HOME
DETAILS

ജാതി സെന്‍സസ്: പിന്നോക്കക്കാരുടെ പിന്തുണ ഉറപ്പിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയുവും; അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കാന്‍ വയ്യാതെ ബി.ജെ.പി

  
backup
January 09, 2023 | 3:29 AM

bjp-does-not-appear-keen-on-a-caste-based-census

 


പട്‌ന: ബിഹാറിൽ ജാതി സെൻസസിന് തുടക്കമിട്ട മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ഉപമുഖ്യമന്ത്രി ആർ.ജെ.ഡിയുടെ തേജസ്വിയാദവും പിടിച്ചത് പിന്നോക്ക വിഭാഗങ്ങളുടെ തുരുപ്പുചീട്ടിൽ. ജാതി സെൻസസ് നടത്തണമെന്ന രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിലൊന്നിന് തുടക്കമിട്ടതോടെ ഈ വിഭാഗങ്ങളുടെ പിന്തുണയാണ് ബിഹാർ ഭരിക്കുന്ന ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സർക്കാർ ഉറപ്പിച്ചത്.

ശനിയാഴ്ചയാണ് സെൻസസിന് തുടക്കമായത്. ബിഹാറിലെ 38 ജില്ലയിൽ രണ്ടുഘട്ടമായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ ആകെ കുടുംബങ്ങളുടെ പ്രാഥമിക വിവരവും ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ആളുകളുടെ ജാതി, ഉപജാതി, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. സർക്കാർ കണക്കനുസരിച്ച് 2.58 കോടി കുടുംബത്തിന്റെ വിവരങ്ങളാണ് ശേഖരിക്കുക.

ഒ.ബി.സി വിഭാഗങ്ങൾ, ദലിത്, മഹാദലിത് വിഭാഗങ്ങൾ എന്നിവരുടെ സാമൂഹികസ്ഥിതി വിലയിരുത്താനും വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ അവരുടെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് സെൻസസ് എന്നാണ് ബിഹാർ സർക്കാർ പറയുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് ജാതി സെൻസസെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ജാതി സെൻസസ് നടത്തണമെന്നത് ജെ.ഡി.യുവിന്റെ നേരത്തെയുള്ള ആവശ്യങ്ങളിലൊന്നാണ്. ദേശീയതലത്തിലും ഈയാവശ്യം സജീവമായിരുന്നുവെങ്കിലും ബി.ജെ.പി അതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. ബിഹാറിൽ സെൻസസ് നടപടികളുമായി മുന്നോട്ടുപോയ ജെ.ഡി.യു- ആർ.ജെ.ഡി സർക്കാർ നീക്കത്തെ ബി.ജെ.പി തുടക്കംമുതൽ ശക്തമായി എതിർത്തെങ്കിലും സർക്കാർ ഉറച്ചുനിന്നതോടെ ബി.ജെ.പി അയയുകയായിരുന്നു. പിന്നോക്ക വിരുദ്ധരാവുമെന്ന ഭീതിയായിരുന്നു ബി.ജെ.പി മയപ്പെടാൻ കാരണം.

ജാതി തിരിച്ചുള്ള കണക്കെടുപ്പിന് നരേന്ദ്രമോദി സർക്കാർ തയാറാവാതിരുന്നതോടെയാണ്, ബി.ജെ.പിയുമായി ഉടക്കി ആർ.ജെ.ഡിയുടെ സഹായത്തോടെ ബിഹാർ ഭരിക്കുന്ന നിതീഷ് സർക്കാർ ജാതിസെൻസസ് നടത്താൻ തീരുമാനിച്ചത്. ജെ.ഡി.യുവിന്റെ നടപടി മറ്റു സംസ്ഥാനങ്ങളിലും ഓളം ഉണ്ടാക്കിയേക്കാം. അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ വർഷം ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ അതീവസൂക്ഷ്മതയോടെയാണ് വിഷയത്തെ ബി.ജെ.പി നോക്കിക്കാണുന്നത്. ബി.ജെ.പിയുടെ ഈ 'പരിമിതി' അറിയാവുന്നതിനാൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കേന്ദ്രസർക്കാരിനെതിരേ ആക്രമണം കടുപ്പിക്കുകയും ചെയ്തു. പാർട്ടി കൂടി പങ്കാളിയായ സർക്കാർ ജാതി സെൻസസിന് തുടക്കം കുറിച്ചതോടെ ഇക്കാര്യം ദേശീയതലത്തിൽ ആവശ്യപ്പെടുന്നതും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും.

BJP does not appear keen on a caste based census



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  3 days ago
No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  3 days ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  3 days ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  3 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  3 days ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  3 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  3 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  3 days ago