HOME
DETAILS

പീക്ക് ഡിമാന്റ് റെക്കോഡ് തകര്‍ത്തതോടെ കേരളത്തില്‍ വീണ്ടും ലോഡ് ഷെഡ്ഡിങ് വരുന്നു

  
ബാസിത് ഹസന്‍
March 16, 2024 | 4:06 AM

With peak demand breaking the record, load shedding is coming again in Kerala

തൊടുപുഴ: സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാന്റ് തുടര്‍ച്ചയായ നാലാം ദിവസവും റെക്കോഡ് തകര്‍ത്ത് കുതിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ അപ്രഖ്യാപിത ലോഡ് ഷെഡിങിന് കെ.എസ്.ഇ.ബി നീക്കം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ലോഡ് ഷെഡിങിനും വൈദ്യുതി നിയന്ത്രണത്തിനുമുള്ള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് ബദല്‍ മാര്‍ഗം തേടുന്നത്.

5076 മെഗാവാട്ടാണ് വ്യാഴാഴ്ചത്തെ പീക്ക് ലോഡ് ഡിമാന്റ്. ഇത് സര്‍വകാല റെക്കോഡാണ്. പ്രതിദിന വൈദ്യുതി ഉപഭോഗം 10.15 കോടി യൂനിറ്റായി ഉയര്‍ന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി നേരിടുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ബോര്‍ഡിന് മുമ്പിലില്ല.

ഫോണ്‍ സന്ദേശം മുഖേന വൈദ്യുതി ഭവനില്‍നിന്നും കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിലേക്കും അവിടെനിന്നു പവര്‍ ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കാനാണ് നീക്കം. ഓരോ ഫീഡറുകള്‍ക്കു കീഴിലും അരമണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ശ്രമം. ഗ്രാമീണ ഫീഡറുകള്‍ക്കു കീഴില്‍ കൂടുതല്‍ സമയം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

 ഫീഡറുകളെ നഗരഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രമുഖരും വി.ഐ.പികളും അധിവസിക്കുന്ന കോര്‍പറേഷനുകള്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണ് 'എ'യില്‍ ഉള്‍പ്പെടുക. അവിടെ ഫീഡറുകളില്‍ 25 മിനിറ്റെങ്കിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണം. മുനിസിപ്പാലിറ്റികളും ചെറുപട്ടണങ്ങളും 'ബി'യില്‍ പെടുന്നു. ഗ്രാമീണ ഫീഡറുകളാണ് 'സി'യില്‍ പെടുക. അവിടെ യഥേഷ്ടം നിയന്ത്രണം ആവാം.

സാധാരണക്കാര്‍ അധിവസിക്കുന്ന ഇടങ്ങളില്‍ അരമണിക്കൂര്‍ കറന്റില്ലാതായാലും കാര്യമായ പരാതികളുണ്ടാവില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. സ്ഥിരമായി ഒരേ സമയത്തും സ്ഥലത്തും പവര്‍ വിച്ഛേദിക്കരുതെന്നും നിര്‍ദേശമുണ്ട്. അത് പരാതിക്ക് ഇടനല്‍കും. മാധ്യമ വാര്‍ത്തകളും ഉണ്ടാകും. ഇതൊഴിവാക്കാനാണ് ഗ്രാമീണമേഖലയില്‍ ആദ്യം കൈവയ്ക്കുന്നത്. രാജ്യത്തെ പീക്ക് പവര്‍ ഡിമാന്റും കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് 2,60,000 മെഗാവാട്ടിലെത്തി (260 ജിഗാവാട്ട്).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ട്, മുഹ്‌സിന് 34

Kerala
  •  3 days ago
No Image

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

National
  •  3 days ago
No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  3 days ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  3 days ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  3 days ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  3 days ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  3 days ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  3 days ago


No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  3 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  3 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  3 days ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  3 days ago