HOME
DETAILS

ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി മോദി: അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക് ശ്രമമെന്ന് ആരോപണം

  
backup
December 10, 2017 | 12:10 PM

narendra-modi-accuses-pakistan-of-interfering-in-gujarat-polls

 

അഹമ്മദാബാദ്: ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ വിടാതെയാണ് മോദിയുടെ പുതിയ നമ്പര്‍. മണി ശങ്കര്‍ അയ്യര്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം അയ്യര്‍ പാക് ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. ''ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അയ്യര്‍ എന്നെ 'നീചന്‍' എന്നു വിളിച്ചത്, ഇത് ഗുരുതരമായ കാര്യമാണ്''- മോദി പറഞ്ഞു.

''(ഒരു വശത്ത്) മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. മറ്റൊരു വശത്ത് പാകിസ്താനികള്‍ മണി ശങ്കര്‍ അയ്യരുമായി കൂടിക്കാഴ്ച നടത്തുന്നു''- മോദി ആരോപിച്ചു.

''ഗുജറാത്തില്‍ അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ അര്‍ഷാദ് റാഫിഖ് പിന്തുണ അറിയിച്ചു''- മോദി ആരോപിച്ചു.

മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചതിന് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. മോദിയോട് അയ്യര്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍, ഈ പ്രയോഗത്തെ പിടിച്ചായിരുന്നു പിന്നീട് മോദിയുടെ ഗുജറാത്തിലെ ഓരോ പ്രസംഗങ്ങളും. ഞാന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണ് അങ്ങനെ വിളിച്ചതെന്നും മോദി ആരോപിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ വികസനം എന്നു പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ച മോദി, ഇപ്പോള്‍ വികസനത്തെപ്പറ്റി പറയാത്തതെന്തേയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മോദിയോട് 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഒന്നിനു പോലും ഉത്തരം നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ പാകിസ്താന്‍ കാര്‍ഡിറക്കിയുള്ള ആരോപണം.

89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. 68 ശതമാനം പോളിങാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 14ന് നടക്കുകയാണ്. 18നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  3 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  3 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  3 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  3 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  3 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  3 days ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  3 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  3 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  3 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  3 days ago