HOME
DETAILS

ഇറോം ശര്‍മിളയുടെ അടുത്ത സമരം ഇന്ത്യക്കാരിയെന്നു തെളിയിക്കാന്‍

  
backup
August 23, 2016 | 7:08 PM

%e0%b4%87%e0%b4%b1%e0%b5%8b%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: സായുധസേനയുടെ സവിശേഷാധികാരം(അഫ്‌സപ) എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഒന്നരപതിറ്റാണ്ടിലേറെയായി നടത്തിവന്ന സമരം അവാനിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂര്‍ സമരനായികയുമായ ഇറോം ശര്‍മിള ഇനി മറ്റൊരു സമരത്തിനുള്ള ഒരുക്കത്തിലാണ്. പട്ടിണിസമരത്തിനു പകരം താന്‍ ഇന്ത്യക്കാരിയാണെന്നു തെളിയിക്കുന്നതിനുള്ള നിയമയുദ്ധത്തിനാണ് ഈ 44 കാരി ഒരുങ്ങുന്നത്.

രണ്ടാഴ്ച മുമ്പാണ് 16 വര്‍ഷം നീണ്ട സമരം ഇറോം അവസാനിപ്പിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അവര്‍ക്ക് ബാങ്ക് അക്കൗണ്ടോ ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അവരുടെ പേര്‍ വോട്ടര്‍പ്പട്ടികയിലും ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ടതുമുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള പ്രധാനയോഗ്യത ഇന്ത്യന്‍ പൗരത്വമാണ്. ഇറോമിന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭിക്കുന്നതിനുള്ള നിയമപോരാട്ടം അവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നും അതിനുള്ള ഇടപാടുകള്‍ നടത്തുന്നതിനു പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും അനിവാര്യമാണെന്നും സുഹൃത്ത് നന്ദിനി തോക്ഛം പറഞ്ഞു.

ഇറോം മാത്രമല്ല അവരുടെ മിക്ക സുഹൃത്തുക്കളുടെ പേരും വോട്ടര്‍പട്ടികയിലില്ല. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെങ്കിലും ഭരണകൂടത്തോടുള്ള അസംതൃപ്തി കാരണം അവര്‍ ഇതുവരെ വോട്ട്‌ചെയ്തിരുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുപക്ഷേ ഇറോമിനു മാത്രാവില്ല അരുടെ സുഹൃത്തുക്കള്‍ക്കും കന്നിവോട്ട് ആയിരിക്കും.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായി ഇറോമിനു പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക് പേജും തുറന്നു. നാട്ടിലെ പട്ടാള നിയമത്തിനെതിരേ ഒറ്റയ്ക്ക് പോരാടിയാണ് ഇറോം ലോകശ്രദ്ധ നേടിയത്. 2000 നവംമ്പര്‍ അഞ്ചിന് ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അഫ്‌സ്പ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇറോം നിരാഹാര സമരം ആരംഭിച്ചത്. സമരംമൂലം ആരോഗ്യം നശിച്ച ഇറോമിനു വളരെ കട്ടികുറഞ്ഞതോ നേര്‍ത്തതോ ആയ ഭക്ഷണമാണ് സുഹൃത്തുക്കള്‍ നല്‍കിവരുന്നത്. അരച്ച നേന്ത്രപ്പഴം, തണ്ണിമത്തന്‍, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ് എന്നിവയാണ് ഇറോമിന്റെ ഭക്ഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  9 days ago
No Image

നാല്‍പ്പതാം വയസ്സിലും ഒന്നാമന്‍; ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് പുരസ്‌കാരത്തിനര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മികച്ച താരമായി ഡെംബലെ : Full List

latest
  •  9 days ago
No Image

ഉന്നാവ് ബലാത്സംഗക്കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ

National
  •  9 days ago
No Image

ജോലി നഷ്ടപ്പെട്ടോ? നോട്ടീസ് പിരീഡും ഗ്രാറ്റുവിറ്റിയും അറിയാം; യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

uae
  •  9 days ago
No Image

'എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക'; അഗളിയില്‍ കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു

Kerala
  •  9 days ago
No Image

ലവ് ജിഹാദ് ആരോപിച്ച് പിറന്നാള്‍ പാര്‍ട്ടിക്കിടെ അതിക്രമം: ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെ കേസ്

National
  •  9 days ago
No Image

പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? അതിർത്തി കടന്നാൽ ലാഭം ലക്ഷങ്ങൾ; ഗൾഫിലെ വിലഭൂപടം ഇങ്ങനെ!

uae
  •  9 days ago
No Image

ഇസ്റാഈലിന്റെ സൊമാലിലാൻഡ് ചൂതാട്ടം; ചെങ്കടൽ തീരത്ത് വരാനിരിക്കുന്നത് വൻ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ

International
  •  9 days ago
No Image

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍, നാളെ ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും

Kerala
  •  9 days ago
No Image

എസ്.ഐ.ആര്‍: ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം, ഇല്ലാത്തപക്ഷം അന്തിമ പട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  9 days ago