HOME
DETAILS

പിടിതരാതെ ബേലൂര്‍ മഗ്ന; മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും പുനരാരംഭിക്കും; ആന മണ്ണുണ്ടി കോളനിക്ക് സമീപമെന്ന് സൂചന

  
backup
February 12, 2024 | 2:14 AM

mission-belur-magna-will-resume-today-wayanad-elephent-attack

പിടിതരാതെ ബേലൂര്‍ മഗ്ന; മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും പുനരാരംഭിക്കും; ആന മണ്ണുണ്ടി കോളനിക്ക് സമീപമെന്ന് സൂചന

മാനന്തവാടി: വയനാടിനെ ഭീതിയിലാഴ്ത്തിയ കൊലയാളി ആന ബേലൂര്‍ മാഗ്നയെ പിടിക്കാനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപം വനത്തില്‍ കാട്ടാന നിലയുറപ്പിച്ചതായി സൂചനയുണ്ട്. വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടില്‍ നിരീക്ഷണം തുടര്‍ന്നിരുന്നു.

ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യസംഘത്തിന്റെ നീക്കം. ആന ഏത് ഭാഗത്ത് തമ്പടിക്കുന്ന എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്ക് വെടി വെയ്ക്കാന്‍ നീങ്ങും. അതിവേഗത്തിലാണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്.

മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍.ആര്‍.ടികള്‍ കൂടി ദൗത്യത്തില്‍ പങ്കാളികളാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആനയുടെ സാന്നിധ്യമുള്ളതിനാല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ണുണ്ടിയില്‍ പൊലിസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. കബനിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപയെയും നാട്ടുകാര്‍ ഉപരോധിച്ചിരുന്നു.

ഇന്നലെ വൈകീട്ടോടെ ദൗത്യസംഘം ആനക്ക് തൊട്ടടുത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ വെടിവക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാന്‍ കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ ദൗത്യ സംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ച് മണ്ണുണ്ടി ഭാഗത്തുനിന്ന് സംഘം മടങ്ങിയത്.

അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന് നാട്ടുകാര്‍ യാത്രാമൊഴിയേകി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  8 minutes ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  37 minutes ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  an hour ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  an hour ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  an hour ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 hours ago