HOME
DETAILS

ഡോ: ശരവണരാജിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ തീരദേശം

  
backup
August 24, 2016 | 6:25 PM

%e0%b4%a1%e0%b5%8b-%e0%b4%b6%e0%b4%b0%e0%b4%b5%e0%b4%a3%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d



കയ്പമംഗലം: കാനഡയില്‍ നിന്ന് ആദ്യമായി എഫ്.ആര്‍.സി.പി നേടിയ ഡോ: ശരവണരാജിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ തീരദേശം. പെരിഞ്ഞനം കൊച്ചിപ്പറമ്പത്ത് കൃഷ്ണന്‍കുട്ടി  സുഭദ്ര ദമ്പതികളുടെ ഏഴു മക്കളില്‍ ഏഴാമനായിട്ടാണ് ശരവണരാജിന്റെ ജനം. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് എസ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസം നേടിയ ശരവണരാജ് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍മീഡയറ്റും മദ്‌റാസ് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസും പാസായി. തുടര്‍ന്ന് 1964ല്‍ അമേരിക്കയില്‍ നിന്ന് എം.ഡിയെടുക്കുകയും കാനഡയില്‍ നിന്ന് എഫ്.ആര്‍.സി.പി. കരസ്ഥമാക്കുകയും ചെയ്തു.
അതുവരെ കാനഡയില്‍ നിന്ന് എഫ്.ആര്‍.സി.പിയെടുത്തത് പഞ്ചാബുകാരനായ ഒരാള്‍ മാത്രമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് പ്രതിസന്ധികളെ തരണം ചെയ്ത് ശരവണരാജ് തന്റെ നേട്ടങ്ങള്‍ കൈപിടിയിലൊതുക്കിയത്.
ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ താമസമാക്കിയ ഡോ: ശരവണരാജിന്റെ മരണം കഴിഞ്ഞ ദിവസം ഫ്‌ളോറഡയിലാണ് സംഭവിച്ചത്. അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഡോക്ടര്‍ നാട്ടില്‍ വന്നാല്‍ എല്ലാവരേയും സഹായിക്കാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും. കംപ്യൂട്ടര്‍ പഠനം കേരളത്തില്‍ തുടങ്ങിയതോടെ കേരളത്തിലെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് റീച്ച് ഔട്ട് ഫൗണ്ടേഷന്റെ പേരില്‍ അദ്ദേഹം കംപ്യൂട്ടറുകള്‍ വിതരണം ചെയ്തത്.
വര്‍ഷത്തില്‍ രണ്ടുതവണ നാട്ടില്‍ വരുന്ന ഡോക്ടറെ കുറിച്ച് പറയാന്‍ നാട്ടുകാര്‍ക്കും നിരവധി ഓര്‍മകളാണുള്ളത്. സതിയാണ് ഭാര്യ.  ഡോ: ശരവണരാജിന്റെ നിര്യാണത്തില്‍ പെരിഞ്ഞനം കൊച്ചിപ്പറമ്പത്ത് കുടുംബക്ഷേമ സഭ അനുശോചിച്ചു. അനുശോചന യോഗത്തില്‍ കെ.കെ.ബാബുരാജന്‍, കെ.കെ.ദാമോദരന്‍, കെ.കെ.ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  a day ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  a day ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  a day ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  a day ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  a day ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  a day ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  a day ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  a day ago