HOME
DETAILS

മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു

  
backup
September 15, 2017 | 2:31 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


മട്ടാഞ്ചേരി: ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലം പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മട്ടാഞ്ചേരി ബസാറില്‍ വിജയ ഗ്ലാസ് എംപോറിയത്തിന് സമീപത്തെ കെട്ടിടത്തിന്റെ ഭാഗമാണ് വീണത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം എന്നയാളുടെ ഭാഗമാണ് വീണത്. അപകട സമയത്ത് താമസക്കാര്‍ ഇവിടെയുണ്ടായിരുന്നു. കെട്ടിട ഭാഗം വീണ് ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ(48), മകള്‍ റഹ്മത്ത്(28) ഇവരുടെ രണ്ട് വയസ്സുകാരന്‍ മകന്‍ സര്‍ഹാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവരെ ആദ്യം മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തേക്കും മാറ്റി. ജീര്‍ണാവസ്ഥയിലായ കെട്ടിടം പനങ്ങാട് സ്വദേശി ഉവൈസിന്റെ ഉടമസ്ഥതയിലുള്ളതാണ്. യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. നാല് വര്‍ഷം മുമ്പ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കഴുക്കോല്‍ വീണിരുന്നു. അന്ന് റോപ്പ് ഉപയോഗിച്ച് ഇത് കെട്ടിയിരുന്നതായും പറയുന്നു. അപകടം നടന്ന ഉടനെ ഇവിടത്തെ താമസക്കാരെയെല്ലാം മാറ്റി താമസിപ്പിച്ചു.
ഗൃഹോപകരണങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിലെ താമസം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ആളുകളെ ഇവിടെ നീക്കിയത്.വളരെ ഉയരത്തിലാണ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. മേല്‍ക്കൂരയുടെ അറ്റകുറ്റ പണികളും മറ്റും നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണെന്നാണ് കെട്ടിട ഉടമ പറയുന്നത്. സംഭവമറിഞ്ഞ് ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ അഷറഫ് സ്ഥലത്തെത്തി. ചികിത്സയില്‍ കഴിയുന്നവരേയും കൗണ്‍സിലര്‍ സന്ദര്‍ശിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് മേയര്‍, എം.എല്‍.എ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ടി.കെ.അഷറഫ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയില്‍ വിവിധ ഭാഗങ്ങളിലായുള്ളത്. ഇവയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ഥലത്ത് ഇന്ന് കെ.ജെ മാക്‌സി എം.എല്‍.എ സന്ദര്‍ശനം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; മൂന്ന് മാസം മുന്‍പ് വിവരം നല്‍കിയിരുന്നതായി എസ്.ബി.ഐയുടെ വെളിപ്പെടുത്തല്‍; ട്രസ്റ്റ് അധികാരികള്‍ മറച്ചുവെച്ചു; ഗുരുതര ആരോപണം 

National
  •  14 days ago
No Image

സീറോ ബള്‍ബ് കറന്റുബില്‍ കുറയ്ക്കുമോ?.. 

Kerala
  •  14 days ago
No Image

വെള്ളിമാട്കുന്ന് ഗവ. ജുവനൈൽ ഹോമിൽ പന്ത്രണ്ടുവയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; കെയർടേക്കർ അറസ്റ്റിൽ

Kerala
  •  14 days ago
No Image

മക്കയിലെ ഹിറാ മ്യൂസിയത്തിൽ 120 വർഷം പഴക്കമുള്ള അപൂർവ ഖുർആൻ പതിപ്പ്

Saudi-arabia
  •  14 days ago
No Image

രാജ്യത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറുന്നു; ഡയറി മേഖലയിൽ മികച്ച വളർച്ചയെന്ന് ക്രിസിൽ റിപ്പോർട്ട്

Kerala
  •  14 days ago
No Image

മലയ്ക്കും കടലിനും നടുവിലെ ആകാശക്കീറ്; 5,000 വർഷത്തെ മനുഷ്യചരിത്രം ശ്വസിക്കുന്ന യുഎഇയുടെ 'ക്വിദ്ഫ' ഗ്രാമം

uae
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല

Kerala
  •  14 days ago
No Image

ആസ്റ്ററോയിഡ് ദിനത്തിൽ യുഎഇയുടെ ആകാശത്ത് അപൂർവ 'സ്ട്രോബെറി മൈക്രോമൂൺ' വിസ്മയം; ദുബൈയിൽ പ്രത്യേക നിരീക്ഷണ പരിപാടി

uae
  •  14 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതി

Kerala
  •  14 days ago
No Image

അബുദബിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും; ലൈസൻസ് റദ്ദാക്കി

uae
  •  14 days ago