HOME
DETAILS

താരീഖ് അന്‍വര്‍ ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി, കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ച പ്രഖ്യാപിക്കും

  
backup
June 06, 2021 | 4:37 AM

%e0%b4%a4%e0%b4%be%e0%b4%b0%e0%b5%80%e0%b4%96%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ചയോടെ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുമായി ബന്ധപ്പെട്ട് നേതാക്കളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി എ.ഐ.സി.സി നടപടികള്‍ തുടങ്ങി.


ലോക്ക്ഡൗണിന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരോട് ഫോണില്‍ ബന്ധപ്പെട്ടാണിപ്പോള്‍ അഭിപ്രായം തേടുന്നത്. ഇതില്‍ എം.പിമാരോടും എം.എല്‍.എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും താരീഖ് അന്‍വര്‍ ബന്ധപ്പെടും.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതില്‍ നേതാക്കളുടെ അസംതൃപ്തി പരിഹരിക്കുന്നതിനായി അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും നേരില്‍ കാണാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഇരുവരുമായി സംസാരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി താരീഖ് അന്‍വറിന് നല്‍കിയിരിക്കുന്നത്. നേരിട്ട് എത്താനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ അറിയിക്കും.


അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. രണ്ട് ദിവസമായി താരീഖ് അന്‍വര്‍ സംസാരിച്ചവരില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് ചുരുക്കം നേതാക്കള്‍ മാത്രമാണ്. അതില്‍ കെ.സുധാകരനാണ് മുന്‍തൂക്കം. ഐ ഗ്രൂപ്പില്‍ നിന്ന് കെ.സുധാകരന്റെ പേര് നിര്‍ദേശിക്കപ്പെടുമ്പോഴും എ ഗ്രൂപ്പ് മൗനം പാലിക്കുകയാണ്. ഹൈക്കമാന്‍ഡിന് തീരുമാനിക്കാമെന്നായിരുന്നു എം.എല്‍.എമാരടക്കം പലരും സ്വീകരിച്ച നിലപാട്. താനും ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എം.പി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും മുരളീധരന്‍ പറയുന്നു. അതേസമയം കെ.സുധാകരനെ എതിര്‍ക്കുന്നവര്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിനൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. തലമുറമാറ്റമാണ് ഉദ്ദേശമെങ്കില്‍ വിഷ്ണുനാഥിനെ പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  2 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  2 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  2 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  2 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  2 days ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  2 days ago
No Image

വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം; ആനുകൂല്യം 2026 ഡിസംബർ 31 വരെ നീട്ടി

Kuwait
  •  2 days ago
No Image

പ്രണയം നിരസിച്ചതില്‍ പക, 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

Kerala
  •  2 days ago
No Image

ഹൈഡ്രോ-കഞ്ചാവ് വില്‍പന: ബി.ജെ.പി ദേശീയ നേതാവിന്റെ മകന്‍ പിടിയില്‍; കഞ്ചാവ് പിടിച്ചെടുത്തു

National
  •  2 days ago