HOME
DETAILS

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

  
backup
November 02, 2023 | 4:13 AM

195-killed-120-missing-in-jabalia-strikes

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

ഗസ്സ: ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. 120 പേരെ കാണാനില്ലെന്നും ഗസ്സ സര്‍ക്കാറിന്റെ മീഡിയ ഓഫിസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. 777 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റതെന്നും മീഡിയ ഓഫിസ് അറിയിച്ചു. ആനുപാതികമല്ലാത്ത ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് യു.എന്‍ മനുഷ്യവകാശ ഹൈ കമ്മീഷണറുടെ ഓഫിസ് ജബലിയ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചു.

അതിനിടെ, ഗസ്സയുടെ സമീപ നഗരമായ ടാല്‍ അല്‍ഹവയില്‍ ഇസ്‌റാഈല്‍ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തുടര്‍ച്ചയായി പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്ക് ആംബുലന്‍സുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി നനടത്തുന്ന ആക്രമണങ്ങളില്‍ 8,796 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 3,648 കുട്ടികളും 2,290 പേര്‍ സ്ത്രീകളുമാണ്. 22,219 പേര്‍ക്ക് പരിക്കേറ്റെന്നാണ് കണക്ക്. 1,020 കുട്ടികളടക്കം 2,030 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

വെസ്റ്റ്ബാങ്കില്‍ 122 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയില്‍ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാന്‍ റഫ അതിര്‍ത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.

ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്‌റാഈല്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ ഗസ്സയില്‍ രൂക്ഷമായ കരയുദ്ധം തുടരുകയാണ്.ഹമാസിന്റെ പ്രതിരോധത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ അറിയിച്ചത്. എന്നാല്‍ നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

Kerala
  •  5 minutes ago
No Image

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി; ആവേശപ്പോരിൽ മലപ്പുറവും കാലിക്കറ്റും നേർക്കുനേർ

Football
  •  15 minutes ago
No Image

ജ്വല്ലറി, ട്രാവല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം മേഖലകളില്‍ നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്

uae
  •  42 minutes ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, എന്നിവ പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  8 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  8 hours ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  9 hours ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  9 hours ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  9 hours ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  9 hours ago