HOME
DETAILS

ഇറോം ശര്‍മിളയുടെ അടുത്ത സമരം ഇന്ത്യക്കാരിയെന്നു തെളിയിക്കാന്‍

  
backup
August 23, 2016 | 7:08 PM

%e0%b4%87%e0%b4%b1%e0%b5%8b%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: സായുധസേനയുടെ സവിശേഷാധികാരം(അഫ്‌സപ) എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഒന്നരപതിറ്റാണ്ടിലേറെയായി നടത്തിവന്ന സമരം അവാനിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂര്‍ സമരനായികയുമായ ഇറോം ശര്‍മിള ഇനി മറ്റൊരു സമരത്തിനുള്ള ഒരുക്കത്തിലാണ്. പട്ടിണിസമരത്തിനു പകരം താന്‍ ഇന്ത്യക്കാരിയാണെന്നു തെളിയിക്കുന്നതിനുള്ള നിയമയുദ്ധത്തിനാണ് ഈ 44 കാരി ഒരുങ്ങുന്നത്.

രണ്ടാഴ്ച മുമ്പാണ് 16 വര്‍ഷം നീണ്ട സമരം ഇറോം അവസാനിപ്പിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അവര്‍ക്ക് ബാങ്ക് അക്കൗണ്ടോ ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അവരുടെ പേര്‍ വോട്ടര്‍പ്പട്ടികയിലും ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ടതുമുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള പ്രധാനയോഗ്യത ഇന്ത്യന്‍ പൗരത്വമാണ്. ഇറോമിന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭിക്കുന്നതിനുള്ള നിയമപോരാട്ടം അവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നും അതിനുള്ള ഇടപാടുകള്‍ നടത്തുന്നതിനു പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും അനിവാര്യമാണെന്നും സുഹൃത്ത് നന്ദിനി തോക്ഛം പറഞ്ഞു.

ഇറോം മാത്രമല്ല അവരുടെ മിക്ക സുഹൃത്തുക്കളുടെ പേരും വോട്ടര്‍പട്ടികയിലില്ല. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെങ്കിലും ഭരണകൂടത്തോടുള്ള അസംതൃപ്തി കാരണം അവര്‍ ഇതുവരെ വോട്ട്‌ചെയ്തിരുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുപക്ഷേ ഇറോമിനു മാത്രാവില്ല അരുടെ സുഹൃത്തുക്കള്‍ക്കും കന്നിവോട്ട് ആയിരിക്കും.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായി ഇറോമിനു പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക് പേജും തുറന്നു. നാട്ടിലെ പട്ടാള നിയമത്തിനെതിരേ ഒറ്റയ്ക്ക് പോരാടിയാണ് ഇറോം ലോകശ്രദ്ധ നേടിയത്. 2000 നവംമ്പര്‍ അഞ്ചിന് ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അഫ്‌സ്പ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇറോം നിരാഹാര സമരം ആരംഭിച്ചത്. സമരംമൂലം ആരോഗ്യം നശിച്ച ഇറോമിനു വളരെ കട്ടികുറഞ്ഞതോ നേര്‍ത്തതോ ആയ ഭക്ഷണമാണ് സുഹൃത്തുക്കള്‍ നല്‍കിവരുന്നത്. അരച്ച നേന്ത്രപ്പഴം, തണ്ണിമത്തന്‍, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ് എന്നിവയാണ് ഇറോമിന്റെ ഭക്ഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  21 minutes ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  37 minutes ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  38 minutes ago
No Image

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  2 hours ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  2 hours ago
No Image

ട്രംപിന്റെ നീക്കം നിയമവിരുദ്ധം; ഇറാനികള്‍ ന്യൂയോര്‍ക്കില്‍ സുരക്ഷിതരായിരിക്കും: സൊഹ്‌റാന്‍ മംദാനി

International
  •  2 hours ago
No Image

ഒറ്റ ഓവറിൽ ആറ് സിക്സറടിച്ച യുവരാജിനെ മറികടന്നു; ഇതിഹാസ തുല്യനായി മടക്കം

Cricket
  •  2 hours ago
No Image

തിരിച്ചടിച്ച് ഇറാന്‍; ടെല്‍ അവീവിലെ സൈനിക സംവിധാനം തകര്‍ത്തു, 27 യു.എസ് സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയും ആക്രമണം

International
  •  2 hours ago
No Image

ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ച് എമിറേറ്റ്‌സ്; റീബുക്കിംഗിനും റീഫണ്ടിനും സൗകര്യം

uae
  •  2 hours ago