
കരടുരേഖയിൽ വീണ്ടും ജെൻഡർ ന്യൂട്രാലിറ്റി
തിരുവനന്തപുരം • പാഠ്യപദ്ധതി കരടുരേഖയിലെ വിവാദമായ അധ്യായം പ്രതിഷേധത്തിനൊടുവിൽ നീക്കിയെങ്കിലും കരടുരേഖയിൽ ജെൻഡർ ന്യൂട്രാലിറ്റി വീണ്ടും ചർച്ചയ്‌ക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്. എട്ട് പ്രധാന വിഷയങ്ങളിലൂന്നിയ ചോദ്യങ്ങളാണ് അന്തിമരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നാലാമത്തെ ചോദ്യത്തിൽ ജെൻഡർ ന്യൂട്രൽ സമീപനം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കുന്നതു സംബന്ധിച്ച് എന്താണ് അഭിപ്രായമെന്നാണ് രേഖയിലുള്ളത്.
ഇത് വീണ്ടും പ്രതിഷേധത്തിനു വഴിവച്ചേക്കുമെന്നാണ് വിലയിരുത്തൽ. ചർച്ചയ്ക്കുള്ള അന്തിമരേഖയിലെ എട്ട് പ്രധാന വിഷയങ്ങളിലൂന്നിയ ചോദ്യങ്ങൾ താഴെ: 
1. വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാത്ത പഠനം, കളികൾ, ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിനു വേണ്ടത്ര അവസരം നൽകേണ്ടതുണ്ടോ ഉണ്ടെങ്കിൽ എങ്ങനെ നൽകാൻ കഴിയും?
2. പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗം, ഉദാഹരണങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ മാറ്റം വരേണ്ടതല്ലേ. 
3. സ്‌കൂൾ തലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾ മികവ് പുലർത്തുന്നുണ്ടെങ്കിലും പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ടു പോകുന്നത് എന്തുകൊണ്ടായിരിക്കാം? 
4. തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കുന്നതു സംബന്ധിച്ച് എന്താണ് അഭിപ്രായം?
5. കുട്ടി പരിചയപ്പെടുന്ന ഭാഷ ലിംഗനീതിയിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ എങ്ങനെ കഴിയും? 
6. സ്ത്രീധനം, പ്രണയം, കൊലപാതകം പോലുള്ള സാമൂഹ്യതിന്മകൾ വിദ്യാഭ്യാസ പുരോഗതി നേടിയിട്ടും നിലനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയെയാണോ? ഇത്തരം കാര്യങ്ങൾ പാഠ്യപദ്ധതിയിൽ എങ്ങനെ പരിഗണിക്കണം. 
7. വീട്ടുജോലികൾ കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കേണ്ടതാണെന്ന സന്ദേശം നൽകാൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് എത്രമാത്രം കഴിയുന്നുണ്ട്. 
8. ലിംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ പാഠ്യപദ്ധതിയിൽ ഇനിയും കൂട്ടിച്ചേർക്കേണ്ട ഘടകങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ നിർദേശിക്കാമോ?
നേരത്തെ വിവാദമായ 
ആറ് ചോദ്യങ്ങൾ
1. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ്മുറികളിൽ പഠനപ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട്. 
2. ഓരോ കുട്ടിയുടേയും കഴിവുകളേയും അവരുടെ പ്രായവും പക്വതയും പരിഗണിച്ച് ഉയർന്ന തലത്തിലെത്തിക്കുവാനും തുല്യഅവസരം പ്രദാനം ചെയ്യാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാം. 
3. ലിംഗനീതിയിലധിഷ്ഠിതമായ സ്‌കൂൾ എന്ന ആശയം നടപ്പിലാക്കാൻ ആവശ്യമായ എന്തെല്ലാം സമീപനങ്ങളാണ് വിദ്യാലയങ്ങൾ സ്വീകരിക്കേണ്ടത്. 
4. ലിംഗ വിവേചനത്തിന് അതീതരായി പ്രവർത്തിക്കത്തക രീതിയിൽ പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്ന കുട്ടികളെ രൂപപ്പെടുത്തുന്നതിന് കാലോചിതമായി വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാം. 
5. വാർപ്പ് മാതൃകകളെ ഊട്ടിഉറപ്പിക്കുന്ന തരത്തിലാണ് വിദ്യാലയത്തിലെ നിയമങ്ങളും ശീലങ്ങളും നിലനിൽക്കുന്നതെങ്കിൽ എന്തെല്ലാം മാറ്റങ്ങളാണ് ഇതിൽ പരിഗണിക്കേണ്ടത്. 
6.തുല്യഅവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ എന്തെല്ലാം ചെയ്യാൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police
National
• 4 hours ago
കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ
Kerala
• 4 hours ago
മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി
Kerala
• 4 hours ago
ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു
uae
• 4 hours ago
വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി
Kerala
• 4 hours ago
താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും
Kerala
• 5 hours ago
ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Kerala
• 5 hours ago
ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്
Kuwait
• 5 hours ago
ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം
National
• 5 hours ago
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി
uae
• 5 hours ago
കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
Kerala
• 6 hours ago
മാളിലൂടെ നടക്കവേ വഴി മുറിച്ചുകടന്ന സ്ത്രീക്കായി നടത്തം നിർത്തി ഷെയ്ഖ് മുഹമ്മദ്; യഥാർത്ഥ നേതാവെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
uae
• 6 hours ago
പോക്സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി
Kerala
• 6 hours ago
അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്
uae
• 6 hours ago
ക്രിപ്റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്സ് റെയ്ഡ്
Kerala
• 8 hours ago
ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ
uae
• 8 hours ago
ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• 9 hours ago
100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story
International
• 9 hours ago
അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ
qatar
• 7 hours ago
ഫാസ് ടാഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും
National
• 7 hours ago
മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിന്; കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ ഒബിസി റിസർവേഷനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ
Kerala
• 7 hours ago

