HOME
DETAILS

ദുരിതാശ്വാസഫണ്ട്, സ്വര്‍ണക്കടത്ത് കേസുകളില്‍ വിധി ഇന്ന്,മുഖ്യമന്ത്രിക്ക് നിര്‍ണായകം, ഉറ്റുനോക്കി കേരളം

  
backup
April 12, 2023 | 4:36 AM

judgment-in-relief-fund-gold-smuggling-cases-today-crucial-for-the-chief-minister

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിന്റെ വിധിയറിയാന്‍ ഉറ്റുനോക്കി കേരളം. മൂന്നംഗ ഫുള്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. രണ്ട് അംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ കേസ് മൂന്നംഗ ബഞ്ച് പരിഗണിക്കും എന്നായിരുന്നു വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷമുള്ള ലോകായുക്തയുടെ ഉത്തരവ്.
അതേ സമയം കഴിഞ്ഞ ദിവസം റിവ്യൂ ഹരജി പരിഗണിക്കവേ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവും ലോകായുക്ത നടത്തി. ഹര്‍ജിക്കാരന്‍ ജഡ്ജിമാരെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുകയാണെന്നും ആള്‍ക്കൂട്ട വിചാരണ നടക്കുന്നുവെന്നും ലോകയുക്ത വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ലോകായുക്തയില്‍ സമ്മര്‍ദം ചെലുത്തുന്നത് ഹര്‍ജിക്കാരന്‍ നേരിട്ട് കണ്ടിട്ടുണ്ടോയെന്നും ലോകായുക്ത ചോദിച്ചു.
ഫുള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധി ഉണ്ടാകില്ലെന്ന് കരുതിയാണോ ഇത്തരം ജഡ്ജിമാര്‍ക്ക് എതിരായ പരാമര്‍ശങ്ങളെന്നും വിശ്വാസമില്ലെങ്കില്‍ എന്തിന് ലോകായുക്തയെ സമീപിച്ചുവെന്നും കോടതി ചോദിച്ചു.
എന്നാല്‍ വിശ്വാസമുണ്ടെന്നും, ലോകായുക്ത നടപടികളെയാണ് വിമര്‍ശിക്കുന്നത് എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പ്രതികരണം.

അതേ സമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലും ഹൈ്‌ക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പറയുന്നത്.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ നല്‍കിയ റിവ്യൂഹരജിയും ഇന്ന് പരിഗണിക്കും. റിവ്യൂ ഹരജി രണ്ടംഗ ബെഞ്ച് ഇന്ന് 12 നും ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ഹരജി മൂന്നംഗ ഫുള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് പരിഗണിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ഭിന്നത ഉണ്ടായതും കേസ് ഫുള്‍ ബെഞ്ചിന് വിട്ടതും.
എന്നാല്‍ ഭിന്ന വിധിയില്‍ നിയമപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ റിവ്യൂ ഹരജി നല്‍കിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനികളുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്ന ഇസ്റാഈൽ നീക്കത്തിനെതിരെ യുഎഇയും സഊദിയും ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  4 days ago
No Image

കോളേജിൽ അപവാദ പ്രചാരണം; പ്രൊഫസറുമായി ബന്ധമുണ്ടെന്ന പരിഹാസം സഹിക്കാനാവാതെ 22-കാരി ജീവനൊടുക്കി

crime
  •  4 days ago
No Image

ആം ആദ്മി പാർട്ടിയിൽ പടലപ്പിണക്കം; രാഘവ് ഛദ്ദയെ മാറ്റി, അശോക് മിത്തൽ പുതിയ രാജ്യസഭ ഉപനേതാവ്

National
  •  4 days ago
No Image

നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി, സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

National
  •  4 days ago
No Image

റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും; കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  4 days ago
No Image

'ഇറാനെ ബോംബിട്ട് "ശിലായുഗത്തിലേക്ക്" തിരിച്ചയക്കുമെന്ന് ട്രംപ്'; അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിക്ക് മിസൈലുകളാൽ മറുപടി നൽകി ഇറാൻ

International
  •  4 days ago
No Image

ആഗോള മാതൃമരണങ്ങളിൽ മൂന്നിലൊന്നും അഞ്ച് രാജ്യങ്ങളിൽ; നൈജീരിയയ്ക്ക് പിന്നിൽ രണ്ടാമതായി ഇന്ത്യ

National
  •  4 days ago
No Image

വെറും 45 സെക്കന്‍ഡില്‍ യൂറോപ്യന്‍ ഭൂപടം പൂര്‍ത്തിയാക്കി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തിരുത്തി ചൈനീസ് യുവാവ്

International
  •  4 days ago
No Image

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

uae
  •  4 days ago
No Image

മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ മോദിയുടെ ബി-ടീം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചിറയിൻകീഴിലെ പൊതുയോ​ഗത്തിൽ പ്രിയങ്ക ഗാന്ധി

Kerala
  •  4 days ago