HOME
DETAILS

ബീഫ് കൈവശം വച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

  
Web Desk
October 15 2017 | 02:10 AM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%82-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf


ന്യൂഡല്‍ഹി: മാട്ടിറച്ചി കൈവശംവച്ചെന്നാരോപിച്ച് ഡല്‍ഹിക്കുസമീപം അഞ്ചംഗസംഘത്തിനു നേരെ പശുസംരക്ഷണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ ആക്രമണം. ഡല്‍ഹി-ഹരിയാനാ അതിര്‍ത്തിയായ ഫരീദാബാദിലാണ് നൂറോളം വരുന്ന ആളുകള്‍ ഓട്ടോ ഡ്രൈവറടക്കമുള്ള അഞ്ചുപേരെ ക്രൂരമായി മര്‍ദിച്ചത്.
ജയ് ഗോമാതാ, ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു മര്‍ദനം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. നാലുപേരെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമിക്കുമ്പോള്‍ ജയ് ഗോമാതാ എന്ന് വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചതായി മര്‍ദനമേറ്റ അസദ് പറഞ്ഞു. ഇതിന് വിസമ്മതിച്ചതോടെ മര്‍ദിക്കുകയായിരുന്നു.
പന്നിയിറച്ചി തീറ്റിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ഫരീദാബാദ് മാര്‍ക്കറ്റില്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെന്നും എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ അതു വാങ്ങാറുണ്ടെന്നും കൈവശമുള്ളത് പശുവിറച്ചിയല്ലെന്നും അസദ് പറഞ്ഞു. മര്‍ദനമേറ്റ അസദ്, ശക്കീല്‍, സോനു, ശെഹ്‌സാദ് എന്നിവര്‍ക്കെതിരേ മാട്ടിറച്ചി കടത്തുനിരോധന നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു.
ഹരിയാനയില്‍ ഗോവധം നിരോധിച്ചതിനാല്‍ പിടിച്ചെടുത്ത മാംസം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി മാംസത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചതായും ഫരീദാബാദ് പൊലിസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 15 അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
പശുസംരക്ഷണത്തിന്റെ മറവില്‍ രാജ്യത്തു സംഘ്പരിവാര്‍ അഴിച്ചുവിടുന്ന ഗുണ്ടായിസത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശം നിലനില്‍ക്കെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വീണ്ടും അക്രമമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  a day ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  a day ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago