HOME
DETAILS

വംഗനാട് വാഴാനുള്ള ഷാ മോദി മോഹത്തെ തകര്‍ത്തെറിഞ്ഞ് മമത; ബംഗാളില്‍ നാണംകെട്ട് ബി.ജെ.പി, മൂന്നിടത്തും തൃണമൂല്‍

  
backup
October 03 2021 | 09:10 AM

national-trinamool-wins-bengal111

കൊല്‍ക്കത്ത: ബംഗാളില്‍ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തെറിഞ്ഞ് നിലംപരിശാക്കി മമത ബാനര്‍ജി. ബംഗാളിലെയും ഒഡിഷയിലെയും ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഭവാനിപൂരിലെ മിന്നും ജയത്തോടെ തന്റെ മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ചു നിര്‍ത്തി മമത. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ബംഗാളില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ജാന്‍ഗിപൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജാകിര്‍ ഹുസൈന്‍ 72229 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയുടെ സുജിത് ദാസ് 24088 വോട്ടുമായി പിന്നിലാണ്. ഇവിടെ 14 റൗണ്ട് പൂര്‍ത്തിയായി.

സംസര്‍ഗഞ്ചില്‍ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂല്‍ സ്ഥാനാര്‍ഥി അമിറുല്‍ ഇസ്‌ലാം 59,204 വോട്ട് നേടിയപ്പോള്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന്റെ സയിദുര്‍ റഹ്മാന്‍ 48,830 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ഥി മിലന്‍ ഘോഷിന് 4,238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തില്‍ ബിജു ജനതാദളിന്റെ രുദ്രപ്രതാപ് മഹാരഥി 47,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ ആശ്രിത് പട്‌നായിക് 33,675 വോട്ടുകളാണ് നേടിയത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

കൃഷിമന്ത്രി ശോഭന്‍ ദേവ് എംഎല്‍എ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി

Kerala
  •  a month ago
No Image

അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപുടം പൊട്ടി

Kerala
  •  a month ago
No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  a month ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  a month ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

National
  •  a month ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ​ഗാന്ധിയുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺ​ഗ്രസ്

National
  •  a month ago
No Image

അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര

Cricket
  •  a month ago
No Image

തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

തൊഴിലാളി-തൊഴിലുടമ അവകാശങ്ങൾ: അവബോധ ടൂൾകിറ്റ് പുറത്തിറക്കി യുഎഇ

uae
  •  a month ago