HOME
DETAILS

ജാതി സെന്‍സസ്: പിന്നോക്കക്കാരുടെ പിന്തുണ ഉറപ്പിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയുവും; അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കാന്‍ വയ്യാതെ ബി.ജെ.പി

  
backup
January 09, 2023 | 3:29 AM

bjp-does-not-appear-keen-on-a-caste-based-census

 


പട്‌ന: ബിഹാറിൽ ജാതി സെൻസസിന് തുടക്കമിട്ട മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ഉപമുഖ്യമന്ത്രി ആർ.ജെ.ഡിയുടെ തേജസ്വിയാദവും പിടിച്ചത് പിന്നോക്ക വിഭാഗങ്ങളുടെ തുരുപ്പുചീട്ടിൽ. ജാതി സെൻസസ് നടത്തണമെന്ന രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിലൊന്നിന് തുടക്കമിട്ടതോടെ ഈ വിഭാഗങ്ങളുടെ പിന്തുണയാണ് ബിഹാർ ഭരിക്കുന്ന ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സർക്കാർ ഉറപ്പിച്ചത്.

ശനിയാഴ്ചയാണ് സെൻസസിന് തുടക്കമായത്. ബിഹാറിലെ 38 ജില്ലയിൽ രണ്ടുഘട്ടമായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ ആകെ കുടുംബങ്ങളുടെ പ്രാഥമിക വിവരവും ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ആളുകളുടെ ജാതി, ഉപജാതി, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. സർക്കാർ കണക്കനുസരിച്ച് 2.58 കോടി കുടുംബത്തിന്റെ വിവരങ്ങളാണ് ശേഖരിക്കുക.

ഒ.ബി.സി വിഭാഗങ്ങൾ, ദലിത്, മഹാദലിത് വിഭാഗങ്ങൾ എന്നിവരുടെ സാമൂഹികസ്ഥിതി വിലയിരുത്താനും വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ അവരുടെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് സെൻസസ് എന്നാണ് ബിഹാർ സർക്കാർ പറയുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് ജാതി സെൻസസെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ജാതി സെൻസസ് നടത്തണമെന്നത് ജെ.ഡി.യുവിന്റെ നേരത്തെയുള്ള ആവശ്യങ്ങളിലൊന്നാണ്. ദേശീയതലത്തിലും ഈയാവശ്യം സജീവമായിരുന്നുവെങ്കിലും ബി.ജെ.പി അതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. ബിഹാറിൽ സെൻസസ് നടപടികളുമായി മുന്നോട്ടുപോയ ജെ.ഡി.യു- ആർ.ജെ.ഡി സർക്കാർ നീക്കത്തെ ബി.ജെ.പി തുടക്കംമുതൽ ശക്തമായി എതിർത്തെങ്കിലും സർക്കാർ ഉറച്ചുനിന്നതോടെ ബി.ജെ.പി അയയുകയായിരുന്നു. പിന്നോക്ക വിരുദ്ധരാവുമെന്ന ഭീതിയായിരുന്നു ബി.ജെ.പി മയപ്പെടാൻ കാരണം.

ജാതി തിരിച്ചുള്ള കണക്കെടുപ്പിന് നരേന്ദ്രമോദി സർക്കാർ തയാറാവാതിരുന്നതോടെയാണ്, ബി.ജെ.പിയുമായി ഉടക്കി ആർ.ജെ.ഡിയുടെ സഹായത്തോടെ ബിഹാർ ഭരിക്കുന്ന നിതീഷ് സർക്കാർ ജാതിസെൻസസ് നടത്താൻ തീരുമാനിച്ചത്. ജെ.ഡി.യുവിന്റെ നടപടി മറ്റു സംസ്ഥാനങ്ങളിലും ഓളം ഉണ്ടാക്കിയേക്കാം. അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ വർഷം ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ അതീവസൂക്ഷ്മതയോടെയാണ് വിഷയത്തെ ബി.ജെ.പി നോക്കിക്കാണുന്നത്. ബി.ജെ.പിയുടെ ഈ 'പരിമിതി' അറിയാവുന്നതിനാൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കേന്ദ്രസർക്കാരിനെതിരേ ആക്രമണം കടുപ്പിക്കുകയും ചെയ്തു. പാർട്ടി കൂടി പങ്കാളിയായ സർക്കാർ ജാതി സെൻസസിന് തുടക്കം കുറിച്ചതോടെ ഇക്കാര്യം ദേശീയതലത്തിൽ ആവശ്യപ്പെടുന്നതും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും.

BJP does not appear keen on a caste based census



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  6 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  6 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  6 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  6 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  6 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  6 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  6 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  6 days ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  6 days ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  6 days ago