HOME
DETAILS

ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി മോദി: അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക് ശ്രമമെന്ന് ആരോപണം

  
backup
December 10, 2017 | 12:10 PM

narendra-modi-accuses-pakistan-of-interfering-in-gujarat-polls

 

അഹമ്മദാബാദ്: ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ വിടാതെയാണ് മോദിയുടെ പുതിയ നമ്പര്‍. മണി ശങ്കര്‍ അയ്യര്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം അയ്യര്‍ പാക് ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. ''ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അയ്യര്‍ എന്നെ 'നീചന്‍' എന്നു വിളിച്ചത്, ഇത് ഗുരുതരമായ കാര്യമാണ്''- മോദി പറഞ്ഞു.

''(ഒരു വശത്ത്) മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. മറ്റൊരു വശത്ത് പാകിസ്താനികള്‍ മണി ശങ്കര്‍ അയ്യരുമായി കൂടിക്കാഴ്ച നടത്തുന്നു''- മോദി ആരോപിച്ചു.

''ഗുജറാത്തില്‍ അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ അര്‍ഷാദ് റാഫിഖ് പിന്തുണ അറിയിച്ചു''- മോദി ആരോപിച്ചു.

മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചതിന് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. മോദിയോട് അയ്യര്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍, ഈ പ്രയോഗത്തെ പിടിച്ചായിരുന്നു പിന്നീട് മോദിയുടെ ഗുജറാത്തിലെ ഓരോ പ്രസംഗങ്ങളും. ഞാന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണ് അങ്ങനെ വിളിച്ചതെന്നും മോദി ആരോപിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ വികസനം എന്നു പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ച മോദി, ഇപ്പോള്‍ വികസനത്തെപ്പറ്റി പറയാത്തതെന്തേയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മോദിയോട് 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഒന്നിനു പോലും ഉത്തരം നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ പാകിസ്താന്‍ കാര്‍ഡിറക്കിയുള്ള ആരോപണം.

89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. 68 ശതമാനം പോളിങാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 14ന് നടക്കുകയാണ്. 18നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  6 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  6 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  6 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  6 days ago