HOME
DETAILS

പിടിതരാതെ ബേലൂര്‍ മഗ്ന; മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും പുനരാരംഭിക്കും; ആന മണ്ണുണ്ടി കോളനിക്ക് സമീപമെന്ന് സൂചന

  
backup
February 12, 2024 | 2:14 AM

mission-belur-magna-will-resume-today-wayanad-elephent-attack

പിടിതരാതെ ബേലൂര്‍ മഗ്ന; മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും പുനരാരംഭിക്കും; ആന മണ്ണുണ്ടി കോളനിക്ക് സമീപമെന്ന് സൂചന

മാനന്തവാടി: വയനാടിനെ ഭീതിയിലാഴ്ത്തിയ കൊലയാളി ആന ബേലൂര്‍ മാഗ്നയെ പിടിക്കാനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപം വനത്തില്‍ കാട്ടാന നിലയുറപ്പിച്ചതായി സൂചനയുണ്ട്. വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടില്‍ നിരീക്ഷണം തുടര്‍ന്നിരുന്നു.

ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യസംഘത്തിന്റെ നീക്കം. ആന ഏത് ഭാഗത്ത് തമ്പടിക്കുന്ന എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്ക് വെടി വെയ്ക്കാന്‍ നീങ്ങും. അതിവേഗത്തിലാണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്.

മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍.ആര്‍.ടികള്‍ കൂടി ദൗത്യത്തില്‍ പങ്കാളികളാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആനയുടെ സാന്നിധ്യമുള്ളതിനാല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ണുണ്ടിയില്‍ പൊലിസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. കബനിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപയെയും നാട്ടുകാര്‍ ഉപരോധിച്ചിരുന്നു.

ഇന്നലെ വൈകീട്ടോടെ ദൗത്യസംഘം ആനക്ക് തൊട്ടടുത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ വെടിവക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാന്‍ കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ ദൗത്യ സംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ച് മണ്ണുണ്ടി ഭാഗത്തുനിന്ന് സംഘം മടങ്ങിയത്.

അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന് നാട്ടുകാര്‍ യാത്രാമൊഴിയേകി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  3 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  3 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  3 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  3 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  3 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  3 days ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  3 days ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  3 days ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  3 days ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  3 days ago