HOME
DETAILS

താരീഖ് അന്‍വര്‍ ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി, കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ച പ്രഖ്യാപിക്കും

  
backup
June 06, 2021 | 4:37 AM

%e0%b4%a4%e0%b4%be%e0%b4%b0%e0%b5%80%e0%b4%96%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ചയോടെ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുമായി ബന്ധപ്പെട്ട് നേതാക്കളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി എ.ഐ.സി.സി നടപടികള്‍ തുടങ്ങി.


ലോക്ക്ഡൗണിന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരോട് ഫോണില്‍ ബന്ധപ്പെട്ടാണിപ്പോള്‍ അഭിപ്രായം തേടുന്നത്. ഇതില്‍ എം.പിമാരോടും എം.എല്‍.എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും താരീഖ് അന്‍വര്‍ ബന്ധപ്പെടും.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതില്‍ നേതാക്കളുടെ അസംതൃപ്തി പരിഹരിക്കുന്നതിനായി അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും നേരില്‍ കാണാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഇരുവരുമായി സംസാരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി താരീഖ് അന്‍വറിന് നല്‍കിയിരിക്കുന്നത്. നേരിട്ട് എത്താനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ അറിയിക്കും.


അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. രണ്ട് ദിവസമായി താരീഖ് അന്‍വര്‍ സംസാരിച്ചവരില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് ചുരുക്കം നേതാക്കള്‍ മാത്രമാണ്. അതില്‍ കെ.സുധാകരനാണ് മുന്‍തൂക്കം. ഐ ഗ്രൂപ്പില്‍ നിന്ന് കെ.സുധാകരന്റെ പേര് നിര്‍ദേശിക്കപ്പെടുമ്പോഴും എ ഗ്രൂപ്പ് മൗനം പാലിക്കുകയാണ്. ഹൈക്കമാന്‍ഡിന് തീരുമാനിക്കാമെന്നായിരുന്നു എം.എല്‍.എമാരടക്കം പലരും സ്വീകരിച്ച നിലപാട്. താനും ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എം.പി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും മുരളീധരന്‍ പറയുന്നു. അതേസമയം കെ.സുധാകരനെ എതിര്‍ക്കുന്നവര്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിനൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. തലമുറമാറ്റമാണ് ഉദ്ദേശമെങ്കില്‍ വിഷ്ണുനാഥിനെ പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസേരകളി: അവസാന ചിരി ആരുടേത്?; പ്രഖ്യാപനം ഇന്നുണ്ടാകാൻ സാധ്യത

Kerala
  •  10 days ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  10 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  10 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  10 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  10 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  10 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  10 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  10 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  10 days ago