HOME
DETAILS

ഇറോം ശര്‍മിളയുടെ അടുത്ത സമരം ഇന്ത്യക്കാരിയെന്നു തെളിയിക്കാന്‍

  
backup
August 23, 2016 | 7:08 PM

%e0%b4%87%e0%b4%b1%e0%b5%8b%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: സായുധസേനയുടെ സവിശേഷാധികാരം(അഫ്‌സപ) എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഒന്നരപതിറ്റാണ്ടിലേറെയായി നടത്തിവന്ന സമരം അവാനിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂര്‍ സമരനായികയുമായ ഇറോം ശര്‍മിള ഇനി മറ്റൊരു സമരത്തിനുള്ള ഒരുക്കത്തിലാണ്. പട്ടിണിസമരത്തിനു പകരം താന്‍ ഇന്ത്യക്കാരിയാണെന്നു തെളിയിക്കുന്നതിനുള്ള നിയമയുദ്ധത്തിനാണ് ഈ 44 കാരി ഒരുങ്ങുന്നത്.

രണ്ടാഴ്ച മുമ്പാണ് 16 വര്‍ഷം നീണ്ട സമരം ഇറോം അവസാനിപ്പിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അവര്‍ക്ക് ബാങ്ക് അക്കൗണ്ടോ ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അവരുടെ പേര്‍ വോട്ടര്‍പ്പട്ടികയിലും ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ടതുമുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള പ്രധാനയോഗ്യത ഇന്ത്യന്‍ പൗരത്വമാണ്. ഇറോമിന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭിക്കുന്നതിനുള്ള നിയമപോരാട്ടം അവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നും അതിനുള്ള ഇടപാടുകള്‍ നടത്തുന്നതിനു പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും അനിവാര്യമാണെന്നും സുഹൃത്ത് നന്ദിനി തോക്ഛം പറഞ്ഞു.

ഇറോം മാത്രമല്ല അവരുടെ മിക്ക സുഹൃത്തുക്കളുടെ പേരും വോട്ടര്‍പട്ടികയിലില്ല. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെങ്കിലും ഭരണകൂടത്തോടുള്ള അസംതൃപ്തി കാരണം അവര്‍ ഇതുവരെ വോട്ട്‌ചെയ്തിരുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുപക്ഷേ ഇറോമിനു മാത്രാവില്ല അരുടെ സുഹൃത്തുക്കള്‍ക്കും കന്നിവോട്ട് ആയിരിക്കും.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായി ഇറോമിനു പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക് പേജും തുറന്നു. നാട്ടിലെ പട്ടാള നിയമത്തിനെതിരേ ഒറ്റയ്ക്ക് പോരാടിയാണ് ഇറോം ലോകശ്രദ്ധ നേടിയത്. 2000 നവംമ്പര്‍ അഞ്ചിന് ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അഫ്‌സ്പ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇറോം നിരാഹാര സമരം ആരംഭിച്ചത്. സമരംമൂലം ആരോഗ്യം നശിച്ച ഇറോമിനു വളരെ കട്ടികുറഞ്ഞതോ നേര്‍ത്തതോ ആയ ഭക്ഷണമാണ് സുഹൃത്തുക്കള്‍ നല്‍കിവരുന്നത്. അരച്ച നേന്ത്രപ്പഴം, തണ്ണിമത്തന്‍, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ് എന്നിവയാണ് ഇറോമിന്റെ ഭക്ഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  4 days ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  4 days ago
No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  4 days ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  4 days ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  4 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  4 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  4 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  4 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  4 days ago