HOME
DETAILS

'80:20 ല്‍ യു.ഡി.എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായം'; തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്നും വി.ഡി സതീശന്‍

  
backup
June 15, 2021 | 10:29 AM

kerala-vd-satheeshan-fb-post-8020-2021

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇക്കാര്യത്തില്‍ യു.ഡി.എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.
ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍:-
1.സച്ചാര്‍ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നിര്‍ദ്ദേശപ്രകാരം നിലവില്‍ മൂന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ( മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ ) നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരുക.
2. ന്യൂനപക്ഷ വെല്‍ഫയര്‍ സ്‌കീമുണ്ടാക്കി 1992 ലെ മൈനോറിറ്റീസ് ആക്ട് പ്രകാരം നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം നടത്തുക.
ഈ അഭിപ്രായം എല്ലാ സമുദായ നേതാക്കള്‍ക്കും സ്വീകാര്യമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. ഇത് സംബന്ധിച്ച് സര്‍വ്വകക്ഷി യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളതാണ്. ഒരഭിപ്രായ വ്യത്യാസവും ആരും ഇതുവരെ പറഞ്ഞിട്ടുമില്ല.
വസ്തുതകള്‍ ഇതായിരിക്കേ ദിവസങ്ങള്‍ക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മന:പൂര്‍വ്വമാണ്. ക്രൈസ്തവ- മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർട്ടെറ്റയ്ക്ക് പിണഞ്ഞത് വൻ അമളി; ആ തെറ്റ് 'ഏറ്റവും വലിയ തെറ്റ്', ആഴ്സണലിന് കീരിടം നഷ്ടപ്പെടാനുള്ള കാരണം

Football
  •  a day ago
No Image

വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ

Kerala
  •  a day ago
No Image

'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനി കാണാനിരിക്കുന്നത്...' ഭൂഗര്‍ഭ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന  മിസൈല്‍ നിരയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍ 

International
  •  a day ago
No Image

പാലക്കാട് ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കളമശ്ശേരിയിൽ ക്രൂരമായി അക്രമിച്ച് കവർച്ച നടത്തിയ സംഭവം: പ്രതി പിടിയിൽ; ലക്ഷ്യം വെച്ചത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പൊലിസ്

crime
  •  a day ago
No Image

വിമര്‍ശനം അരാഷ്ട്രീയ നിലപാടിന്; രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Kerala
  •  a day ago
No Image

കറ്റാലയുടെ പകരക്കാരനാര്? മുൻ ചാമ്പ്യൻ ടീമിന്റെ പരിശീലകനെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

Football
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരെ പോരാട്ടം; അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ

Kerala
  •  a day ago
No Image

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

Cricket
  •  a day ago
No Image

വ്യാജ പ്രചാരണം: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് എസ്.വൈ.എസ്

Kerala
  •  a day ago