HOME
DETAILS

ക്രിസ്തുവിനെ കാണാനായി പട്ടിണി കിടന്നവര്‍ മരിച്ചതല്ല, കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  
backup
May 04, 2023 | 7:57 AM

world-new-autopsies-confirm-murder-in-kenya-cult-case

ക്രിസ്തുവിനെ കാണാനായി പട്ടിണി കിടന്നവര്‍ മരിച്ചതല്ല, കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നത്

മൊംബാസ: കെനിയയില്‍ ക്രിസ്തുവിനെ കാണാനായി പാസ്റ്ററുടെ വാക്കു കേട്ട് പട്ടിണി കിടന്നവര്‍ പട്ടിണി കിടന്നു മരിച്ചതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ കണ്ടെത്തലുകളാണ് കെനിയയിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്നാണ് കണ്ടെത്തല്‍. 40 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

ചൊവ്വാഴ്ച 30ഉം കഴിഞ്ഞദിവസം 10 പോസ്റ്റ്‌മോര്‍ട്ടവുമാണ് നടത്തിയതെന്ന് ചീഫ് ഗവണ്‍മെന്റ് പത്തോളജിസ്റ്റ് ജോഹാന്‍സെന്‍ ഒഡൂര്‍ പറഞ്ഞു. പട്ടിണിയാണ് മരണത്തിന്റെ പ്രധാന കാരണമെന്നും എന്നാല്‍ ചിലരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ രണ്ട് കുട്ടികളടക്കം നാലുപേര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്നാമതൊരു കുട്ടി മൂര്‍ച്ചയുള്ള വസ്തു കൊണ്ട് തലക്ക് ശക്തമായ അടിയേറ്റാണ് മരണപ്പെട്ടിട്ടുള്ളത്. നാലാമത്തെ കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഒരാളുടെ കഴുത്ത് ഞെരിച്ച് ചില അസ്ഥികള്‍ ഒടിഞ്ഞതിന്റെ പാടുകള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 40 മൃതദേഹങ്ങളില്‍ 16 മുതിര്‍ന്നവരും 18 കുട്ടികളും ഉള്‍പ്പെടുന്നു. അവശിഷ്ടങ്ങള്‍ അങ്ങേയറ്റം ജീര്‍ണിച്ചതിനാല്‍ ആറ് പേരുടെ പ്രായം നിര്‍ണയിക്കാന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞില്ല' അദ്ദേഹം പറഞ്ഞു.

'ചൊവ്വാഴ്ച നടത്തിയ 20 പോസ്റ്റ്‌മോര്‍ട്ടത്തില്‍ പട്ടിണി കിടന്ന് മരിച്ച ആളുകളുടെ സവിശേഷതകള്‍ ഉണ്ടായിരുന്നു' ഒഡൂര്‍ വ്യക്തമാക്കി.

കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിന്‍ഡിക്കടുത്തുള്ള 800 ഏക്കര്‍ വരുന്ന ഷാക്കഹോല വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനോടകം കണ്ടെത്തിയ 110 മൃതദേഹങ്ങളില്‍ പകുതിയിലേറെയും കുട്ടികളുടേതാണ്. വനത്തില്‍ പോയി പട്ടിണി കിടന്ന് മരിച്ചാല്‍ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ പാസ്റ്റര്‍ പോള്‍ മക്കെന്‍സിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്.

ക്രിസ്തുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിക്കണമെന്ന് പാസ്റ്റര്‍; കെനിയയില്‍ മരിച്ചവരുടെ എണ്ണം 95 ആയി, മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു

അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ മക്കെന്‍സിയെ വെള്ളിയാഴ്ച കെനിയയിലെ മൊംബാസ കോടതിയില്‍ ഹാജരാക്കും. ഷാക്കഹോല വനം കൂട്ടക്കൊല സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെ 90 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെടും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളോടുള്ള ക്രൂരത, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം മക്കെന്‍സി തീവ്രവാദക്കുറ്റവും നേരിടേണ്ടിവരും. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയന്‍ റെഡ്‌ക്രോസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 44 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. മുന്‍ ടാക്‌സി ഡ്രൈവറായ മക്കെന്‍സി, തീവ്രവാദ ചരിത്രമുള്ള സ്വയം പ്രഖ്യാപിത പാസ്റ്ററായി മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ ആഹ്വാനം. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികള്‍ വനത്തില്‍ ഭക്ഷണ പാനീയങ്ങള്‍ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തില്‍ കുറ്റാരോപിതനായ പാസ്റ്റര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

വനത്തിനുള്ളില്‍ വിചിത്ര പ്രാര്‍ഥനയും ആചാരവും നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അറിയാനായത്. ഏപ്രില്‍ മധ്യത്തിലായിരുന്നു ഇത്. വ്രതാനുഷ്ഠാനത്തില്‍ പങ്കെടുത്ത 15 പേരെ അന്ന് കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലിസ് വ്യാപക പരിശോധനയിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും.

ഇയാളെ കൂടാതെ മറ്റൊരു പാസ്റ്ററും ടെലിവിഷന്‍ അവതാരകനുമായ എസെക്കിയേല്‍ ഒഡെറോയും ഇതേ കേസുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, ബാലപീഡനം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.

ഒഡെറോയുടെ ന്യൂ ലൈഫ് പ്രെയര്‍ സെന്ററില്‍ നിന്നും ചര്‍ച്ചില്‍ നിന്നുമുള്ള നിരവധി അനുയായികളുടെ മരണവുമായി ഷാക്കഹോലയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  17 minutes ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  17 minutes ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  39 minutes ago
No Image

ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

National
  •  41 minutes ago
No Image

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  an hour ago
No Image

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

International
  •  an hour ago
No Image

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

Kerala
  •  an hour ago
No Image

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

crime
  •  an hour ago
No Image

തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും

Kerala
  •  2 hours ago
No Image

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

International
  •  2 hours ago