HOME
DETAILS

യു.പി: ബി.ജെ.പിയിൽനിന്ന് എസ്.പിയിലേക്ക് 'മാർച്ച് ' രാജിവച്ച രണ്ടു മന്ത്രിമാരും അഞ്ച് എം.എൽ.എമാരും എസ്.പിയിൽ ചേർന്നു

  
backup
January 14, 2022 | 7:23 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8


ലഖ്‌നൗ
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്നു രാജിവച്ച സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയും സമാജ്‌വാദി പാർട്ടി (എസ്.പി) യിൽ ചേർന്നു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യു.പി മുൻ മന്ത്രിമാരുടെ പാർട്ടി പ്രവേശനം. ഇവർക്കൊപ്പം രാജിവച്ച ബി.ജെ.പി എം.എൽ.എമാരായ റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശക്യ, ഭഗവതി സാഗർ എന്നിവരും ബി.ജെ.പിയെ പിന്തുണച്ചിരുന്ന അപ്‌നാ ദൾ പാർട്ടിയിലെ ചൗധരി അമർ സിങ്ങും എസ്.പിയിൽ ചേർന്നു.
ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന മുൻ മന്ത്രിമാർ ഒ.ബി.സി വിഭാഗത്തിലെ നേതാക്കളാണ്. അതേസമയം, കഴിഞ്ഞ ദിവസം രിജിവച്ച മന്ത്രി ധാരാ സിങ് ചൗഹാൻ എസ്.പിയിൽ ചേർന്നിട്ടില്ല. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ ബി.ജെ.പി തെറ്റായ വഴിയിൽ നയിക്കുകയാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഇപ്പോൾ താൻ ആ ബന്ധം ഉപേക്ഷിച്ച് മുക്തനായെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
നേരത്തെ, മായാവതിയുടെ ബി.എസ്.പിയിലെ അംഗമായിരുന്നു മൗര്യ. ചൊവ്വാഴ്ചയാണ് മൗര്യ യു.പി മന്ത്രിസഭയിൽനിന്നു രാജിവച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് ബി.ജെ.പി മൗനം പുലർത്തുന്നുവെന്നാരോപിച്ചായിരുന്നു ഇത്. തന്റെ രാജി ബി.ജെ.പിയിൽ ഭൂചലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ മൂന്നു ദിവസത്തിനകം രണ്ടു മന്ത്രിമാർ ഉൾപ്പെടെ 10 എം.എൽ.എമാരാണ് ബി.ജെ.പി വിട്ടത്. മൗര്യക്കൊപ്പം തന്നെ ഭഗവതി സാഗർ, ബ്രിജേഷ് പ്രജാപതി, റൗഷൻ ലാൽ വർമ എന്നിവരും രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രി ധാരാ സിങ് ചൗഹാനും എം.എൽ.എമാരായ അവതാർ സിങ് ബന്ദാനയും രാഷ്ട്രീയ ലോക് ദളിൽ ചേരുമെന്നാണ് സൂചന. വ്യാഴാഴ്ച ധരം സിങ് സൈനിക്കൊപ്പം രാജിവച്ച എം.എൽ.എമാരായ വിനയ് ശക്യ, മുകേഷ് വർമ, ബാലാ അവസ്തി എന്നിവർ അമർ സിങ്ങിന്റെ അപ്‌നാ ദളിൽ ചേരാനാണ് നീക്കം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  3 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  3 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  3 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  3 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  3 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  3 days ago