HOME
DETAILS

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

  
backup
November 02, 2023 | 4:13 AM

195-killed-120-missing-in-jabalia-strikes

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

ഗസ്സ: ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. 120 പേരെ കാണാനില്ലെന്നും ഗസ്സ സര്‍ക്കാറിന്റെ മീഡിയ ഓഫിസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. 777 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റതെന്നും മീഡിയ ഓഫിസ് അറിയിച്ചു. ആനുപാതികമല്ലാത്ത ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് യു.എന്‍ മനുഷ്യവകാശ ഹൈ കമ്മീഷണറുടെ ഓഫിസ് ജബലിയ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചു.

അതിനിടെ, ഗസ്സയുടെ സമീപ നഗരമായ ടാല്‍ അല്‍ഹവയില്‍ ഇസ്‌റാഈല്‍ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തുടര്‍ച്ചയായി പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്ക് ആംബുലന്‍സുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി നനടത്തുന്ന ആക്രമണങ്ങളില്‍ 8,796 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 3,648 കുട്ടികളും 2,290 പേര്‍ സ്ത്രീകളുമാണ്. 22,219 പേര്‍ക്ക് പരിക്കേറ്റെന്നാണ് കണക്ക്. 1,020 കുട്ടികളടക്കം 2,030 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

വെസ്റ്റ്ബാങ്കില്‍ 122 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയില്‍ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാന്‍ റഫ അതിര്‍ത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.

ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്‌റാഈല്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ ഗസ്സയില്‍ രൂക്ഷമായ കരയുദ്ധം തുടരുകയാണ്.ഹമാസിന്റെ പ്രതിരോധത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ അറിയിച്ചത്. എന്നാല്‍ നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  4 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  4 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  4 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  4 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  4 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  4 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  4 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  4 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  4 days ago