HOME
DETAILS

പ്രവാചക നിന്ദയില്‍ പ്രതിഷേധം പടരുന്നു, ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യം; മാപ്പു പറയില്ലെന്ന് ഇന്ത്യ

  
backup
June 07, 2022 | 1:08 PM

protests-are-spreading-over-the-blasphemy-of-the-prophet-demanding-that-india-apologize

ന്യുഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധം പടരുമ്പോള്‍ ഇന്ത്യ മാപ്പു പറയണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങള്‍. ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളുമാണ് ഇന്ത്യ മാപ്പുപറയണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇറാഖും ലിബിയയും പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി. അതേ സമയം മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബി.ജെ.പി നടപടിയെടുത്തു. പാര്‍ട്ടി നിലപാടും വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രം മാപ്പു പറയേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ മാപ്പു പറയുന്ന കീഴ് വഴക്കമില്ലെന്നാണ് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നത്. എന്നാല്‍ എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടിനെ അങ്ങനെ തള്ളാനാവില്ലെന്ന് കേന്ദ്രത്തിനറിയാം. അതിനാല്‍ കരുതലോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രിയെകൊണ്ട് സംസാരിപ്പിക്കും. പ്രതിസന്ധി തീര്‍ക്കാന്‍ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീര്‍ന്നില്ലെങ്കില്‍ യു.എ.ഇ സഊദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago