HOME
DETAILS

സമുദായ സൗഹാര്‍ദത്തിനുള്ള ശ്രമം തുടരാന്‍ യു.ഡി.എഫ്

  
Web Desk
September 24 2021 | 05:09 AM

846534563-2111


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമുദായ സൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരാന്‍ യു.ഡി.എഫ് സമ്പൂര്‍ണ നേതൃയോഗത്തില്‍ തീരുമാനം. വിവാദത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നത് യു.ഡി.എഫിന്റെ പൊതു ആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഈ ആവശ്യം നിരന്തരം ഉന്നയിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും യോഗത്തില്‍ ധാരണയായി.


വിഷയം കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. വ്യക്തമായ രീതിയില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ച സമയമെടുത്തു. സംഘ്പരിവാര്‍ ആഗ്രഹിച്ചതുപോലെ രണ്ടു സമുദായങ്ങള്‍ തമ്മിലെ സംഘര്‍ഷം നീണ്ടുപോകണമെന്ന് സര്‍ക്കാരും സി.പി.എമ്മും ആഗ്രഹിച്ചതിനാലാണ് മുഖ്യമന്ത്രി മറുപടി വൈകിച്ചത്. സര്‍വകക്ഷിയോഗം വിളിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിന്റെ കാരണമതാണ്. വിവാദവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും മേശയ്ക്കു ചുറ്റും ഇരുത്തി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സമാധാനം സ്ഥാപിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന നിലയിലാണ് ആവശ്യം ഉന്നയിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.


മന്ത്രി വാസവന്‍ പാലായില്‍ പോയി പറഞ്ഞതിനും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതിനും വിരുദ്ധമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. വിഷയത്തില്‍ അഭിപ്രായൈക്യം ഉണ്ടാക്കാന്‍ പോലും എല്‍.ഡി.എഫിനും സര്‍ക്കാരിനും സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തുന്ന ശ്രമങ്ങള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇരുവരുടെയും നേതൃത്വത്തില്‍ മത, സമുദായ നേതാക്കളുമായി അടുത്ത ദിവസങ്ങളിലും ചര്‍ച്ച തുടരും. ഇതിനു ശേഷം അന്തിമമായി തീരുമാനമെടുക്കും. സര്‍ക്കാരിനോട് യോഗം വിളിക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ എല്ലാ മതനേതാക്കളെയും വിളിച്ചുകൊണ്ട് സര്‍വകക്ഷിയോഗം ചേരുന്ന കാര്യം ആലോചിക്കാനും യോഗത്തില്‍ ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  4 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  4 hours ago