HOME
DETAILS

ഖത്തര്‍ ഉപരോധം നീക്കല്‍: സഫലമായത് കുവൈത്ത് രാജാവിന്റെ സ്വപ്നം

  
backup
January 05, 2021 | 11:11 AM

gulf-dispute-kuwait-emir-2020

ദോഹ: മൂന്ന് വര്‍ഷക്കാലം ഗള്‍ഫ് മേഖലയില്‍ കാര്‍മേഘമായി മൂടിക്കിടന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുമ്പോള്‍ കൈയടിക്കേണ്ടത് അന്തരിച്ച കുവൈത്ത് രാജാവ് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്. പിന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമി ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനും. അറബ് ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരം കാണാന്‍ എല്ലാ കാലത്തും ഓടിനടന്നിരുന്ന ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്റെ ശ്രമങ്ങളാണ് ഇന്ന് അറബ് ലോകത്തുനിന്നുയരുന്ന ആഹ്ലാദത്തിനും പ്രധാന ഊര്‍ജം.

ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറിനെയും സഊദിയെയും ഒരുമേശയ്ക്കു ചുറ്റും ഇരുത്തിയതിന് പിന്നില്‍ നയതന്ത്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സബാഹിന്റെ ഇടപെടലായിരുന്നു. ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ആര്‍ക്കിടെക്റ്റ് എന്നാണ് ഇദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതില്‍ ഏറെ വേദനിച്ചതും സമാധാന ദൂതനായ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആയിരുന്നു.

2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്നായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ കര- വ്യോമ ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മുതല്‍ കുവൈത്ത് അമീര്‍ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആഹോരാത്രം പരിശ്രമിക്കുന്നുണ്ടായിരുന്നു.


ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കായി അദ്ദേഹം സഊദിയിലും ഖത്തറിലും യാത്ര ചെയ്തിരുന്നു. പ്രായാധിക്യം മറന്ന് ഒരുദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ സഊദിയിലേക്കും ഖത്തറിലേക്കും അദ്ദേഹം മാറി മാറിപ്പറന്നു. ഈ അനുരഞ്ജന നീക്കം ലോകം ഏറെ പുകഴ്ത്തിയിരുന്നു. 13 നിര്‍ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സഊദി സഖ്യം ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ 13 നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നത് എല്ലാവര്‍ക്കും അറിയാമെന്ന് അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ഖത്തറിന്റെ പരമാധികാരത്തെ തന്നെ ബാധിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മാത്രമല്ല പ്രതിസന്ധി തുടങ്ങിയ ശേഷം രണ്ടു തവണ ജി.സി.സി ഉച്ചകോടിക്ക് വേദിയായത് കുവൈത്ത് ആയിരുന്നു. ഇരു ചേരികളും തമ്മിലെ അഭിപ്രായഭിന്നതയും വാക്പോരുകളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലാതാക്കിയത് അരബ് രാജ്യങ്ങളിലെ കാരണവര്‍ കൂടിയായ ശെയ്ഖ് സബാഹിന്റെ ഇടപെടല്‍ ആയിരുന്നു. കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിക്കിടെ ഖത്തര്‍ അമീറിനെയും യു.എ.ഇ വിദേശകാര്യ മന്ത്രിയെയും ഇരു വശത്തുമായി ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹത്തിന്റെ അനുരഞ്ജനനീക്കവും ലോകം ഏറെ ശ്രദ്ധിച്ചിരുന്നു.


ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് വരെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ചികിത്സയിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുവൈത്ത് നയതന്ത്ര നീക്കങ്ങള്‍ തുടരുന്നുണ്ടായിരുന്നു. 2020 സെപ്തംബറിലായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ഈ ലേകത്ത് നിന്ന് വിട വങ്ങിയത്.
ഷെയ്ഖ് സബാഹിന്റെ വിയോഗശേഷം പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹും തന്റെ മുന്‍ഗാമിയുടെ നയനിലപാടുകള്‍ പിന്തുടര്‍ന്നു.

സഊദി സഖ്യരാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായും ഖത്തര്‍ അമീറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി നവാഫും അനുരഞ്ജന നീക്കങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവില്‍ ചരിത്രനഗരിയായ അല്‍ ഉലയില്‍ ജി.സി.സി ഉച്ചകോടി ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കുവൈത്ത് അമീര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ഫോണില്‍ നടത്തിയ സംഭാഷണമാണ് ഉപരോധം അവസാനിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഖത്തറും സഊദിയും തമ്മില്‍ ധാരണയിലെത്തിയ അന്തിമ കരാര്‍ നിര്‍ദേശിച്ചതും ഇദ്ദേഹമാണ്. കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് നാസര്‍ മുഹമ്മദ് അസ്വബാഹ് ആണ് വിവരം ലോകത്തേ അറിയിച്ചതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  3 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  3 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  3 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  3 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  3 days ago