HOME
DETAILS

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ജീവിതവും നിയോഗവും

  
backup
March 21, 2022 | 9:45 AM

varakkal-mullakoya-thangal-life-and-mission-2022


അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍


ഇന്ന് (ശഅബാന്‍ 17) സമസ്ത സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വഫാത്തായ ദിവസം

1926 ല്‍ സമസ്ത രൂപീകരിക്കപ്പെട്ടതു മുതല്‍ 1932 ഡിസംബര്‍ 16 നു വഫാത്താകുന്നതുവരെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍(18401932). ഇസ്‌ലാമിക പ്രചരണാര്‍ത്ഥം ഹളര്‍ മൗത്തില്‍ നിന്നും കേരളക്കരയിലേക്ക് വന്ന് താമസമാക്കിയ സയ്യിദ് ഹാമിദ് ബാ അലവി തങ്ങളുടെ സന്താന പരമ്പരയില്‍പ്പെട്ട മഹാനാണിദ്ദേഹം. നാല് നൂറ്റാണ്ടുകള്‍ക്കമുമ്പാണ് ബാ അലവി തങ്ങളുടെ പിതാമഹന്‍ കേരളത്തിലെത്തിച്ചേര്‍ന്നത്. കോഴിക്കോട് പുതിയങ്ങാടിയില്‍ അന്നത്തെ നാടുവാഴി നല്‍കിയ വിശാലമായ സ്ഥലത്ത് നിര്‍മിച്ച വീട്ടിലായിരുന്നു മഹാനവറുകളുടെ വാസം. ജന്മംകൊണ്ട് തന്നെ വലിയ വ്യക്തിത്വത്തിനുടമയാവാന്‍ വരക്കല്‍ മുല്ലകോയ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

 

ഉച്ച സമയത്തായിരുന്നു മഹാനവറുകളുടെ ജനനം. നിരവധി ആളുകള്‍ പള്ളിയിലും വീട്ടിലുമായി തിങ്ങി നിറഞ്ഞിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളും അക്കൂട്ടത്തിലുണ്ട്. ഈ സമയം ആകാശ നീലിമയിലേക്ക് നോക്കിയ കുന്നത്ത് കോയട്ടി ഹാജി ഒരു അത്ഭുത കാഴ്ച കാണാനിടയായി. ഉച്ച സമയത്ത് ആകാശത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നക്ഷത്രം. എല്ലാവരെയും വിവരമറിയിക്കുകയും ആ കാഴ്ച കാണിക്കുകയും ചെയ്തു. ഈ സമയത്താണ് കൈരളിയടെ പുതുയുഗത്തിന് അസ്തിവാരമിട്ട മഹാ മനീഷി വരക്കല്‍ മുല്ല കോയ തങ്ങളുടെ ജനന വാര്‍ത്ത അവിടെ കൂടി നിന്നവര്‍ കേട്ടറിഞ്ഞത്. ശംസുല്‍ ഉലമയെ പോലുള്ള പണ്ഡിത മഹത്തുക്കള്‍ ഈ സംഭവം എടുത്തുദ്ധരിക്കാറുണ്ടായിരുന്നു.

വരക്കല്‍ ബാ അലവി തങ്ങള്‍ പതിനെട്ടാം വയസ്സില്‍ പിതൃവ്യനായ സയ്യദ് അഹ്മദ് ബാ അലവി തങ്ങളുടെ മകള്‍ ശരീഫ സൈനബ കോയമ്മാബീവിയെ വിവാഹം ചെയ്തു. ആദ്യ ഭാര്യയുടെ വഫാത്തിനു ശേഷം അസ്സഖാഫ് ഖബീലയില്‍പ്പെട്ട സയ്യിദ് ഹൈദറോസ് കോയതങ്ങളുടെ സഹോദരി ചെറിയ ബിവിയെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ട് ഭാര്യയിലും തങ്ങള്‍ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. പ്രഗത്ഭ പണ്ഡിതനും സുഫീവര്യനും നിമിഷ കവിയുമായ അബൂബക്കര്‍കുഞ്ഞി ഖാസിയായിരുന്നു പ്രധാന ഗുരുവര്യന്‍. സയ്യിദ് അലി അത്താസ് മദീന, അബ്ദുല്ലാഹില്‍ മഗ്‌രിബി എന്നിവരും ഗുരുവര്യരില്‍ പ്പെടുന്നു.

തങ്ങളുടെ മഹിതമായ സാന്നിധ്യം കാരണം വിജനമായിരുന്ന വരക്കല്‍ പ്രദേശം ജന നിബിഡമായിതുടങ്ങി. വീടുകളും കച്ചവട സ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. അങ്ങനെ പുതിയങ്ങാടിയെന്ന പേര് ലഭിക്കുകയും ചെയ്തു. ട്രെയിന്‍ മാര്‍ഗമായിരുന്നു ദൂരദിക്കുകളില്‍ നിന്നും ജനങ്ങള്‍ വരക്കലിലെത്തിയിരുന്നത്. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍ വെ സ്റ്റേഷന്‍ അക്കാലത്ത് വരക്കല്‍ എന്ന പേരില്‍ അറിയപ്പെട്ടത് കൊണ്ട് തന്നെ വരക്കല്‍ തങ്ങള്‍യെന്ന നാമത്തില്‍ മഹാനവറുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധി നേടി.

ആത്മീയോന്നതിയില്‍ വിരാജിച്ച മഹാനവറുകളുടെ അനുഗ്രഹം കരസ്ഥമാക്കാന്‍ വേണ്ടി ദൂരദിക്കുകളില്‍ നിന്നുപോലും നിരവധിയാളുകള്‍ വന്നുതുടങ്ങി. പ്രശ്‌ന പരിഹാരത്തിനും തങ്ങളുടെ ഹൃദയവേദനകള്‍ ഇറക്കിവെക്കാനുമുള്ള ഒരു ഇടമായായിരുന്നു വരക്കല്‍ തറവാടിനെ ജനങ്ങള്‍ കണ്ടിരുന്നത്. ആത്മീയ രംഗത്തുള്ളത്‌പോലെ ഭൗതിക രംഗത്തും തിളങ്ങി നില്‍ക്കാന്‍ മഹാനവറുകള്‍ക്ക് സാധിച്ചു. മുസ്‌ലിംകളുടെ പ്രശ്‌ന പരിഹാരത്തിനുവേണ്ടി അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളെ സമീപിക്കുകയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് അപ്രകാരം നടപ്പാക്കുകയും ചെയ്തിരുന്നു.

അറബി,ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അവഗാഹം നേടിയ മഹാനവറുകള്‍ക്ക് കണ്ണൂരിലെ അറക്കല്‍ രാജവംശവുമായി വലിയ ബന്ധമുണ്ടായിരുന്നു. കൊട്ടാരത്തിലെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് തങ്ങളായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള രാജാക്കന്മാരുമായി വിവിധ ഭാഷകളില്‍ എഴുത്തുമുഖേന ആശയ വിനിമയം നടത്തുക, രാജവംശത്തിനു കീഴിലുള്ള മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കുക എന്നിവ മഹാനവറുകളെയായിരുന്നു ഏല്‍പ്പിക്കപ്പെട്ടിരുന്നത്.

ഇതിനിടയിലാണ് മുസ്‌ലിംകള്‍ ഇന്നലെ വരെ ജീവിച്ച്‌പോന്നിരുന്ന ആശയാദര്‍ശത്തെ തള്ളപ്പറഞ്ഞുകൊണ്ട് ഒരു വിഭാഗം രംഗപ്രവേശനം ചെയ്യുന്നത്. ഇസ്‌ലാമികാശയങ്ങളെ ചോദ്യം ചെയ്യുകയും മുസ്‌ലിം പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളായിന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഐക്യ സംഘമെന്ന പേരില്‍ കടന്ന് വന്ന ഇവര്‍ മുസ്‌ലിംകളുടെ ബോധമണ്ഡലത്തില്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ കുത്തി വെക്കാന്‍ തുടങ്ങിയപ്പോഴാണ് ദീര്‍ഘ ദൃഷ്ടിയുള്ള മഹാനവര്‍കള്‍ ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. എന്ത് വിലകൊടുത്തും പുത്തന്‍ വാദികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുണ്ടായത്. അതിനെ തുടര്‍ന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലുള്ള പണ്ഡിത മഹത്തുക്കളെ പുതിയങ്ങാടിയിലേക്ക് വിളിച്ച് വരുത്തുകയും കലുഷിതാന്തരീക്ഷത്തിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് കോഴിക്കോട് ടൗണ്‍ ഹാളില്‍ യോഗം ചേരുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാഅ് എന്ന പണ്ഡിത സംഘടനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വരക്കല്‍ തങ്ങള്‍ തന്നെയായിരുന്നു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷന്‍. സമസ്തയുടെ രൂപികരണം കഴിഞ്ഞ് ആറു വര്‍ഷത്തോളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം 1932 ഡിസംബര്‍ 16 ന് (ഹി: 1351 ശഅ്ബാന്‍ 17) ലാണ് മഹാനവര്‍കള്‍ വഫാത്താകുന്നത്. വരക്കല്‍ മഖാമില്‍ തന്നെയാണ് തങ്ങളവര്‍കളുടെ അന്ത്യ വിശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  9 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  9 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  9 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  9 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  9 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  9 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  9 days ago