം ജോലിനല്‍കിയും അവധികള്‍ റദ്ദാക്കിയും ക്രമീകരണം നടത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും ആളുകളുടെ പരിമിതി മിറകടക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സ്‌പെല്ലുകളായിട്ടാണ് കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാരുടെ ജോലി ക്രമീകരണം. ഉച്ചയോടെ കഴിയുന്ന ആദ്യ സ്‌പെല്ലില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ തിരിച്ചെത്തുന്നതോടെ മുടങ്ങുന്ന സര്‍വിസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
അതേസമയം, ആദ്യ ദിവസത്തേതു പോലെ തന്നെ ഇന്നലെയും ജില്ലയില്‍ ആറു സര്‍വിസുകള്‍ മുടങ്ങി. തിരുവമ്പാടി ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകളാണ് മുടങ്ങിയത്. 28 എം പാനല്‍ ജീവനക്കാരെയാണ് തിരുവമ്പാടി ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടത്. മറ്റു ഡിപ്പോകളില്‍ നിന്നുള്ള സര്‍വിസുകള്‍ ഉച്ചവരെ പതിവുപോലെ നടന്നിട്ടുണ്ടെന്ന് കോഴിക്കോട് യൂനിറ്റ് അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.പി രാധാകൃഷ്ണന്‍ അറിയിച്ചു.  ജില്ലയില്‍ മാത്രം 96 എം പാനല്‍ ജീവനക്കാരെയാണു പിരിച്ചുവിട്ടത്. താമരശ്ശേരി, തൊട്ടില്‍പാലം, വടകര, കോഴിക്കോട് എന്നീ ഡിപ്പോകളുടെ കീഴില്‍ ഒരു സര്‍വിസും മുടങ്ങിയിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ സര്‍വിസുകളെ ബാധിക്കാനാണു സാധ്യത.  കൂടുതല്‍ എം പാനല്‍ ജീവനക്കാരുള്ള താമരശ്ശേരി, തിരുവമ്പാടി, തൊട്ടില്‍പ്പാലം ഡിപ്പോകളെയാണ് പിരിച്ചുവിടല്‍ ഉത്തരവ് കാര്യമായി ബാധിക്കുകയെന്നാണു വിലയിരുത്തല്‍. താമരശ്ശേരി ഡിപ്പോയില്‍ നേരത്തെ തന്നെ ബസ് സര്‍വിസുകള്‍ വെട്ടിച്ചുരുക്കിയതു കാരണം പിരിച്ചുവിടല്‍ സര്‍വിസുകളെ ബാധിച്ചുതുടങ്ങിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയിലും പഞ്ചാബ് നടന്നുകയറിയത് ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് വമ്പൻ നേട്ടം

Cricket
  •  2 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍

Kerala
  •  2 days ago
No Image

മെഡിക്കൽ ​ഗവേഷണത്തിന് സംഭാവന നൽകിയ മനുഷ്യാവശിഷ്ടങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: മുൻ മോർച്ചറി മാനേജർ അറസ്റ്റിൽ

International
  •  3 days ago
No Image

കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അരുണാചൽപ്രദേശിൽ സർക്കാർ ജോലി; മലയാളി യുവാവിനെതിരെ കേസ്

Kerala
  •  3 days ago
No Image

ഭക്ഷ്യ വിഷബാധയെന്ന് തെറ്റിദ്ധരിച്ചു; യുവതിയുടെ 13 അവയവങ്ങൾ അപൂർവ കാൻസർ മൂലം നീക്കം ചെയ്തു

International
  •  3 days ago
No Image

കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആദ്യ ഉപതെരഞ്ഞെടുപ്പ്, ചരിത്രത്തിൽ നിറഞ്ഞ് എന്നും നിലമ്പൂർ 

Kerala
  •  3 days ago
No Image

കർണാടകയിലെ ആദ്യ കോവിഡ് മരണം ബെംഗളൂരുവിൽ; 84-കാരൻ മരിച്ചു, 38 പുതിയ കേസുകൾ 

National
  •  3 days ago
No Image

തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം പൊട്ടി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം

Kerala
  •  3 days ago
No Image

അതിസാഹസികം! റാസൽഖൈമ പർവതനിരകളിൽ നിന്നും 70 വയസുകാരനെ രക്ഷിച്ച് യുഎഇ നാഷണൽ ഗാർഡ്

uae
  •  3 days ago
No Image

പക്ഷാഘാത ഭീഷണി: ജോലിയും പണവും ഉപേക്ഷിച്ച് പൂച്ചയുമായി കപ്പൽ യാത്ര നടത്തിയ യുവാവിനെ സ്വീകരിക്കാൻ ഗവർണർ 

International
  •  3 days ago