HOME
DETAILS

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

  
backup
November 02, 2023 | 7:45 AM

a-letter-from-gaza-about-schools

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

'ഗസ്സയിലെ അദ്ധ്യയന വര്‍ഷം നിര്‍ത്തലാക്കിയിരിക്കുന്നു. യുദ്ധം കാരണമല്ല. അവിടുത്തെ വിദ്യാര്‍ഥികളെല്ലാം രക്ത സാക്ഷിത്വം നേടിയിരിക്കുന്നു' ഗസ്സയില്‍ നിന്നും നമ്മുടെ ഉള്ളമുലക്കുന്ന ഒരു കുറിപ്പു കൂടി. അര്‍ഥങ്ങളേറെയാണ് ഈ കുഞ്ഞു വരികള്‍ക്ക്. നാലായിരത്തോളം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയിട്ടും വക്കത്തിരുന്ന് സമാധാന ഗീതങ്ങള്‍ പാടുക മാത്രം ചെയ്യുന്ന, അപലപിക്കലില്‍ മാത്രമൊതുങ്ങിപ്പോയ, വീണ്ടും വീണ്ടും ഇളം രക്തദാഹവുമായി പറന്നു നടക്കുന്ന ഇസ്‌റാഈലിനു നേരെ ഒന്ന് വിരലുയര്‍ത്തുക പോലും ചെയ്യാത്ത ലോക രാജ്യങ്ങള്‍ക്കു മുന്നിലേക്കുള്ള ഒരു ചൂണ്ടു പലകയാണിത്. ഇതു വഴിയെങ്കിലും ഒന്നു കണ്ണു തുറക്കൂ ലോകമേ എന്ന് വിളിച്ചു പറയുകയാണവര്‍.

ഇവിടെ രക്തസാക്ഷിത്വമെങ്കിലും സർട്ടിഫിക്കറ്റ് അഥവാ സാക്ഷ്യപത്രത്തിനും അറബിയിൽ 'ശഹാദത്ത്' എന്നാണ് പറയുന്നത്. ഒരു നിലയ്ക്ക് അതാണ് സത്യം. കാലങ്ങളായി അവിടുത്തെ കുഞ്ഞുങ്ങൾ ഇങ്ങനെയാണ്. പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ അവർ പറന്നുയരുന്നു. രക്തസാക്ഷിത്വമെന്ന സാക്ഷ്യപത്രവുമായി.

3648 കുട്ടികളാണ് കണക്കനുസരിച്ച് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കണക്കുകൾ മാത്രമാണത്. കണക്കിൽ പെടാത്തതും കെട്ടിടങ്ങൾക്കിടയിലും മറ്റും കാണാതായവരും ഏറെ. 2,290 സ്ത്രീകളും അടക്കം 8,796 പേർ ഒക്ടോബർ ഏഴുമുതൽ ഇസ്‌റാഈൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 22,219 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ പറയുന്നു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഇപ്പോഴും ഗസ്സക്കുമേൽ തീതുപ്പിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ. കരവഴിയുള്ള പരിശോധനയും ആക്രമണങ്ങളും അതിന് പുറമേ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപുകൾ താമസസ്ഥലങ്ങൾ എന്തിനേറെ ആശുപത്രികൾ പോലും ലക്ഷ്യമിട്ടാണ് സയണിസ്റ്റ് ആക്രമണങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  4 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  4 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  4 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  4 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  4 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  4 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  4 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  4 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  4 days ago