HOME
DETAILS

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം; ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം

  
suprabhaatham
March 16, 2024 | 3:46 AM

Election Code of Conduct

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് തിരശ്ശീല. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതോടെ മാസങ്ങളായി നടക്കുന്ന മാരത്തണ്‍ ഉദ്ഘാടനങ്ങള്‍ക്കാണ് തിരശീല വീഴുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ചട്ടം തുടരണം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോ കക്ഷികളോ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ജില്ലകള്‍ തോറും പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും.

നയതീരുമാനങ്ങളും പുതിയ പദ്ധതി പ്രഖ്യാപനങ്ങളും പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച തന്നെ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 100 ദേശീയപാതാ പദ്ധതികള്‍, 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, ദ്വാരക എക്‌സ്പ്രസ്‌വേയുടെ ഒന്നാംഘട്ടം ഉദ്ഘാടനം, ബെംഗളൂരുവിജയവാഡ എക്‌സ്പ്രസ് വേയുടെ ശിലാസ്ഥാപനം, മാഹി ബൈപ്പാസ് ഉദ്ഘാടനം എന്നിവ അടുത്തിടെ പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാറും മാസങ്ങള്‍ക്ക് മുമ്പേ നിര്‍മാണം പൂര്‍ത്തിയായവയുടെയും ആരംഭിക്കേണ്ടവയുടെയും പ്രവൃത്തി ഉദ്ഘാടനങ്ങള്‍ ആഘോഷത്തോടെ നടത്തി. ജനപ്രതിനിധികള്‍ മണ്ഡലങ്ങളില്‍ വിവിധ മേഖലകളിലായാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളാണ് കൂടുതലായും നടത്തിയത്.

മന്ത്രിമാര്‍ക്കോ തദ്ദേശസ്ഥാപന ഭാരവാഹികള്‍ക്കോ ഔദ്യോഗിക വാഹനത്തില്‍ പോലും സ്ഥാനാര്‍ഥികളുടെ പ്രചാരണസ്ഥലത്ത് എത്താന്‍ പാടില്ലെന്നാണ് നിയമം. സര്‍ക്കാര്‍ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. മന്ത്രിമാര്‍ക്ക് വീട്ടില്‍ നിന്നും ഓഫിസില്‍ പോകുന്നതിനും തിരിച്ചും മാത്രമേ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. അതേസമയം നിര്‍മാണമാരംഭിച്ച ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ടതില്ല.
ബോക്‌സ്


പൊതുഇടങ്ങളിലെ പ്രചാരണ പോസ്റ്ററുകള്‍ നീക്കും

തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെയാണ് മുന്നണികള്‍ പ്രചാരണ രംഗത്ത് സജീവമായത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫാസ്റ്റ് ട്രാക്കിലായപ്പോള്‍ പ്രചാരണത്തിനും വീര്യംകൂടി.
പൊതുഇടങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാനായി പ്രത്യേകം സ്‌ക്വാഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാണ് ഓരോസ്ഥലത്തും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും കീഴില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുഇടങ്ങളിലെ മുഴുവന്‍ പ്രചാരണബോര്‍ഡുകളും ചുവരെഴുത്തുകളും നീക്കം ചെയ്യും. സര്‍ക്കാര്‍ ചെലവില്‍ വികസന നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന ബോര്‍ഡുകളും നീക്കം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  5 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  5 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  5 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  5 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  6 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  6 days ago