
അട്ടപ്പാടിയിലെ മാതൃവിലാപം
ടി.കെ ജോഷി
ദലിതരുടെ നിലയ്ക്കാത്ത വിലാപങ്ങളുടെ നാടാണ് അട്ടപ്പാടി. ആദിവാസി അമ്മമാരുടെ ചാപിള്ള പ്രസവങ്ങൾക്കും ശിശുമരണങ്ങൾക്കും ഇതുവരെ അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിൽ എത്ര ശിശുമരണങ്ങൾ നടന്നുവെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. ഉത്തരം പറയേണ്ടതാണെന്ന ബോധ്യം അധികൃതർക്കോ സർക്കാരിനോ ഇല്ലെന്നാണ് പറയാതെ പറയുന്നത്. ഓരോ ശിശു മരണത്തിനും ഓരോ കാരണമുണ്ടാകും. ശിശുക്ഷേമത്തിനും ആദിവാസി ഉന്നമനത്തിനും കോടികളുടെ ഫണ്ടുണ്ട്. എന്നാൽ പിറന്നുവീണ ബാല്യങ്ങൾ കൺമുമ്പിൽ കൊഴിഞ്ഞുവീഴുമ്പോൾ കണ്ണീർവാർക്കാൻ മാത്രമാണ് ഇവിടുത്തെ ആദിവാസി അമ്മമാരുടെ വിധി.
അട്ടപ്പാടിയിൽ ശിശുമരണം ഒടുവിൽ റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഒക്‌ടോബർ ആറിനാണ്. കാരറ ഗുഡ്ഡയൂരിൽ വള്ളി-സുരേഷ് ദമ്പതികളുടെ ആറു ദിവസം പ്രായമുള്ള ആൺകുഞ്ഞായിരുന്നു മരിച്ചത്. പ്രസവ സമയത്ത് കുഞ്ഞിന്റെ ശരീരഭാരം വളരെ കുറവായിരുന്നുവെന്നാണ് മരണത്തിന്റെ വൈദ്യശാസ്ത്ര വിശദീകരണം. ഒരു കിലോയും 100 ഗ്രാമും മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഈ വർഷം അട്ടപ്പാടിയിൽ നടക്കുന്ന 11 ാം ശിശുമരണം കൂടിയാണിത്.
ശിശുമരണം സംബന്ധിച്ച് 2019ൽ നിയമസഭയിൽ ചോദ്യം ഉയർന്നപ്പോൾ അന്നത്തെ പട്ടിക ജാതി-വർഗ പിന്നോക്ക ക്ഷേമമന്ത്രി എ.കെ ബാലൻ പറഞ്ഞത് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു കാരണമുള്ള ശിശുമരണം ഉണ്ടാകുന്നില്ലെന്നായിരുന്നു. പിന്നെയെങ്ങനെയാണ് ഓരോ വർഷവും അട്ടപ്പാടിയിൽ ആദിവാസി ശിശുക്കൾ മരിക്കുന്നത്. എന്തുകൊണ്ടാണ് ഇവിടുത്തെ അമ്മമാർക്ക് തൂക്കക്കുറവുകളുള്ള കുട്ടികൾ പിറന്നുവീഴുന്നത്? ഓരോ വർഷവും നടക്കുന്ന 500 ഓളം പ്രസവങ്ങളിൽ ശരാശരി 30 കുട്ടികളെങ്കിലും തൂക്കക്കുറവുള്ളതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഗർഭിണികൾക്കുള്ള പോഷകാഹാരങ്ങളുമായി ലോറി ചുരം കയറുന്നതിന്റെയോ വിതരണം ചെയ്ത മരുന്നുകളുടെ ബില്ലുകളോ കണ്ടിട്ടാകാം സർക്കാരും മന്ത്രിമാരും അട്ടപ്പാടിയിലെ അമ്മമാർ ആരോഗ്യവതികളാണെന്ന് സഭയിൽ പോലും യാതൊരു മടിയും കൂടാതെ വിളിച്ചുപറയുന്നത്. കുഞ്ഞുങ്ങളുടെ തൂക്കക്കുറവിന് പരിഹാരം ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ് മാത്രമല്ലെന്ന തിരിച്ചറിവ് അധികൃതർക്കുണ്ടായാൽ മാത്രമേ ശിശുമരണങ്ങൾക്ക് അറുതിവരുത്താൻ കഴിയൂവെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പെൺകുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നിന്ന് തുടങ്ങണം. അതിന് ആരോഗ്യമേഖലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. എങ്കിലേ അട്ടപ്പാടിയിൽ നിന്നുള്ള മാതൃരോദനം ഇല്ലാതാക്കാൻ കഴിയൂ.
തീരുന്നില്ല അട്ടപ്പാടിയിലെ ദുരിതകഥ. കാടുംമേടും താണ്ടിയുള്ള അവരുടെ ജീവിതം ഇപ്പോൾ വാർത്തയല്ലാതായി. മകന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ ചുമലിലേറ്റി നടന്ന ആദിവാസി പിതാവിന്റെ വാർത്തയും അട്ടപ്പാടിയിൽ നിന്ന് കേട്ടു. എന്നിട്ടും വാഗ്ദാനങ്ങളല്ലാതെ റോഡും പാലവും വന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ഗർഭിണിയെ പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിച്ചത് മൂന്നരകിലോമീറ്റർ തുണികൊണ്ടുള്ള മഞ്ചലിൽ! അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കടുകുമണ്ണ ഊരിലെ സുമതിയെയാണ് ഭർത്താവ് മുരുകനും ഊരുകാരും ചേർന്ന് മുളക്കമ്പുകളിൽ കെട്ടിയ തുണിയിൽ കിടത്തി മൂന്നു കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആംബുലൻസ് വരെ എത്തിച്ചത്. അട്ടപ്പാടിയിലുള്ളവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പുവരുത്താൻ ഐ.ടി.ഡി.പിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ എയ്ഡ് കോൾ സെന്ററും മറ്റുമുണ്ട്. എന്നാൽ ഇതെല്ലാം സർക്കാരിന്റെ വികസന കണക്കുപുസ്തകത്തിലുണ്ട് എന്നതല്ലാതെ ആദിവാസി ജീവിതത്തിന് തുണയാകുന്നില്ല എന്നതാണ് എട്ട് മണിക്കൂർ സുമതി സഹിച്ച പ്രസവവേദന തെളിയിക്കുന്നത്. രാത്രി 11 മണിക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കോട്ടത്തറ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. ഗതാഗത സൗകര്യങ്ങളുണ്ടായിരുന്നുവെങ്കിൽ മൂന്നു മണിക്കൂർകൊണ്ട് ആശുപത്രിയിൽ എത്തിക്കാമായിരുന്നു.
2013 മുതൽ ഇതുവരെ 135 ഓളം നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഔദ്യോഗികമായി പുറത്തുവന്ന കണക്കുമാത്രമാണ്. യഥാർഥം ഇതിന്റെ ഇരട്ടിയായിരിക്കും. ഗർഭം അലസലും ചാപിള്ള പ്രസവിക്കലുമൊന്നും കണക്കിൽപെടാതെ പോകുന്ന 'വംശഹത്യ'കളുടെ പട്ടികയിൽപെട്ടതു തന്നെയാണ്. ഇവിടുത്തെ 35,000 ഓളം വരുന്ന ജനങ്ങളിൽ 80 ശതമാനവും മതിയായ പോഷകാഹാരം കിട്ടാതെ വിളർച്ച ബാധിച്ചവരാണ്. ഇരുനൂറിലേറെ പേർ വരും അരിവാൾ രോഗത്തിന്റെ ദുരിതം പേറുന്നവർ. മറ്റ് രോഗങ്ങളുടെ പിടിയിലായവരുണ്ട് ഏറെ പേർ. ഇവർക്കെല്ലാം ചികിത്സ നൽകേണ്ട കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയും രോഗക്കിടക്കയിലാണ്.
രാജ്യത്താകെയുള്ള ശിശുമരണങ്ങളുടെ നിരക്ക് പരിശോധിച്ചാൽ കേരളം ഏറെ പിറകിലാണ്. എന്നിട്ടുമെന്തേ അട്ടപ്പാടിപോലുള്ള ആദിവാസി ഊരുകളിൽ നവജാത ശിശുക്കൾ മരിക്കുന്നുവെന്ന ചോദ്യത്തിന് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും കൃത്യമായ ഉത്തരമില്ല. കഴിഞ്ഞ എട്ടുവർഷത്തിനിടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടപ്പാടിയിൽ മാത്രം ചെലവഴിച്ചത് 300 കോടി രൂപയാണ്. 35,000 പേരുടെ ആരോഗ്യം സംരക്ഷിക്കാൻ ഒരു വർഷം ചെലവഴിച്ചത് ഏതാണ്ട് 39 കോടി രൂപ. ഇതിൽ ഒരു രൂപയുടെ ആനുകൂല്യം പോലും ലഭിക്കാത്ത ആദിവാസി അമ്മമാർ ഇപ്പോഴും അട്ടപ്പാടിയിലെ ഊരുകളിൽ നിറവയറ് സമ്മാനിച്ച 'ദുരിത'വുമായി ജീവിക്കുന്നുണ്ടാകും.
( തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 15 minutes ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• an hour ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• an hour ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• an hour ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• an hour ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• an hour ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 2 hours ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 2 hours ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 2 hours ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 2 hours ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 3 hours ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 3 hours ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 3 hours ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 3 hours ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 4 hours ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 4 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 5 hours ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 5 hours ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 4 hours ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 4 hours ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 4 hours ago