HOME
DETAILS

കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ ഓഫിസ് പൂട്ടി; ഉദ്യോഗസ്ഥരെ കവരത്തിയിലേക്ക് മാറ്റി

  
backup
July 02, 2021 | 9:04 PM

6543-2


സ്വന്തം ലേഖകന്‍
കവരത്തി: ലക്ഷദ്വീപ് വിദ്യാര്‍ഥികളുടെ ആശ്രയ കേന്ദ്രമായിരുന്ന കൊച്ചിയിലെ വിദ്യാഭ്യാസ ഓഫിസ് അടച്ചു പൂട്ടി. ഓഫിസിന്റെ പ്രവര്‍ത്തനം കവരത്തിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തസ്തികകളും മാറ്റി ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാള്‍ ഇന്നലെ ഉത്തരവിറക്കി. ഓഫിസുകള്‍ ലയിപ്പിച്ചും ജീവനക്കാരെ പുനര്‍വിന്യസിച്ചുമുള്ള അഡ്മിനിസേ്ട്രറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.


കൊച്ചിയിലെ വിദ്യാഭ്യാസ ഓഫിസര്‍ രാജേന്ദ്രനെ കഴിഞ്ഞ മാസം ദ്വീപിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി. ഓഫിസിലെ കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ഫയലുകളും ഒരാഴ്ചയ്ക്കുള്ളില്‍ കവരത്തിയിലേക്ക് മാറ്റാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ലക്ഷദ്വീപിന് പുറത്ത് കേരളത്തില്‍ ഉള്‍പ്പെടെ പഠിക്കുന്ന നാലായിരത്തോളം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സംബന്ധവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ് കൊച്ചിയിലെ ഓഫിസ്. വിവിധ ദ്വീപുകളില്‍ നിന്ന് കൊച്ചിയിലെത്തി സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റിയ ശേഷമാണ് വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയിരുന്നത്. ഇനി എല്ലാവരും കവരത്തി ഓഫിസിലേക്ക് ആവശ്യങ്ങള്‍ക്കായി എത്തണം.
ദ്വീപിലെ വിദ്യാഭ്യാസ സിലബസ് കേരളത്തിന്റേതാണ്. കേരള വിദ്യാഭ്യാസ വകുപ്പും കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നതും കൊച്ചിയിലെ ഓഫിസാണ്. കേരളവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കത്തെയും കാണുന്നത്. കൊച്ചി ഓഫിസ് അടച്ചു പൂട്ടിയതിനെതിരേ ദ്വീപിലെ വിദ്യാര്‍ഥി സംഘടനകളായ എല്‍.എസ്.എഫും എന്‍.എസ്.യു.ഐയും രംഗത്തെത്തി.


ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും എന്‍.എസ്.യു. ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് അക്ബര്‍ സുപ്രഭാത ത്തോട് പറഞ്ഞു.
ഓരോ വര്‍ഷവും ആയിരത്തോളം വിദ്യാര്‍ഥികളാണ് പുതിയതായി കേരളത്തിലേക്ക് പഠനത്തിന് എത്തുന്നത്. ഇവരുടെ കാര്യങ്ങള്‍ പോലും കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കുന്ന കൊച്ചി ഓഫിസിന് ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളപ്പോഴാണ് ഓഫിസ് തന്നെ അടച്ചു പൂട്ടുന്നതെന്ന് എല്‍.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സെയ്ദു മുഹമ്മദ് അനീസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറില്‍ ലഹരിക്കടത്ത്: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  7 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  7 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  7 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  7 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  7 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  7 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  7 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago