HOME
DETAILS

ദമ്പതികളെ അക്രമിച്ച് കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍

  
Web Desk
December 22 2018 | 02:12 AM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%b5-3

കണ്ണൂര്‍: താഴെചൊവ്വ ഉരുവച്ചാലില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ച് വീട്ടില്‍ നിന്നു പണവും 60 പവന്‍ സ്വര്‍ണാഭരണവും കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍, ഭാര്യ സരിതാകുമാരി എന്നിവരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലാണു ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാല്‍ (19) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യംചെയ്യാനായി പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നു പൊലിസ് അറിയിച്ചു.
ന്യൂഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂര്‍ സിറ്റി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും എ.എസ്.ഐ കെ. രാജീവനും ചേര്‍ന്നാണ് ഹിലാലിനെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ നാലുപ്രതികളെ കൂടി പിടികൂടാനുണ്ട്. ബംഗ്ലാദേശിലെ സുന്ദര്‍ബന്‍ മേഖലയിലെ കവര്‍ച്ചാ സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായ ഹിലാലെന്ന് അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. ബംഗ്ലാദേശിലെ സുന്ദര്‍ബന്‍ മേഖലയിലെ കവര്‍ച്ചാസംഘത്തില്‍പ്പെട്ട ഹിലാല്‍ ബംഗ്ലാദേശ് കുല്‍ന ജില്ലയിലെ മോറല്‍ഗഞ്ച് സ്വദേശിയാണ്. കവര്‍ച്ചയ്ക്കിടെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്താനും മടിക്കാത്തവരാണു ഹിലാലിന്റെ സംഘമെന്നും പൊലിസ് പറഞ്ഞു. സമാന രീതിയില്‍ എറണാംകുളത്ത് നടന്ന കവര്‍ച്ചയിലും ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. ഈ കവര്‍ച്ചയുടെ സമാന സ്വഭാവമായിരുന്നു വിനോദ്ചന്ദ്രന്റെ വീട്ടിലെ കവര്‍ച്ചയെന്നും പൊലിസ് കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നു ചെന്നൈ, മംഗളൂരു വഴിയാണു കവര്‍ച്ചാസംഘം കേരളത്തിലെത്തിയത്.  കഴിഞ്ഞ സെപ്റ്റംബര്‍ നാലിനു കണ്ണൂരിലെത്തിയ സംഘം അഞ്ചിനു ട്രേഡ് ഫെയര്‍ നടക്കുന്ന സ്ഥലങ്ങളില്‍ സമയം ചെലവഴിച്ചു. രാത്രിവൈകി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ട്രാക്കിലൂടെ നടന്നാണ് ഉരുവച്ചാലിലെത്തുന്നത്. മറ്റു രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തി ഒന്നും ലഭിക്കാത്തതോടെയാണു വിനോദ്ചന്ദ്രന്റെ വീട്ടിലെത്തിയത്. തുടര്‍ന്നു വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിക്കുകയും 60 പവന്‍ സ്വര്‍ണാഭരണങ്ങളും ഫോണുകളും ലാപ്‌ടോപ്പും സംഘം കവര്‍ന്നു. ശേഷം ട്രാക്കിലൂടെ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘം ഇവിടെ നിന്ന് അരമണിക്കൂര്‍ ദൂരം ഒട്ടോറിക്ഷയില്‍ സഞ്ചരിച്ചതായും അവിടുന്ന് ട്രെയിന്‍ കയറി പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടതായും ഹിലാല്‍ മൊഴി നല്‍കി. അരമണിക്കൂര്‍ ഓട്ടോയില്‍ യാത്ര ചെയ്തുവെന്ന മൊഴി ലഭിച്ചതിലൂടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്ന നിഗമനത്തിലാണ് പൊലിസ്.  ഡല്‍ഹി സീമാപുരി കോളനി കേന്ദ്രീകരിച്ചാണു ബംഗ്ലാദേശികളായ കവര്‍ച്ചാസംഘം കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. അന്വേഷണസംഘം ഡല്‍ഹിയിലെത്തിയ വിവരമറിഞ്ഞ് ഹൗറയിലേക്ക് ട്രെയിനില്‍ പോകാനായി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിലാല്‍ പിടിയിലായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണു 18നും 40നും പ്രായമുള്ള യുവാക്കള്‍ ബംഗ്ലാദേശില്‍ നിന്നു ബംഗാള്‍ വഴി എത്തിയാണ് കവര്‍ച്ച നടത്തുന്നത്. സംഘാംഗങ്ങള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അതുവഴി മൊബൈല്‍ കണക്ഷനും എടുത്താണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  9 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  27 minutes ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  27 minutes ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  35 minutes ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  an hour ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago


No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  3 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 hours ago