HOME
DETAILS

ജാതി സെന്‍സസ്: പിന്നോക്കക്കാരുടെ പിന്തുണ ഉറപ്പിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയുവും; അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കാന്‍ വയ്യാതെ ബി.ജെ.പി

  
backup
January 09, 2023 | 3:29 AM

bjp-does-not-appear-keen-on-a-caste-based-census

 


പട്‌ന: ബിഹാറിൽ ജാതി സെൻസസിന് തുടക്കമിട്ട മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ഉപമുഖ്യമന്ത്രി ആർ.ജെ.ഡിയുടെ തേജസ്വിയാദവും പിടിച്ചത് പിന്നോക്ക വിഭാഗങ്ങളുടെ തുരുപ്പുചീട്ടിൽ. ജാതി സെൻസസ് നടത്തണമെന്ന രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിലൊന്നിന് തുടക്കമിട്ടതോടെ ഈ വിഭാഗങ്ങളുടെ പിന്തുണയാണ് ബിഹാർ ഭരിക്കുന്ന ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സർക്കാർ ഉറപ്പിച്ചത്.

ശനിയാഴ്ചയാണ് സെൻസസിന് തുടക്കമായത്. ബിഹാറിലെ 38 ജില്ലയിൽ രണ്ടുഘട്ടമായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ ആകെ കുടുംബങ്ങളുടെ പ്രാഥമിക വിവരവും ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ആളുകളുടെ ജാതി, ഉപജാതി, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. സർക്കാർ കണക്കനുസരിച്ച് 2.58 കോടി കുടുംബത്തിന്റെ വിവരങ്ങളാണ് ശേഖരിക്കുക.

ഒ.ബി.സി വിഭാഗങ്ങൾ, ദലിത്, മഹാദലിത് വിഭാഗങ്ങൾ എന്നിവരുടെ സാമൂഹികസ്ഥിതി വിലയിരുത്താനും വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ അവരുടെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് സെൻസസ് എന്നാണ് ബിഹാർ സർക്കാർ പറയുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് ജാതി സെൻസസെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ജാതി സെൻസസ് നടത്തണമെന്നത് ജെ.ഡി.യുവിന്റെ നേരത്തെയുള്ള ആവശ്യങ്ങളിലൊന്നാണ്. ദേശീയതലത്തിലും ഈയാവശ്യം സജീവമായിരുന്നുവെങ്കിലും ബി.ജെ.പി അതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. ബിഹാറിൽ സെൻസസ് നടപടികളുമായി മുന്നോട്ടുപോയ ജെ.ഡി.യു- ആർ.ജെ.ഡി സർക്കാർ നീക്കത്തെ ബി.ജെ.പി തുടക്കംമുതൽ ശക്തമായി എതിർത്തെങ്കിലും സർക്കാർ ഉറച്ചുനിന്നതോടെ ബി.ജെ.പി അയയുകയായിരുന്നു. പിന്നോക്ക വിരുദ്ധരാവുമെന്ന ഭീതിയായിരുന്നു ബി.ജെ.പി മയപ്പെടാൻ കാരണം.

ജാതി തിരിച്ചുള്ള കണക്കെടുപ്പിന് നരേന്ദ്രമോദി സർക്കാർ തയാറാവാതിരുന്നതോടെയാണ്, ബി.ജെ.പിയുമായി ഉടക്കി ആർ.ജെ.ഡിയുടെ സഹായത്തോടെ ബിഹാർ ഭരിക്കുന്ന നിതീഷ് സർക്കാർ ജാതിസെൻസസ് നടത്താൻ തീരുമാനിച്ചത്. ജെ.ഡി.യുവിന്റെ നടപടി മറ്റു സംസ്ഥാനങ്ങളിലും ഓളം ഉണ്ടാക്കിയേക്കാം. അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ വർഷം ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ അതീവസൂക്ഷ്മതയോടെയാണ് വിഷയത്തെ ബി.ജെ.പി നോക്കിക്കാണുന്നത്. ബി.ജെ.പിയുടെ ഈ 'പരിമിതി' അറിയാവുന്നതിനാൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കേന്ദ്രസർക്കാരിനെതിരേ ആക്രമണം കടുപ്പിക്കുകയും ചെയ്തു. പാർട്ടി കൂടി പങ്കാളിയായ സർക്കാർ ജാതി സെൻസസിന് തുടക്കം കുറിച്ചതോടെ ഇക്കാര്യം ദേശീയതലത്തിൽ ആവശ്യപ്പെടുന്നതും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും.

BJP does not appear keen on a caste based census



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലേ ബുര്‍ജ് അല്‍ ഖമീസ് കോട്ടയില്‍ സന്ദര്‍ശകപ്രവാഹം

oman
  •  4 days ago
No Image

മുഖ്യമന്ത്രിയും ബിജെപിയും തമ്മിൽ രഹസ്യധാരണ; "കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഒത്തുകളി കാരണം": പ്രിയങ്ക ഗാന്ധി

Kerala
  •  4 days ago
No Image

'ഒരു ശത്രു സൈനികൻ പോലും മടങ്ങില്ല'; അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി

International
  •  4 days ago
No Image

ഗൾഫിലൂടെയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ; പാകിസ്ഥാൻ തുറമുഖങ്ങളിൽ വൻ തിരക്ക്

International
  •  4 days ago
No Image

സച്ചിനേക്കാൾ മുകളിൽ! ഐപിഎല്ലിൽ ചരിത്രം കുറിച്ച് അയ്യരിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

ഇറാന്റെ വൈദ്യുതിയും കുടിവെള്ളവും മുടക്കുമെന്ന് ട്രംപ്; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ

International
  •  4 days ago
No Image

ഇറാനിൽ നിന്ന് 1,200 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; 'അവസാന തിരിച്ചടി'ക്കൊരുങ്ങി ട്രംപ്, പശ്ചിമേഷ്യ കത്തുന്നു

International
  •  4 days ago
No Image

ഇതിഹാസം വിരമിക്കുന്നു? സൂചന നൽകി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  4 days ago
No Image

നൂര്‍ബിനയ്ക്ക് മുസ് ലിം ലീഗിന്റെ നോട്ടിസ്,  പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടത്; നൂര്‍ബിനയുടേത് കടുത്ത അച്ചടക്ക ലംഘനം

Kerala
  •  4 days ago
No Image

ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ യുഎഇ പകരക്കാരായേക്കും; ഫിഫയുടെ നിലപാട് നിർണ്ണായകം

uae
  •  4 days ago