HOME
DETAILS

ജലജ സുരന്‍ കൊലക്കേസിന് ഒരു വയസ്; കൊലയാളികള്‍ കാണാമറയത്ത് തന്നെ

  
backup
August 13, 2016 | 9:36 PM

%e0%b4%9c%e0%b4%b2%e0%b4%9c-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92


ഹരിപ്പാട്: ജലജാ സുരന്‍ കൊലക്കേസിന് ഇന്ന് ഒരു വയസ് പിന്നിട്ടു. കൊലയാളികള്‍ ഇപ്പോഴും കാണാമറയത്ത്. ഉടന്‍ വേണ്ടത് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ച് കുടുംബം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 ന് രാത്രി 11 മണിയോടെയാണ് നങ്ങ്യാര്‍കുളങ്ങര പാലമൂട് ജംഗ്ഷന് തെക്ക് ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരനെ (47) തലയ്ക്ക് അടിയേറ്റ് കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം കാര്‍ത്തികപ്പളളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും ജലാജാ സുരന്റെ ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വേണ്ടത് ചെയ്യാമെന്ന ഉറപ്പാണ് അന്ന് മുഖ്യമന്ത്രി അവര്‍ക്കും നല്‍കിയത്.
എന്നാല്‍ പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജലജയുടെ ഭര്‍ത്താവ് സുരന്‍ കഴിഞ്ഞയാഴ്ച നാട്ടിലെത്തുകയും, ബന്ധുവിനെ കൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു.കാര്യങ്ങള്‍ എന്തായി എന്ന് സുര നോട് ചോദിച്ച മുഖ്യമന്ത്രി മുന്‍ നിവേദക സംഘത്തിന് നല്‍കിയ അതേ ഉറപ്പ് ഇവര്‍ക്കും നല്‍കി .തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഇപ്പോള്‍ അന്വേഷണച്ചുമതലയുള്ള കോട്ടയം എസ്.പി.കെ.ജി. സൈമണുമായി സംസാരിച്ചെങ്കിലും കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സുരന്‍ പറഞ്ഞു.
അന്വേഷണം അന്ത്യന്തം ദുസ്സഹമാക്കുന്ന തരത്തില്‍ ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസ് തെളിവ് നശിപ്പിച്ചെന്ന ആരോപണവും ഇവര്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയതായാണറിവ്.
സംഭവം നടക്കുമ്പോള്‍ കായംകുളം സി.ഐ.യായിരുന്ന ഉദ്യോഗസ്ഥനാണ് നിവേദനത്തിലെ ആരോപണത്തിലെ പ്രധാനി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പ് കണ്ടെത്താനാകാഞ്ഞ കേസ് സി.ബി.ഐയ്ക്ക് വിടുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഭരണത്തിലുണ്ടായിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ അവിഹിത ഇടപെടലാണ് പ്രതികളെ പിടികൂടാത്തതിന് പിന്നിലെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും സി.പി.എം നേതൃത്വവും ശക്തമായി രംഗത്തുവന്നിരുന്നു. അടുത്തിടെ നടന്ന പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലും സംശയം ദൂരീകരിക്കാനാകാത്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലും പുതിയ അന്വേഷണ ഏജന്‍സികളെ കേസ് ഏല്‍പ്പിച്ചപ്പോള്‍ ജലജാ സുരന്‍ കൊലക്കേസിലും ഇതേ മാനദണ്ഡം സ്വീകരിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകമായിരുന്നു മുട്ടത്തെ വീട്ടമ്മയായ ജലജാ സുരന്റേത്.
ഇടതുപക്ഷ മുന്നണിയുടെ ഭരണം വന്നതോടെ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്ന് പഴുതടച്ച അന്വേഷണം ഉറപ്പാക്കുകയെന്ന ധാര്‍മ്മിക ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സി.പി.എം നേതൃത്വത്തിനും കഴിയില്ല. ജലജ സുരന്റെ കൊലപാതകുവാമയി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെപ്പറ്റി യാതൊതു തുമ്പും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ജലജ ധരിച്ചിരുന്ന നാലരപ്പവന്റെ താലി മാല, മൂന്നു പവന്‍ തൂക്കം വരുന്ന രണ്ടു വളകള്‍, അരപ്പവന്റെ മോതിരം എന്നിവയുള്‍പ്പെടെ എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും പിന്‍വലിച്ച 23,000 രൂപയും കവര്‍ച്ച പോയിരുന്നു.
ഇവര്‍ മരിച്ചു കിടന്ന മുറിയുടെ തറ വൃത്തിയക്കാന്‍ ശ്രമിച്ച പ്രതികള്‍ അലമാര ഉള്‍പ്പെടെ പരിശോധിക്കുകയും മുകളിലത്തെ നിലയിലുള്ള മുറിയില്‍ ശരീരം കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളുടെ പിന്‍ബലത്തിലാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍ പുറത്താരെങ്കിലും വന്നാല്‍ ജനാലയിലൂടെ നോക്കി ആളിനെ തിരിച്ചറിഞ്ഞ ശേഷമെ ഇവര്‍ വാതില്‍ തുറക്കാറുള്ളൂ എന്ന അയല്‍വാസികളുടെ മൊഴിയില്‍ നിന്ന് പരിചയമുള്ള ഒരാളെങ്കിലും പ്രതികളില്‍ ഉണ്ടായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന കാവല്‍നായ ബഹളം ഉണ്ടാക്കാതിരുന്നതും അതുകൊണ്ടാവാം എന്നും പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു. ഇരുമ്പു വടികൊണ്ട് തലയുടെ പിന്‍ഭാഗത്ത് 12 ഓളം അടിയുടെ പാട് ഉണ്ടായിരുന്നതായും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു പോസ്?റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ കാലതാമസമെടുക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജലജയുടെ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ തെളിവു നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ആദ്യഘട്ടം മുതല്‍ ആസുത്രിതമായി ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
കൊലപാതകവുമായി ബന്ധമുള്ളവരുടെ ഉന്നത സ്വാധീനമാണ് പ്രതികള്‍ക്ക് സഹായകയ രീതിയില്‍ കേസന്വേഷണം വഴി തിരിച്ചു വിടാനിടയായതെന്നും പലരുടെയും ഇടപെടല്‍ മൂലമാണ് നിസ്സാരമായി തെളിയിക്കാന്‍ കഴിയുമായിരുന്ന കേസന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കൊലപാതകം നടന്നതിന് ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനും ജലജാ സുരന്റെ വീട് സന്ദര്‍ശിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് 4ന് നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനില്‍ കൂടുന്ന പ്രതിഷേധയോഗം സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  7 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  7 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  7 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  7 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  7 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  7 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  7 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  7 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  7 days ago