HOME
DETAILS

പ്രവാചക നിന്ദയില്‍ പ്രതിഷേധം പടരുന്നു, ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യം; മാപ്പു പറയില്ലെന്ന് ഇന്ത്യ

  
backup
June 07, 2022 | 1:08 PM

protests-are-spreading-over-the-blasphemy-of-the-prophet-demanding-that-india-apologize

ന്യുഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധം പടരുമ്പോള്‍ ഇന്ത്യ മാപ്പു പറയണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങള്‍. ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളുമാണ് ഇന്ത്യ മാപ്പുപറയണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇറാഖും ലിബിയയും പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി. അതേ സമയം മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബി.ജെ.പി നടപടിയെടുത്തു. പാര്‍ട്ടി നിലപാടും വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രം മാപ്പു പറയേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ മാപ്പു പറയുന്ന കീഴ് വഴക്കമില്ലെന്നാണ് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നത്. എന്നാല്‍ എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടിനെ അങ്ങനെ തള്ളാനാവില്ലെന്ന് കേന്ദ്രത്തിനറിയാം. അതിനാല്‍ കരുതലോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രിയെകൊണ്ട് സംസാരിപ്പിക്കും. പ്രതിസന്ധി തീര്‍ക്കാന്‍ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീര്‍ന്നില്ലെങ്കില്‍ യു.എ.ഇ സഊദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  10 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  10 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  10 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  10 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  10 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  10 days ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  10 days ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  10 days ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  10 days ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  10 days ago