HOME
DETAILS

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

  
backup
November 02, 2023 | 4:13 AM

195-killed-120-missing-in-jabalia-strikes

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

ഗസ്സ: ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. 120 പേരെ കാണാനില്ലെന്നും ഗസ്സ സര്‍ക്കാറിന്റെ മീഡിയ ഓഫിസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. 777 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റതെന്നും മീഡിയ ഓഫിസ് അറിയിച്ചു. ആനുപാതികമല്ലാത്ത ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് യു.എന്‍ മനുഷ്യവകാശ ഹൈ കമ്മീഷണറുടെ ഓഫിസ് ജബലിയ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചു.

അതിനിടെ, ഗസ്സയുടെ സമീപ നഗരമായ ടാല്‍ അല്‍ഹവയില്‍ ഇസ്‌റാഈല്‍ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തുടര്‍ച്ചയായി പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്ക് ആംബുലന്‍സുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി നനടത്തുന്ന ആക്രമണങ്ങളില്‍ 8,796 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 3,648 കുട്ടികളും 2,290 പേര്‍ സ്ത്രീകളുമാണ്. 22,219 പേര്‍ക്ക് പരിക്കേറ്റെന്നാണ് കണക്ക്. 1,020 കുട്ടികളടക്കം 2,030 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

വെസ്റ്റ്ബാങ്കില്‍ 122 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയില്‍ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാന്‍ റഫ അതിര്‍ത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.

ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്‌റാഈല്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ ഗസ്സയില്‍ രൂക്ഷമായ കരയുദ്ധം തുടരുകയാണ്.ഹമാസിന്റെ പ്രതിരോധത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ അറിയിച്ചത്. എന്നാല്‍ നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago