HOME
DETAILS

ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി മോദി: അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക് ശ്രമമെന്ന് ആരോപണം

  
backup
December 10, 2017 | 12:10 PM

narendra-modi-accuses-pakistan-of-interfering-in-gujarat-polls

 

അഹമ്മദാബാദ്: ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ വിടാതെയാണ് മോദിയുടെ പുതിയ നമ്പര്‍. മണി ശങ്കര്‍ അയ്യര്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം അയ്യര്‍ പാക് ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. ''ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അയ്യര്‍ എന്നെ 'നീചന്‍' എന്നു വിളിച്ചത്, ഇത് ഗുരുതരമായ കാര്യമാണ്''- മോദി പറഞ്ഞു.

''(ഒരു വശത്ത്) മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. മറ്റൊരു വശത്ത് പാകിസ്താനികള്‍ മണി ശങ്കര്‍ അയ്യരുമായി കൂടിക്കാഴ്ച നടത്തുന്നു''- മോദി ആരോപിച്ചു.

''ഗുജറാത്തില്‍ അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ അര്‍ഷാദ് റാഫിഖ് പിന്തുണ അറിയിച്ചു''- മോദി ആരോപിച്ചു.

മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചതിന് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. മോദിയോട് അയ്യര്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍, ഈ പ്രയോഗത്തെ പിടിച്ചായിരുന്നു പിന്നീട് മോദിയുടെ ഗുജറാത്തിലെ ഓരോ പ്രസംഗങ്ങളും. ഞാന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണ് അങ്ങനെ വിളിച്ചതെന്നും മോദി ആരോപിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ വികസനം എന്നു പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ച മോദി, ഇപ്പോള്‍ വികസനത്തെപ്പറ്റി പറയാത്തതെന്തേയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മോദിയോട് 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഒന്നിനു പോലും ഉത്തരം നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ പാകിസ്താന്‍ കാര്‍ഡിറക്കിയുള്ള ആരോപണം.

89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. 68 ശതമാനം പോളിങാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 14ന് നടക്കുകയാണ്. 18നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന ടിക്കറ്റുകൾക്ക് 40% വരെ ഇളവ്; റമദാൻ മെഗാ സെയിലുമായി എയർ അറേബ്യ, അറിയേണ്ടതെല്ലാം

uae
  •  13 minutes ago
No Image

റൊണാൾഡോ ആ ഇതിഹാസത്തിനൊപ്പം കളിക്കുന്നത് അതിശയകമായിരിക്കും: മുൻ നെതർലാൻഡ്സ് താരം

Football
  •  29 minutes ago
No Image

ഇസ്റാഈൽ അധിനിവേശത്തെ പിന്തുണച്ച് യുഎസ് പ്രതിനിധി; പ്രതിഷേധവുമായി യുഎഇയും അറബ് രാജ്യങ്ങളും

uae
  •  30 minutes ago
No Image

'കേരളാ സ്റ്റോറി' പോലുള്ള പ്രൊപ്പഗണ്ട സിനിമക്ക് കൈയടിക്കുന്നവര്‍ കാണണം റമദാനില്‍ വഴിയാത്രക്കാര്‍ക്ക് മുസ്ലിം സംഘടനകളുടെ ഭക്ഷണപ്പൊതി വിതരണം 

Trending
  •  32 minutes ago
No Image

ഇൻസ്റ്റഗ്രാം പ്രണയം കെണിയായി; 19-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, 20 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ

Kerala
  •  34 minutes ago
No Image

തേജസ് തകർന്നിട്ടില്ല,വിമാനത്തിന് സംഭവിച്ചത് സാങ്കേതിക തകരാർ മാത്രം; പ്രസ്താവനയുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്

latest
  •  an hour ago
No Image

കാണിക്കവഞ്ചി തുറന്നപ്പോൾ 100 രൂപയ്ക്കൊപ്പം ഒരു കത്തും; ഉള്ളടക്കം വായിച്ച് അമ്പരന്ന് നാട്ടുക്കാർ !

National
  •  an hour ago
No Image

'സോ സ്വീറ്റ്'! കപ്പ് കേക്ക് കഴിച്ചു ഇന്ത്യയെ പരിഹസിച്ച് ദക്ഷിണാഫ്രിക്കൻ നടി; വിവാദമായി സ്റ്റാർ സ്പോർട്സ് പരസ്യം

Cricket
  •  an hour ago
No Image

ചെന്നൈയിൽ 20-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്കായി തിരച്ചിൽ: മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് അമ്മ

Kerala
  •  an hour ago
No Image

പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  an hour ago