HOME
DETAILS

താരീഖ് അന്‍വര്‍ ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി, കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ച പ്രഖ്യാപിക്കും

  
backup
June 06, 2021 | 4:37 AM

%e0%b4%a4%e0%b4%be%e0%b4%b0%e0%b5%80%e0%b4%96%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ചയോടെ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുമായി ബന്ധപ്പെട്ട് നേതാക്കളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി എ.ഐ.സി.സി നടപടികള്‍ തുടങ്ങി.


ലോക്ക്ഡൗണിന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരോട് ഫോണില്‍ ബന്ധപ്പെട്ടാണിപ്പോള്‍ അഭിപ്രായം തേടുന്നത്. ഇതില്‍ എം.പിമാരോടും എം.എല്‍.എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും താരീഖ് അന്‍വര്‍ ബന്ധപ്പെടും.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതില്‍ നേതാക്കളുടെ അസംതൃപ്തി പരിഹരിക്കുന്നതിനായി അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും നേരില്‍ കാണാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഇരുവരുമായി സംസാരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി താരീഖ് അന്‍വറിന് നല്‍കിയിരിക്കുന്നത്. നേരിട്ട് എത്താനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ അറിയിക്കും.


അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. രണ്ട് ദിവസമായി താരീഖ് അന്‍വര്‍ സംസാരിച്ചവരില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് ചുരുക്കം നേതാക്കള്‍ മാത്രമാണ്. അതില്‍ കെ.സുധാകരനാണ് മുന്‍തൂക്കം. ഐ ഗ്രൂപ്പില്‍ നിന്ന് കെ.സുധാകരന്റെ പേര് നിര്‍ദേശിക്കപ്പെടുമ്പോഴും എ ഗ്രൂപ്പ് മൗനം പാലിക്കുകയാണ്. ഹൈക്കമാന്‍ഡിന് തീരുമാനിക്കാമെന്നായിരുന്നു എം.എല്‍.എമാരടക്കം പലരും സ്വീകരിച്ച നിലപാട്. താനും ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എം.പി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും മുരളീധരന്‍ പറയുന്നു. അതേസമയം കെ.സുധാകരനെ എതിര്‍ക്കുന്നവര്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിനൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. തലമുറമാറ്റമാണ് ഉദ്ദേശമെങ്കില്‍ വിഷ്ണുനാഥിനെ പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 months ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  2 months ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  2 months ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  2 months ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  2 months ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  2 months ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  2 months ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  2 months ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  2 months ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  2 months ago