HOME
DETAILS

മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു

  
backup
September 15, 2017 | 2:31 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


മട്ടാഞ്ചേരി: ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലം പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മട്ടാഞ്ചേരി ബസാറില്‍ വിജയ ഗ്ലാസ് എംപോറിയത്തിന് സമീപത്തെ കെട്ടിടത്തിന്റെ ഭാഗമാണ് വീണത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം എന്നയാളുടെ ഭാഗമാണ് വീണത്. അപകട സമയത്ത് താമസക്കാര്‍ ഇവിടെയുണ്ടായിരുന്നു. കെട്ടിട ഭാഗം വീണ് ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ(48), മകള്‍ റഹ്മത്ത്(28) ഇവരുടെ രണ്ട് വയസ്സുകാരന്‍ മകന്‍ സര്‍ഹാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവരെ ആദ്യം മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തേക്കും മാറ്റി. ജീര്‍ണാവസ്ഥയിലായ കെട്ടിടം പനങ്ങാട് സ്വദേശി ഉവൈസിന്റെ ഉടമസ്ഥതയിലുള്ളതാണ്. യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. നാല് വര്‍ഷം മുമ്പ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കഴുക്കോല്‍ വീണിരുന്നു. അന്ന് റോപ്പ് ഉപയോഗിച്ച് ഇത് കെട്ടിയിരുന്നതായും പറയുന്നു. അപകടം നടന്ന ഉടനെ ഇവിടത്തെ താമസക്കാരെയെല്ലാം മാറ്റി താമസിപ്പിച്ചു.
ഗൃഹോപകരണങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിലെ താമസം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ആളുകളെ ഇവിടെ നീക്കിയത്.വളരെ ഉയരത്തിലാണ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. മേല്‍ക്കൂരയുടെ അറ്റകുറ്റ പണികളും മറ്റും നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണെന്നാണ് കെട്ടിട ഉടമ പറയുന്നത്. സംഭവമറിഞ്ഞ് ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ അഷറഫ് സ്ഥലത്തെത്തി. ചികിത്സയില്‍ കഴിയുന്നവരേയും കൗണ്‍സിലര്‍ സന്ദര്‍ശിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് മേയര്‍, എം.എല്‍.എ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ടി.കെ.അഷറഫ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയില്‍ വിവിധ ഭാഗങ്ങളിലായുള്ളത്. ഇവയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ഥലത്ത് ഇന്ന് കെ.ജെ മാക്‌സി എം.എല്‍.എ സന്ദര്‍ശനം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  a month ago
No Image

10 പ്രഖ്യാപനങ്ങളുമായി മമത ബാനർജി; പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

National
  •  a month ago
No Image

പശ്ചിമേഷ്യയിൽ തീമഴ; സഊദിയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; കുവൈത്തിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

International
  •  a month ago
No Image

ഒരു ഓർഡറിന് ഇനി 14.90 രൂപ; സൊമാറ്റോ ഡെലിവറി ഫീസിൽ വർധനവ്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ 'സർപ്രൈസ്' നീക്കം; നടൻ സുധീർ കരമന ഇടതു സ്വതന്ത്രനായേക്കും

Kerala
  •  a month ago
No Image

25കാരൻ പുറത്ത്; സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി 

Cricket
  •  a month ago
No Image

തളിപ്പറമ്പിൽ 'വിമത'പ്പേടി; കെ. സുധാകരന്റെ വീട്ടിലെത്തി ടി.കെ. ഗോവിന്ദൻ; യുഡിഎഫിൽ അനുനയ നീക്കം സജീവം

Kerala
  •  a month ago
No Image

ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

Kerala
  •  a month ago
No Image

പശ്ചിമേഷ്യയിൽ യുദ്ധഭീതി; 11 രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിർദ്ദേശം

International
  •  a month ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2 രൂപ വര്‍ധിച്ചു

National
  •  a month ago