HOME
DETAILS

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

  
backup
November 02, 2023 | 4:13 AM

195-killed-120-missing-in-jabalia-strikes

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

ഗസ്സ: ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. 120 പേരെ കാണാനില്ലെന്നും ഗസ്സ സര്‍ക്കാറിന്റെ മീഡിയ ഓഫിസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. 777 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റതെന്നും മീഡിയ ഓഫിസ് അറിയിച്ചു. ആനുപാതികമല്ലാത്ത ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് യു.എന്‍ മനുഷ്യവകാശ ഹൈ കമ്മീഷണറുടെ ഓഫിസ് ജബലിയ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചു.

അതിനിടെ, ഗസ്സയുടെ സമീപ നഗരമായ ടാല്‍ അല്‍ഹവയില്‍ ഇസ്‌റാഈല്‍ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തുടര്‍ച്ചയായി പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്ക് ആംബുലന്‍സുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി നനടത്തുന്ന ആക്രമണങ്ങളില്‍ 8,796 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 3,648 കുട്ടികളും 2,290 പേര്‍ സ്ത്രീകളുമാണ്. 22,219 പേര്‍ക്ക് പരിക്കേറ്റെന്നാണ് കണക്ക്. 1,020 കുട്ടികളടക്കം 2,030 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

വെസ്റ്റ്ബാങ്കില്‍ 122 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയില്‍ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാന്‍ റഫ അതിര്‍ത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.

ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്‌റാഈല്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ ഗസ്സയില്‍ രൂക്ഷമായ കരയുദ്ധം തുടരുകയാണ്.ഹമാസിന്റെ പ്രതിരോധത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ അറിയിച്ചത്. എന്നാല്‍ നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പരാതിക്ക് പിന്നാലെ നടപടി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനമേറ്റ പാടുകൾ: സാവരിയയുടെ മരണത്തിൽ അന്വേഷണവുമായി കേരളപൊലിസ്

Kerala
  •  3 days ago
No Image

'പ്രൊജക്റ്റ് ഇറ്റ്': ബുർജ് ഖലീഫയുടെ ഫേസഡ് ലൈറ്റ് ഷോ ഡിസൈൻ ചെയ്യാൻ സുവർണ്ണാവസരം; എങ്ങനെ പങ്കെടുക്കാം?

uae
  •  3 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിൻെറ കാലം മുതൽ; വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി, അസഭ്യവര്‍ഷം; പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  3 days ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  3 days ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  3 days ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  3 days ago