HOME
DETAILS

താരീഖ് അന്‍വര്‍ ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി, കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ച പ്രഖ്യാപിക്കും

  
backup
June 06, 2021 | 4:37 AM

%e0%b4%a4%e0%b4%be%e0%b4%b0%e0%b5%80%e0%b4%96%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ചയോടെ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുമായി ബന്ധപ്പെട്ട് നേതാക്കളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി എ.ഐ.സി.സി നടപടികള്‍ തുടങ്ങി.


ലോക്ക്ഡൗണിന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരോട് ഫോണില്‍ ബന്ധപ്പെട്ടാണിപ്പോള്‍ അഭിപ്രായം തേടുന്നത്. ഇതില്‍ എം.പിമാരോടും എം.എല്‍.എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും താരീഖ് അന്‍വര്‍ ബന്ധപ്പെടും.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതില്‍ നേതാക്കളുടെ അസംതൃപ്തി പരിഹരിക്കുന്നതിനായി അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും നേരില്‍ കാണാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഇരുവരുമായി സംസാരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി താരീഖ് അന്‍വറിന് നല്‍കിയിരിക്കുന്നത്. നേരിട്ട് എത്താനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ അറിയിക്കും.


അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. രണ്ട് ദിവസമായി താരീഖ് അന്‍വര്‍ സംസാരിച്ചവരില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് ചുരുക്കം നേതാക്കള്‍ മാത്രമാണ്. അതില്‍ കെ.സുധാകരനാണ് മുന്‍തൂക്കം. ഐ ഗ്രൂപ്പില്‍ നിന്ന് കെ.സുധാകരന്റെ പേര് നിര്‍ദേശിക്കപ്പെടുമ്പോഴും എ ഗ്രൂപ്പ് മൗനം പാലിക്കുകയാണ്. ഹൈക്കമാന്‍ഡിന് തീരുമാനിക്കാമെന്നായിരുന്നു എം.എല്‍.എമാരടക്കം പലരും സ്വീകരിച്ച നിലപാട്. താനും ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എം.പി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും മുരളീധരന്‍ പറയുന്നു. അതേസമയം കെ.സുധാകരനെ എതിര്‍ക്കുന്നവര്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിനൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. തലമുറമാറ്റമാണ് ഉദ്ദേശമെങ്കില്‍ വിഷ്ണുനാഥിനെ പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  a month ago
No Image

കൊട്ടാരക്കര അപകടം: മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു; നീലേശ്വരം സ്വദേശി ഹരിലാല്‍

Kerala
  •  a month ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  a month ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  a month ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  a month ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  a month ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  a month ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  a month ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  a month ago