HOME
DETAILS

മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു

  
backup
September 15, 2017 | 2:31 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


മട്ടാഞ്ചേരി: ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലം പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മട്ടാഞ്ചേരി ബസാറില്‍ വിജയ ഗ്ലാസ് എംപോറിയത്തിന് സമീപത്തെ കെട്ടിടത്തിന്റെ ഭാഗമാണ് വീണത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം എന്നയാളുടെ ഭാഗമാണ് വീണത്. അപകട സമയത്ത് താമസക്കാര്‍ ഇവിടെയുണ്ടായിരുന്നു. കെട്ടിട ഭാഗം വീണ് ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ(48), മകള്‍ റഹ്മത്ത്(28) ഇവരുടെ രണ്ട് വയസ്സുകാരന്‍ മകന്‍ സര്‍ഹാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവരെ ആദ്യം മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തേക്കും മാറ്റി. ജീര്‍ണാവസ്ഥയിലായ കെട്ടിടം പനങ്ങാട് സ്വദേശി ഉവൈസിന്റെ ഉടമസ്ഥതയിലുള്ളതാണ്. യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. നാല് വര്‍ഷം മുമ്പ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കഴുക്കോല്‍ വീണിരുന്നു. അന്ന് റോപ്പ് ഉപയോഗിച്ച് ഇത് കെട്ടിയിരുന്നതായും പറയുന്നു. അപകടം നടന്ന ഉടനെ ഇവിടത്തെ താമസക്കാരെയെല്ലാം മാറ്റി താമസിപ്പിച്ചു.
ഗൃഹോപകരണങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിലെ താമസം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ആളുകളെ ഇവിടെ നീക്കിയത്.വളരെ ഉയരത്തിലാണ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. മേല്‍ക്കൂരയുടെ അറ്റകുറ്റ പണികളും മറ്റും നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണെന്നാണ് കെട്ടിട ഉടമ പറയുന്നത്. സംഭവമറിഞ്ഞ് ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ അഷറഫ് സ്ഥലത്തെത്തി. ചികിത്സയില്‍ കഴിയുന്നവരേയും കൗണ്‍സിലര്‍ സന്ദര്‍ശിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് മേയര്‍, എം.എല്‍.എ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ടി.കെ.അഷറഫ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയില്‍ വിവിധ ഭാഗങ്ങളിലായുള്ളത്. ഇവയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ഥലത്ത് ഇന്ന് കെ.ജെ മാക്‌സി എം.എല്‍.എ സന്ദര്‍ശനം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  4 days ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  4 days ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  4 days ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  4 days ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  4 days ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  4 days ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  4 days ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 days ago
No Image

'ഫസൽ വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ്; കലാപത്തിന് വെടി മരുന്നിട്ട പ്രതിയെ മത്സരിപ്പിച്ച് സിപിഎം ആരെയാണ് വെല്ലുവിളിക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  4 days ago
No Image

പാലായിൽ ജോസ് കെ. മാണി തന്നെ; ചാലക്കുടിയിൽ സർപ്രൈസ്; കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 

Kerala
  •  4 days ago