
ഖത്തര്‍ ഉപരോധം നീക്കല്‍: സഫലമായത് കുവൈത്ത് രാജാവിന്റെ സ്വപ്നം
ദോഹ: മൂന്ന് വര്‍ഷക്കാലം ഗള്‍ഫ് മേഖലയില്‍ കാര്‍മേഘമായി മൂടിക്കിടന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുമ്പോള്‍ കൈയടിക്കേണ്ടത് അന്തരിച്ച കുവൈത്ത് രാജാവ് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്. പിന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമി ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനും. അറബ് ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരം കാണാന്‍ എല്ലാ കാലത്തും ഓടിനടന്നിരുന്ന ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്റെ ശ്രമങ്ങളാണ് ഇന്ന് അറബ് ലോകത്തുനിന്നുയരുന്ന ആഹ്ലാദത്തിനും പ്രധാന ഊര്‍ജം.
ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറിനെയും സഊദിയെയും ഒരുമേശയ്ക്കു ചുറ്റും ഇരുത്തിയതിന് പിന്നില്‍ നയതന്ത്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സബാഹിന്റെ ഇടപെടലായിരുന്നു. ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ആര്‍ക്കിടെക്റ്റ് എന്നാണ് ഇദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതില്‍ ഏറെ വേദനിച്ചതും സമാധാന ദൂതനായ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആയിരുന്നു.
2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ കര- വ്യോമ ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മുതല്‍ കുവൈത്ത് അമീര്‍ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ ആഹോരാത്രം പരിശ്രമിക്കുന്നുണ്ടായിരുന്നു.
ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കായി അദ്ദേഹം സഊദിയിലും ഖത്തറിലും യാത്ര ചെയ്തിരുന്നു. പ്രായാധിക്യം മറന്ന് ഒരുദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ സഊദിയിലേക്കും ഖത്തറിലേക്കും അദ്ദേഹം മാറി മാറിപ്പറന്നു. ഈ അനുരഞ്ജന നീക്കം ലോകം ഏറെ പുകഴ്ത്തിയിരുന്നു. 13 നിര്‍ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സഊദി സഖ്യം ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ 13 നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നത് എല്ലാവര്ക്കും അറിയാമെന്ന് അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ഖത്തറിന്റെ പരമാധികാരത്തെ തന്നെ ബാധിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മാത്രമല്ല പ്രതിസന്ധി തുടങ്ങിയ ശേഷം രണ്ടു തവണ ജി.സി.സി ഉച്ചകോടിക്ക് വേദിയായത് കുവൈത്ത് ആയിരുന്നു. ഇരു ചേരികളും തമ്മിലെ അഭിപ്രായഭിന്നതയും വാക്പോരുകളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലാതാക്കിയത് അരബ് രാജ്യങ്ങളിലെ കാരണവര്‍ കൂടിയായ ശെയ്ഖ് സബാഹിന്റെ ഇടപെടല്‍ ആയിരുന്നു. കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിക്കിടെ ഖത്തര്‍ അമീറിനെയും യു.എ.ഇ വിദേശകാര്യ മന്ത്രിയെയും ഇരു വശത്തുമായി ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹത്തിന്റെ അനുരഞ്ജനനീക്കവും ലോകം ഏറെ ശ്രദ്ധിച്ചിരുന്നു.
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് വരെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ചികിത്സയിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുവൈത്ത് നയതന്ത്ര നീക്കങ്ങള്‍ തുടരുന്നുണ്ടായിരുന്നു. 2020 സെപ്തംബറിലായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ഈ ലേകത്ത് നിന്ന് വിട വങ്ങിയത്.
ഷെയ്ഖ് സബാഹിന്റെ വിയോഗശേഷം പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹും തന്റെ മുന്‍ഗാമിയുടെ നയനിലപാടുകള്‍ പിന്തുടര്ന്നു.
സഊദി സഖ്യരാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായും ഖത്തര്‍ അമീറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി നവാഫും അനുരഞ്ജന നീക്കങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവില്‍ ചരിത്രനഗരിയായ അല്‍ ഉലയില്‍ ജി.സി.സി ഉച്ചകോടി ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കുവൈത്ത് അമീര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ഫോണില്‍ നടത്തിയ സംഭാഷണമാണ് ഉപരോധം അവസാനിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഖത്തറും സഊദിയും തമ്മില്‍ ധാരണയിലെത്തിയ അന്തിമ കരാര്‍ നിര്‍ദേശിച്ചതും ഇദ്ദേഹമാണ്. കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് നാസര്‍ മുഹമ്മദ് അസ്വബാഹ് ആണ് വിവരം ലോകത്തേ അറിയിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 2 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 2 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 2 hours ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 3 hours ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 3 hours ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 hours ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 4 hours ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 4 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 4 hours ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 4 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 5 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 5 hours ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 5 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 6 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 7 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 7 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 7 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 7 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 6 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 6 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 6 hours ago