HOME
DETAILS

ഇറോം ശര്‍മിളയുടെ അടുത്ത സമരം ഇന്ത്യക്കാരിയെന്നു തെളിയിക്കാന്‍

  
backup
August 23, 2016 | 7:08 PM

%e0%b4%87%e0%b4%b1%e0%b5%8b%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: സായുധസേനയുടെ സവിശേഷാധികാരം(അഫ്‌സപ) എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഒന്നരപതിറ്റാണ്ടിലേറെയായി നടത്തിവന്ന സമരം അവാനിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂര്‍ സമരനായികയുമായ ഇറോം ശര്‍മിള ഇനി മറ്റൊരു സമരത്തിനുള്ള ഒരുക്കത്തിലാണ്. പട്ടിണിസമരത്തിനു പകരം താന്‍ ഇന്ത്യക്കാരിയാണെന്നു തെളിയിക്കുന്നതിനുള്ള നിയമയുദ്ധത്തിനാണ് ഈ 44 കാരി ഒരുങ്ങുന്നത്.

രണ്ടാഴ്ച മുമ്പാണ് 16 വര്‍ഷം നീണ്ട സമരം ഇറോം അവസാനിപ്പിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അവര്‍ക്ക് ബാങ്ക് അക്കൗണ്ടോ ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അവരുടെ പേര്‍ വോട്ടര്‍പ്പട്ടികയിലും ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ടതുമുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള പ്രധാനയോഗ്യത ഇന്ത്യന്‍ പൗരത്വമാണ്. ഇറോമിന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭിക്കുന്നതിനുള്ള നിയമപോരാട്ടം അവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നും അതിനുള്ള ഇടപാടുകള്‍ നടത്തുന്നതിനു പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും അനിവാര്യമാണെന്നും സുഹൃത്ത് നന്ദിനി തോക്ഛം പറഞ്ഞു.

ഇറോം മാത്രമല്ല അവരുടെ മിക്ക സുഹൃത്തുക്കളുടെ പേരും വോട്ടര്‍പട്ടികയിലില്ല. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെങ്കിലും ഭരണകൂടത്തോടുള്ള അസംതൃപ്തി കാരണം അവര്‍ ഇതുവരെ വോട്ട്‌ചെയ്തിരുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുപക്ഷേ ഇറോമിനു മാത്രാവില്ല അരുടെ സുഹൃത്തുക്കള്‍ക്കും കന്നിവോട്ട് ആയിരിക്കും.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായി ഇറോമിനു പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക് പേജും തുറന്നു. നാട്ടിലെ പട്ടാള നിയമത്തിനെതിരേ ഒറ്റയ്ക്ക് പോരാടിയാണ് ഇറോം ലോകശ്രദ്ധ നേടിയത്. 2000 നവംമ്പര്‍ അഞ്ചിന് ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അഫ്‌സ്പ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇറോം നിരാഹാര സമരം ആരംഭിച്ചത്. സമരംമൂലം ആരോഗ്യം നശിച്ച ഇറോമിനു വളരെ കട്ടികുറഞ്ഞതോ നേര്‍ത്തതോ ആയ ഭക്ഷണമാണ് സുഹൃത്തുക്കള്‍ നല്‍കിവരുന്നത്. അരച്ച നേന്ത്രപ്പഴം, തണ്ണിമത്തന്‍, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ് എന്നിവയാണ് ഇറോമിന്റെ ഭക്ഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  22 days ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  22 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  22 days ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  22 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  22 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  22 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  22 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  22 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  22 days ago