HOME
DETAILS

യു.പി: ബി.ജെ.പിയിൽനിന്ന് എസ്.പിയിലേക്ക് 'മാർച്ച് ' രാജിവച്ച രണ്ടു മന്ത്രിമാരും അഞ്ച് എം.എൽ.എമാരും എസ്.പിയിൽ ചേർന്നു

  
backup
January 14, 2022 | 7:23 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8


ലഖ്‌നൗ
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്നു രാജിവച്ച സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയും സമാജ്‌വാദി പാർട്ടി (എസ്.പി) യിൽ ചേർന്നു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യു.പി മുൻ മന്ത്രിമാരുടെ പാർട്ടി പ്രവേശനം. ഇവർക്കൊപ്പം രാജിവച്ച ബി.ജെ.പി എം.എൽ.എമാരായ റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശക്യ, ഭഗവതി സാഗർ എന്നിവരും ബി.ജെ.പിയെ പിന്തുണച്ചിരുന്ന അപ്‌നാ ദൾ പാർട്ടിയിലെ ചൗധരി അമർ സിങ്ങും എസ്.പിയിൽ ചേർന്നു.
ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന മുൻ മന്ത്രിമാർ ഒ.ബി.സി വിഭാഗത്തിലെ നേതാക്കളാണ്. അതേസമയം, കഴിഞ്ഞ ദിവസം രിജിവച്ച മന്ത്രി ധാരാ സിങ് ചൗഹാൻ എസ്.പിയിൽ ചേർന്നിട്ടില്ല. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ ബി.ജെ.പി തെറ്റായ വഴിയിൽ നയിക്കുകയാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഇപ്പോൾ താൻ ആ ബന്ധം ഉപേക്ഷിച്ച് മുക്തനായെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
നേരത്തെ, മായാവതിയുടെ ബി.എസ്.പിയിലെ അംഗമായിരുന്നു മൗര്യ. ചൊവ്വാഴ്ചയാണ് മൗര്യ യു.പി മന്ത്രിസഭയിൽനിന്നു രാജിവച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് ബി.ജെ.പി മൗനം പുലർത്തുന്നുവെന്നാരോപിച്ചായിരുന്നു ഇത്. തന്റെ രാജി ബി.ജെ.പിയിൽ ഭൂചലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ മൂന്നു ദിവസത്തിനകം രണ്ടു മന്ത്രിമാർ ഉൾപ്പെടെ 10 എം.എൽ.എമാരാണ് ബി.ജെ.പി വിട്ടത്. മൗര്യക്കൊപ്പം തന്നെ ഭഗവതി സാഗർ, ബ്രിജേഷ് പ്രജാപതി, റൗഷൻ ലാൽ വർമ എന്നിവരും രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രി ധാരാ സിങ് ചൗഹാനും എം.എൽ.എമാരായ അവതാർ സിങ് ബന്ദാനയും രാഷ്ട്രീയ ലോക് ദളിൽ ചേരുമെന്നാണ് സൂചന. വ്യാഴാഴ്ച ധരം സിങ് സൈനിക്കൊപ്പം രാജിവച്ച എം.എൽ.എമാരായ വിനയ് ശക്യ, മുകേഷ് വർമ, ബാലാ അവസ്തി എന്നിവർ അമർ സിങ്ങിന്റെ അപ്‌നാ ദളിൽ ചേരാനാണ് നീക്കം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  14 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  14 days ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  14 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  14 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  14 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  14 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  14 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  14 days ago