
റിയാദ് തീപിടിത്തം : മരിച്ചവരില്‍ ആറു പേര് ഇന്ത്യക്കാരും രണ്ടു പേര് വീതം പാകിസ്ഥാന്, ബംഗ്ലാദേശ് സ്വദേശികളും
റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ ഫര്‍ണിച്ചര്‍ ഫാക്റ്ററിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്തു പേര് മരിച്ചു.
ഇതില്‍ ആറു പേര് ഇന്ത്യക്കാരും രണ്ടു പേര് വീതം പാകിസ്ഥാന്, ബംഗഌദേശ് സ്വദേശികളുമാണ്. മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മലയാളികള്‍ ഇവിടെ ജോലിയെടുക്കാത്തതിനാല് ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള വിവരം. റിയാദിലെ ബദ്ര് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ഫാക്റ്ററിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കനത്ത തീപിടുത്തം ഉണ്ടായത്. ഇവിടെ ഗോഡൗണിനുള്ളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത് .
പുലര്‍ച്ചെ നാലേ കാലോടെയാണ് സിവില്‍ ഡിഫന്‍സിനു തീപിടിത്ത വിവരം ലഭിച്ചത്. കുതിച്ചെത്തി തീയണക്കാനുള്ള പ്രവര്‍ത്തനം ഞൊടിയിടയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ സമീപപ്രദേശങ്ങളിലേക്ക് തീ പടരാടാതിരിക്കാന് സഹായകരമായി.
സിവില്‍ ഡിഫന്‍സും പൊലിസും റെഡ്ക്രസന്റും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. മൂന്നു പേര് തീപൊള്ളലേറ്റു കത്തിക്കരിഞ്ഞും ഏഴു പേര് കനത്ത പുകയില ശ്വാസം മുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റു അവശനിലയിലായ മൂന്നു പേരെ ആശുപത്രിയില്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ കിങ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫര്‍ണിച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ തയ്യാറാക്കുന്നതാണ് കമ്പനി. ഇവിടെ നടക്കുന്ന പ്രധാന ജോലിയായ പെയിന്റിങ്ങിനു വേണ്ടിയുള്ള പെയിന്റും പോളിമര്‍ വസ്തുക്കളുമുണ്ടായിരുന്നു ഇവിടെ നിറയെ . ഷോട്ട് സര്‍ക്യൂട്ടോടെ ഇവയിലൂടെ തീ ആളിക്കത്തിയെന്നാണ് വിവരം.
നിരവധി പണിശാലകളുള്ള പ്രദേശത്താണ് സംഭവം. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചു നടത്തിയ പരിശ്രമമാണ് മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്. വര്‍ക്ക് ഷോപ്പ് ഉടമ ദുരന്ത നിവാരണ കാര്യങ്ങള്‍ പാലിക്കാതിരുന്നതാണ് തീപിടിത്തത്തിന് കാരണം. വര്‍ക്ക് ഷോപ്പുകള്ക്കകത്തും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉള്ളില്‍ താമസം ഒരുക്കുന്നത് നിയമ ലംഘനമാണ്.
തൊഴിലാളികള്‍ ഇതിനുള്ളിനാണ് കിടന്നുറങ്ങിയതെന്നതാണ് ഇത്രയും പേര് മരിക്കാന്‍ കാരണം. സംഭവത്തില്‍ല്‍ വിവിധ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച്ച റിയാദിലെ തന്നെ അല്‍ മുല്‍ക് സ്ട്രീറ്റിലെ വീട്ടില്‍ ഉണ്ടായ മറ്റൊരു തീപിടുത്തത്തില്‍ വീട്ടിലെ നാല് കുടുംബങ്ങള്‍ പുക ശ്വസിച്ച് മരിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 6 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 6 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 6 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 6 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 6 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 6 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 6 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 7 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 7 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 7 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 7 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 7 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 7 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 7 days ago
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ
Football
• 7 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 7 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 7 days ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 7 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 7 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 7 days ago
കോഹ്ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 7 days ago