HOME
DETAILS

ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി മോദി: അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക് ശ്രമമെന്ന് ആരോപണം

  
backup
December 10, 2017 | 12:10 PM

narendra-modi-accuses-pakistan-of-interfering-in-gujarat-polls

 

അഹമ്മദാബാദ്: ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ വിടാതെയാണ് മോദിയുടെ പുതിയ നമ്പര്‍. മണി ശങ്കര്‍ അയ്യര്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം അയ്യര്‍ പാക് ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. ''ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അയ്യര്‍ എന്നെ 'നീചന്‍' എന്നു വിളിച്ചത്, ഇത് ഗുരുതരമായ കാര്യമാണ്''- മോദി പറഞ്ഞു.

''(ഒരു വശത്ത്) മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. മറ്റൊരു വശത്ത് പാകിസ്താനികള്‍ മണി ശങ്കര്‍ അയ്യരുമായി കൂടിക്കാഴ്ച നടത്തുന്നു''- മോദി ആരോപിച്ചു.

''ഗുജറാത്തില്‍ അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ അര്‍ഷാദ് റാഫിഖ് പിന്തുണ അറിയിച്ചു''- മോദി ആരോപിച്ചു.

മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചതിന് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. മോദിയോട് അയ്യര്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍, ഈ പ്രയോഗത്തെ പിടിച്ചായിരുന്നു പിന്നീട് മോദിയുടെ ഗുജറാത്തിലെ ഓരോ പ്രസംഗങ്ങളും. ഞാന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണ് അങ്ങനെ വിളിച്ചതെന്നും മോദി ആരോപിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ വികസനം എന്നു പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ച മോദി, ഇപ്പോള്‍ വികസനത്തെപ്പറ്റി പറയാത്തതെന്തേയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മോദിയോട് 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഒന്നിനു പോലും ഉത്തരം നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ പാകിസ്താന്‍ കാര്‍ഡിറക്കിയുള്ള ആരോപണം.

89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. 68 ശതമാനം പോളിങാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 14ന് നടക്കുകയാണ്. 18നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  16 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  16 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  16 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  16 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  16 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  16 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  16 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  16 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  16 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  16 days ago