HOME
DETAILS

കാരുണ്യത്തിന് മതമില്ല

  
backup
November 19, 2023 | 3:37 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

സാദിഖ് ഫൈസി താനൂർ

നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകനായ ഇബ്‌റാഹീം(അ) മക്കയില്‍ കഅബാലയമുണ്ടാക്കി. ഏകനായ ദൈവത്തിനെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിച്ച പ്രഥമ ഗേഹം. മണല്‍പരപ്പുകളും പാറക്കൂട്ടങ്ങളും മാത്രം നിറഞ്ഞ മക്ക, കൃഷിയും കായ്കനികളും കുറഞ്ഞ നാടായിരുന്നു. ജല സ്രോതസ്സുകള്‍ കുറവും. അവിടെ ഒരു ആരാധനാലയം നിര്‍മിച്ചു ജനവാസ കേന്ദ്രമാക്കുക ഏറെ പ്രയാസകരം.
പക്ഷേ, മക്കയുടെ ആ ഊഷര ഭൂമികയില്‍ തന്നെ അതു വേണമെന്നത് സ്രഷ്ടാവിന്റെ കല്‍പ്പനയായിരുന്നു. ഇബ്‌റാഹിം(അ) അതനുസരിച്ചു. കഅബയുടെ നിര്‍മാണത്തിനു ശേഷവും, മക്ക ജനവാസ കേന്ദ്രമാകുമോ എന്ന ആശങ്കയിലാകാം, അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'എന്റെ നാഥാ, ഈ രാജ്യത്തെ നീ സുരക്ഷിത സ്ഥലമാക്കേണമേ. ഇവിടത്തെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി നീ പഴവര്‍ഗങ്ങള്‍ നല്‍കേണമേ''


അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വേണമെന്ന ഇബ്‌റാഹീം(അ)ന്റെ പ്രാര്‍ത്ഥനക്ക് കാരുണ്യവാനായ അല്ലാഹു നല്‍കിയ മറുപടി 'വിശ്വസിച്ചവര്‍ക്ക് മാത്രമല്ല. അല്ലാഹുവിനെ അന്ത്യനാളിനെ നിഷേധിക്കുന്നവര്‍ക്കും അതു നല്‍കും' എന്നാണ്. അല്‍പ്പകാലത്തെ ജീവിത വിഭവം ആസ്വദിക്കുന്നതിനിടയില്‍ സ്രഷ്ടാവിനെ നിഷേധിച്ചവര്‍ക്ക് പിന്നീട് നരകശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.
ഈ ഭൂമിയില്‍ വിശ്വാസിയെയും അവിശ്വാസിയെയും അല്ലാഹു പരിഗണിക്കുമെന്നും അവന്റെ കാരുണാ വര്‍ഷം ഇരുകൂട്ടരിലും ഉണ്ടാകുമെന്നും ഇബ്‌റാഹിം നബിയെയും പില്‍ക്കാല ജനതയെയും പഠിപ്പിക്കുകയായിരുന്നു ഈ മറുപടിയിലൂടെ അല്ലാഹു.

(ഖുര്‍ആന്‍ 2/126,
തഫ്‌സീര്‍
ഖുര്‍ത്വുബി 2/129)
ഐക്യത്തിനായി മാറ്റിവച്ച
സ്വപ്‌ന പദ്ധതി


ഇബ്‌റാഹീം പ്രവാചക (ബി.സി 2150-1975) നു ശേഷം അമാലിക്ക, ജുര്‍ഹും, ഖുസയ്യ് ഗോത്ര തലവന്മാര്‍ പുതുക്കി പണിതിട്ടുണ്ടെങ്കിലും കാലപ്പഴക്കം കാരണം കഅബാലയത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. തീ പിടുത്തവും പ്രളയവും കെട്ടിടത്തെ മൊത്തം ദുര്‍ബലമാക്കിയിരിക്കുന്നു. അങ്ങനെയാണ് ഖുറൈശികള്‍ സി.ഇ 785-790 കാലത്ത് കഅബ പുതുക്കി പണിയാന്‍ തീരുമാനിക്കുന്നത്.
വൈകല്യങ്ങളും വ്യതിയാനങ്ങളും എമ്പാടും അറബികളില്‍ വന്നു ചേര്‍ന്നിട്ടുണ്ടെങ്കിലും കഅബയെ തൊടാന്‍ അവര്‍ക്ക് പേടിയായിരുന്നു. കാരണം ആ ദേവാലയത്തെ തകര്‍ക്കാന്‍ വന്ന അബ്‌റഹത്തിനെയും അയാളുടെ ആനപ്പടയെയും പടച്ച തമ്പുരാന്‍ പച്ചക്ക് നശിപ്പിക്കുന്നത് നേരില്‍ കണ്ടവരാണവര്‍. പക്ഷേ, ഇത് സദുദ്ദേശ്യത്തോടെയാണ്. എന്നിട്ടും അവര്‍ക്ക് പേടി. അവസാനം വലീദ് ബിന്‍ മുഗീറ മുന്നോട്ടു വന്നു പ്രാര്‍ത്ഥിച്ചു പൊളി തുടങ്ങി. അയാള്‍ സുരക്ഷിതാണെന്നു കണ്ടപ്പോഴാണ് ബാക്കിയുള്ളവര്‍ ഇറങ്ങിയതു തന്നെ. അങ്ങനെ ഇബ്‌റാഹീമീ തറ ഒഴികെയുള്ളതെല്ലാം പൊളിച്ചു മാറ്റി.


കഅബ, വിശുദ്ധ മന്ദിരമാണെന്ന ഉറച്ച ബോധ്യം അറബികള്‍ക്ക് ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ തിന്മയുടെ മാര്‍ഗത്തിലൂടെ സമ്പാദിച്ച യാതൊന്നും കഅബയുടെ നിര്‍മാണത്തിന് വിനിയോഗിക്കരുതെന്നും സംഭാവനയായി സ്വീകരിക്കരുതെന്നും അവര്‍ തീരുമാനിച്ചു. പലിശപ്പണവും പിടിച്ചുപറിച്ചതുമൊന്നും പാടില്ലെന്ന് പ്രത്യേകം വിളംബരം ചെയ്തു. മഖ്‌സൂമീഗോത്ര തലവന്‍ അബൂ വഹബ് ബിന്‍ അംറ് അക്കാര്യം ഉറക്കെ പ്രഖ്യാപിച്ചു.


അങ്ങനെ ഹലാല്‍ സംഭാവന കിട്ടാന്‍ ഖുറൈശികള്‍ കാത്തിരുന്നു. സൂക്ഷ്മമായ ഹലാല്‍ വരുമാനത്തിന്റെ ദൗര്‍ലഭ്യം കാരണം പതിനെട്ടു വര്‍ഷം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും വിചാരിച്ച പോലെ കിട്ടിയില്ല. അവസാനം അവര്‍ ഇബ്‌റാഹീമീ അടിത്തറയില്‍ നിന്ന് കഅബ ഒന്നു ചുരുക്കി ഉണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഹത്വീം എന്നും ഹിജ്‌റ് ഇസ്മാഈല്‍ എന്നും അറിയപ്പെടുന്ന ഭാഗം കഅബയുടെ കെട്ടിടത്തിനു പുറത്താക്കി അവരത് ചുരുക്കി ഉണ്ടാക്കി. രണ്ടു വാതിലുകള്‍ ഉണ്ടായത് ഒന്നാക്കി ചുരുക്കി. അങ്ങനെ ഒരു വിധം കഅബയുടെ പണി പൂര്‍ത്തിയാക്കി.
സി.ഇ 630 ല്‍ മുഹമ്മദ് നബി (സ) മക്ക കീഴടക്കിയപ്പോള്‍ പ്രവാചകന്റെ ആഗ്രഹമായിരുന്നു, കഅബയെ പണ്ട് ഇബ്‌റാഹീം(അ) നിര്‍മിച്ച മാതൃകയില്‍ വലുതാക്കി ഉണ്ടാക്കണമെന്ന്. പക്ഷേ, ഇസ്ലാമിലേക്ക് വന്നിട്ട് വലിയ പഴക്കമില്ലാത്ത പുതു വിശ്വാസികളായിരുന്നു ആ സമയത്ത് മക്കക്കാര്‍ അധികവും. അതു കൊണ്ടു തന്നെ തന്റെ തീരുമാനം ഒറ്റയടിക്ക് നടപ്പിലാക്കിയാല്‍ ആ സമൂഹത്തില്‍ അനൈക്യവും അഭിപ്രായ വ്യത്യാസവും ഉണ്ടാകുമെന്ന് പ്രവാചകന്‍ ആശങ്കപ്പെട്ടു. തന്റെ ആഗ്രഹത്തെക്കാള്‍ സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും പ്രാധാന്യം നല്‍കിയ പ്രവാചകന്‍, സ്വന്തം അധികാരമുപയോഗിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി പിന്മാറി. അക്കാര്യം മുഹമ്മദ് നബി (സ) പ്രിയ പത്‌നി ആയിശ(റ)യോട് തുറന്നു പറയുകയും ചെയ്തു.

(ബുഖാരി: 7243,
മുസ് ലിം: 3307,
തിര്‍മിദി: 875, നസാഈ: 2903)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  10 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  10 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  10 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  10 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  10 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  10 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  10 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  10 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  10 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  10 days ago