HOME
DETAILS

കാണാം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിങ് സ്റ്റേഷന്‍, വോട്ടര്‍മാരുടെ എണ്ണം 52

  
backup
November 12, 2022 | 7:27 AM

national-worlds-highest-polling-station-is-in-hi222machal-with-52-voters0111

15,256 അടി ഉയരത്തില്‍ ഒരു ബൂത്ത്. അവിടെയുള്ളതോ വെറും 52 വോട്ടര്‍മാരും. ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ സ്പിതി ജില്ലയിലെ താഷിഗാങ്ങിലാണ് ഈ ബൂത്ത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബൂത്താണ് ഇത്. ഹെലികോപ്റ്ററിലാണ് ഇവിടെ പോളിങ് സാമഗ്രികള്‍ എത്തിച്ചത്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായി വോട്ടു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ മാതൃകാ പോളിങ് സ്‌റ്റേഷനായിട്ടാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

 

വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞിന്റെ ആലസ്യത്തിലുറങ്ങുന്ന ഈ സംസ്ഥാനത്തില്‍ വലിയ ബഹളങ്ങളില്ല. ഈ ആലസ്യം ഹിമാചല്‍ പ്രദേശിന്റെ രാഷ്ട്രീയത്തിലും കാണാം. ഏറെ കോലാഹലങ്ങളില്ല.
അധികാരത്തിലിരിക്കുന്നവരെ വോട്ട് ചെയ്ത് പുറത്താക്കിയ ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്.

55 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുക. മുഖ്യമന്ത്രി ജയറാം ഠാകുര്‍, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ്, ബി.ജെ.പി മുന്‍ അധ്യക്ഷന്‍ സത്പാല്‍ സിങ് സത്തി എന്നിവരുള്‍പ്പെടെ 412 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പുസര്‍വേകളില്‍ ചിലത് ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും തൂക്കുസഭവരുമെന്ന് പ്രവചിച്ച സര്‍വേകളും ഉണ്ട്. മിക്ക സര്‍വേകളും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പിക്ക ്‌സീറ്റ് കുറയുമെന്നാണ് പ്രവചിച്ചത്. എ.എ.പിക്കും സി.പി.എമ്മിനും ഒന്ന് മുതല്‍ മൂന്നുവരെ സീറ്റ് ലഭിക്കുമെന്ന പ്രവചനവുമുണ്ട്. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അടക്കമുള്ളവരാണ് പ്രചാരണം നയിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണത്തിന് തേൃത്വം നല്‍കുകയുമുണ്ടായി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുല്‍ഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. പാര്‍ട്ടി ഭരണത്തിലുള്ള ഡല്‍ഹിയോടും പഞ്ചാബിനോടും ചേര്‍ന്നുകിടക്കുന്ന ഹിമാചലില്‍ സാന്നിധ്യം ഉറപ്പിക്കലമാണ് എ.എ.പിയുടെ ലക്ഷ്യം.
ജനകീയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ കോണ്‍ഗ്രസ് ഉയര്‍ത്തി. എന്നാല്‍, ഏകസിവില്‍കോഡ് അടക്കം വര്‍ഗീയ പ്രചാരണത്തിലാണ് ബി.ജെ.പി ശ്രദ്ധിച്ചത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം വിതമനീക്കങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്. 1985 മുതല്‍ ഹിമാചലില്‍ ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച ലഭിച്ചിട്ടില്ലെന്നാണ് ചരിത്രം.

വികസന അജണ്ടയെന്ന അവകാശവാദമുന്നയിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും തുടര്‍ഭരണ പാരമ്പര്യമില്ലാത്ത സമീപകാല ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും മുഖാമുഖം നേരിടുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ പ്രവചനം അസാധ്യമാണ്. ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട മട്ടാണ്. തങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടെടുപ്പ് തലേന്ന് അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  14 days ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  14 days ago
No Image

അപകടത്തില്‍ നടുങ്ങി സഊദിയിലെ പ്രവാസി സമൂഹം; മൃതദേഹങ്ങൾ സഊദിയിൽ ഖബറടക്കും

Saudi-arabia
  •  14 days ago
No Image

ഇന്ത്യയിൽ ഒന്നാമൻ, ലോകത്തിൽ രണ്ടാമൻ; പുതു ചരിത്രമെഴുതി ഗെയ്ക്വാദ്

Cricket
  •  14 days ago
No Image

പകൽ സ്കൂൾ ബസ് ഡ്രൈവർ; രാത്രി കഞ്ചാവ് മൊത്തവ്യാപാരി: 16 കിലോ കഞ്ചാവും 20 ലക്ഷം രൂപയുമായി കോട്ടക്കലിൽ ഒരാൾ പിടിയിൽ

Kerala
  •  14 days ago
No Image

രോഹിത്തല്ല, ഏകദിനത്തിൽ ഗില്ലിന് പകരം ഇന്ത്യയെ നയിക്കുക അവനായിരിക്കും; കൈഫ്‌

Cricket
  •  14 days ago
No Image

5 വയസുള്ള കുട്ടി ഫ്ലാറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  14 days ago
No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  14 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  14 days ago