
ഖത്തര്‍ ഉപരോധം നീക്കല്‍: സഫലമായത് കുവൈത്ത് രാജാവിന്റെ സ്വപ്നം
ദോഹ: മൂന്ന് വര്‍ഷക്കാലം ഗള്‍ഫ് മേഖലയില്‍ കാര്‍മേഘമായി മൂടിക്കിടന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുമ്പോള്‍ കൈയടിക്കേണ്ടത് അന്തരിച്ച കുവൈത്ത് രാജാവ് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്. പിന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമി ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനും. അറബ് ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരം കാണാന്‍ എല്ലാ കാലത്തും ഓടിനടന്നിരുന്ന ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്റെ ശ്രമങ്ങളാണ് ഇന്ന് അറബ് ലോകത്തുനിന്നുയരുന്ന ആഹ്ലാദത്തിനും പ്രധാന ഊര്‍ജം.
ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറിനെയും സഊദിയെയും ഒരുമേശയ്ക്കു ചുറ്റും ഇരുത്തിയതിന് പിന്നില്‍ നയതന്ത്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സബാഹിന്റെ ഇടപെടലായിരുന്നു. ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ആര്‍ക്കിടെക്റ്റ് എന്നാണ് ഇദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതില്‍ ഏറെ വേദനിച്ചതും സമാധാന ദൂതനായ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആയിരുന്നു.
2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ കര- വ്യോമ ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മുതല്‍ കുവൈത്ത് അമീര്‍ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ ആഹോരാത്രം പരിശ്രമിക്കുന്നുണ്ടായിരുന്നു.
ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കായി അദ്ദേഹം സഊദിയിലും ഖത്തറിലും യാത്ര ചെയ്തിരുന്നു. പ്രായാധിക്യം മറന്ന് ഒരുദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ സഊദിയിലേക്കും ഖത്തറിലേക്കും അദ്ദേഹം മാറി മാറിപ്പറന്നു. ഈ അനുരഞ്ജന നീക്കം ലോകം ഏറെ പുകഴ്ത്തിയിരുന്നു. 13 നിര്‍ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സഊദി സഖ്യം ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ 13 നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നത് എല്ലാവര്ക്കും അറിയാമെന്ന് അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ഖത്തറിന്റെ പരമാധികാരത്തെ തന്നെ ബാധിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മാത്രമല്ല പ്രതിസന്ധി തുടങ്ങിയ ശേഷം രണ്ടു തവണ ജി.സി.സി ഉച്ചകോടിക്ക് വേദിയായത് കുവൈത്ത് ആയിരുന്നു. ഇരു ചേരികളും തമ്മിലെ അഭിപ്രായഭിന്നതയും വാക്പോരുകളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലാതാക്കിയത് അരബ് രാജ്യങ്ങളിലെ കാരണവര്‍ കൂടിയായ ശെയ്ഖ് സബാഹിന്റെ ഇടപെടല്‍ ആയിരുന്നു. കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിക്കിടെ ഖത്തര്‍ അമീറിനെയും യു.എ.ഇ വിദേശകാര്യ മന്ത്രിയെയും ഇരു വശത്തുമായി ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹത്തിന്റെ അനുരഞ്ജനനീക്കവും ലോകം ഏറെ ശ്രദ്ധിച്ചിരുന്നു.
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് വരെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ചികിത്സയിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുവൈത്ത് നയതന്ത്ര നീക്കങ്ങള്‍ തുടരുന്നുണ്ടായിരുന്നു. 2020 സെപ്തംബറിലായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ഈ ലേകത്ത് നിന്ന് വിട വങ്ങിയത്.
ഷെയ്ഖ് സബാഹിന്റെ വിയോഗശേഷം പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹും തന്റെ മുന്‍ഗാമിയുടെ നയനിലപാടുകള്‍ പിന്തുടര്ന്നു.
സഊദി സഖ്യരാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായും ഖത്തര്‍ അമീറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി നവാഫും അനുരഞ്ജന നീക്കങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവില്‍ ചരിത്രനഗരിയായ അല്‍ ഉലയില്‍ ജി.സി.സി ഉച്ചകോടി ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കുവൈത്ത് അമീര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ഫോണില്‍ നടത്തിയ സംഭാഷണമാണ് ഉപരോധം അവസാനിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഖത്തറും സഊദിയും തമ്മില്‍ ധാരണയിലെത്തിയ അന്തിമ കരാര്‍ നിര്‍ദേശിച്ചതും ഇദ്ദേഹമാണ്. കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് നാസര്‍ മുഹമ്മദ് അസ്വബാഹ് ആണ് വിവരം ലോകത്തേ അറിയിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അലാസ്ക ഉച്ചകോടി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയം; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു
International
• a month ago
സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala
• a month ago
നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
National
• a month ago
'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്
International
• a month ago
വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും
Kuwait
• a month ago
ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• a month ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• a month ago
ജമ്മുകശ്മീരിലെ മേഘവിസ്ഫോടനം: മരണം 60 ആയി, 500ലേറെ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• a month ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• a month ago
'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്
openvoice
• a month ago
അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
uae
• a month ago
ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍
Kerala
• a month ago
ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം
Kerala
• a month ago
വെസ്റ്റ്ബാങ്കില്‍ ഇസ്റാഈലിന്റെ ഇ-1 കുടിയേറ്റ പദ്ധതി; ഗസ്സയില്‍ നരവേട്ട, എതിര്‍പ്പ് പ്രസ്താവനകളിലൊതുക്കി ലോകം
International
• a month ago
കൊച്ചിയില്‍ ഫ്ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍
Kerala
• a month ago
ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month ago
ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ
National
• a month ago
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ യുവപ്രവാസിയെ മോചിപ്പിച്ചത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ; പൊലിസ് പടിയിലായവരില്‍ മുന്‍ മാനേജരും
Kerala
• a month ago
'അമ്മ'യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്
Kerala
• a month ago
സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ; കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമ കേന്ദ്രം
Kerala
• a month ago