HOME
DETAILS

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

  
backup
November 02, 2023 | 7:45 AM

a-letter-from-gaza-about-schools

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

'ഗസ്സയിലെ അദ്ധ്യയന വര്‍ഷം നിര്‍ത്തലാക്കിയിരിക്കുന്നു. യുദ്ധം കാരണമല്ല. അവിടുത്തെ വിദ്യാര്‍ഥികളെല്ലാം രക്ത സാക്ഷിത്വം നേടിയിരിക്കുന്നു' ഗസ്സയില്‍ നിന്നും നമ്മുടെ ഉള്ളമുലക്കുന്ന ഒരു കുറിപ്പു കൂടി. അര്‍ഥങ്ങളേറെയാണ് ഈ കുഞ്ഞു വരികള്‍ക്ക്. നാലായിരത്തോളം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയിട്ടും വക്കത്തിരുന്ന് സമാധാന ഗീതങ്ങള്‍ പാടുക മാത്രം ചെയ്യുന്ന, അപലപിക്കലില്‍ മാത്രമൊതുങ്ങിപ്പോയ, വീണ്ടും വീണ്ടും ഇളം രക്തദാഹവുമായി പറന്നു നടക്കുന്ന ഇസ്‌റാഈലിനു നേരെ ഒന്ന് വിരലുയര്‍ത്തുക പോലും ചെയ്യാത്ത ലോക രാജ്യങ്ങള്‍ക്കു മുന്നിലേക്കുള്ള ഒരു ചൂണ്ടു പലകയാണിത്. ഇതു വഴിയെങ്കിലും ഒന്നു കണ്ണു തുറക്കൂ ലോകമേ എന്ന് വിളിച്ചു പറയുകയാണവര്‍.

ഇവിടെ രക്തസാക്ഷിത്വമെങ്കിലും സർട്ടിഫിക്കറ്റ് അഥവാ സാക്ഷ്യപത്രത്തിനും അറബിയിൽ 'ശഹാദത്ത്' എന്നാണ് പറയുന്നത്. ഒരു നിലയ്ക്ക് അതാണ് സത്യം. കാലങ്ങളായി അവിടുത്തെ കുഞ്ഞുങ്ങൾ ഇങ്ങനെയാണ്. പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ അവർ പറന്നുയരുന്നു. രക്തസാക്ഷിത്വമെന്ന സാക്ഷ്യപത്രവുമായി.

3648 കുട്ടികളാണ് കണക്കനുസരിച്ച് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കണക്കുകൾ മാത്രമാണത്. കണക്കിൽ പെടാത്തതും കെട്ടിടങ്ങൾക്കിടയിലും മറ്റും കാണാതായവരും ഏറെ. 2,290 സ്ത്രീകളും അടക്കം 8,796 പേർ ഒക്ടോബർ ഏഴുമുതൽ ഇസ്‌റാഈൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 22,219 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ പറയുന്നു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഇപ്പോഴും ഗസ്സക്കുമേൽ തീതുപ്പിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ. കരവഴിയുള്ള പരിശോധനയും ആക്രമണങ്ങളും അതിന് പുറമേ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപുകൾ താമസസ്ഥലങ്ങൾ എന്തിനേറെ ആശുപത്രികൾ പോലും ലക്ഷ്യമിട്ടാണ് സയണിസ്റ്റ് ആക്രമണങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

National
  •  7 days ago
No Image

ചെപ്പോക്കിലെ മഞ്ഞക്കടൽ നിശബ്ദം; സഞ്ജുവിന്റെ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

Cricket
  •  7 days ago
No Image

ഇന്ത്യയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ചോരക്കറ; ലാഭത്തിനുവേണ്ടി തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്ന വിരുദുനഗറിന്റെ വെടിക്കെട്ട് സമ്പദ്‌വ്യവസ്ഥ; In-Depth Story

National
  •  7 days ago
No Image

കൊച്ചിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം

Kerala
  •  7 days ago
No Image

ബുർജ് ഖലീഫയെ വെല്ലാൻ സഊദിയുടെ ജിദ്ദ ടവർ; 100 നിലകൾ പൂർത്തിയായി, റെക്കോർഡ് ഉയരത്തിലേക്ക്

Saudi-arabia
  •  7 days ago
No Image

നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്ക്; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

Kerala
  •  7 days ago
No Image

ദുബൈ പൊലിസിന്റെ കുതിപ്പിന് ഇനി 'വോയ ഫ്രീ'; അത്യാധുനിക ആഡംബര ഇലക്ട്രിക് വാഹനം പട്രോളിംഗ് നിരയിലേക്ക്

uae
  •  7 days ago
No Image

ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; പുനരുദ്ധാരണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് റിപ്പോർട്ട്

International
  •  7 days ago
No Image

എഐ സാങ്കേതികവിദ്യ മോഷ്ടിക്കുന്നു! ചൈനീസ് കമ്പനികൾക്കെതിരെ നയതന്ത്ര നീക്കവുമായി അമേരിക്ക; ആഗോളതലത്തിൽ പ്രതിസന്ധി

International
  •  7 days ago
No Image

വയനാട്ടിൽ പാചകവാതകത്തിന് അമിതവിലയും കടുത്ത ക്ഷാമവും: ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്; സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala
  •  7 days ago