HOME
DETAILS

പ്രവാചക നിന്ദയില്‍ പ്രതിഷേധം പടരുന്നു, ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യം; മാപ്പു പറയില്ലെന്ന് ഇന്ത്യ

  
backup
June 07, 2022 | 1:08 PM

protests-are-spreading-over-the-blasphemy-of-the-prophet-demanding-that-india-apologize

ന്യുഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധം പടരുമ്പോള്‍ ഇന്ത്യ മാപ്പു പറയണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങള്‍. ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളുമാണ് ഇന്ത്യ മാപ്പുപറയണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇറാഖും ലിബിയയും പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി. അതേ സമയം മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബി.ജെ.പി നടപടിയെടുത്തു. പാര്‍ട്ടി നിലപാടും വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രം മാപ്പു പറയേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ മാപ്പു പറയുന്ന കീഴ് വഴക്കമില്ലെന്നാണ് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നത്. എന്നാല്‍ എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടിനെ അങ്ങനെ തള്ളാനാവില്ലെന്ന് കേന്ദ്രത്തിനറിയാം. അതിനാല്‍ കരുതലോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രിയെകൊണ്ട് സംസാരിപ്പിക്കും. പ്രതിസന്ധി തീര്‍ക്കാന്‍ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീര്‍ന്നില്ലെങ്കില്‍ യു.എ.ഇ സഊദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ; അബുദബിയിൽ സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും പ്രഖ്യാപിച്ചു

uae
  •  21 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം; ബിജെപിക്ക് സീറ്റ് കുറയും, നേട്ടമുണ്ടാക്കാൻ കോൺഗ്രസ്, ടിവികെ അക്കൗണ്ട് തുറന്നേക്കും

National
  •  21 days ago
No Image

ദുബൈ കാണണമെന്ന സ്വപ്നം സഫലമായി; കെനിയൻ ബാലന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ശൈഖ് ഹംദാൻ

uae
  •  21 days ago
No Image

ലോക ഫുട്ബോളിലെ രാജാവ്: ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങൾ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

Football
  •  21 days ago
No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  21 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  21 days ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  21 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  21 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  21 days ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  21 days ago