HOME
DETAILS

വംഗനാട് വാഴാനുള്ള ഷാ മോദി മോഹത്തെ തകര്‍ത്തെറിഞ്ഞ് മമത; ബംഗാളില്‍ നാണംകെട്ട് ബി.ജെ.പി, മൂന്നിടത്തും തൃണമൂല്‍

  
backup
October 03, 2021 | 9:48 AM

national-trinamool-wins-bengal111

കൊല്‍ക്കത്ത: ബംഗാളില്‍ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തെറിഞ്ഞ് നിലംപരിശാക്കി മമത ബാനര്‍ജി. ബംഗാളിലെയും ഒഡിഷയിലെയും ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഭവാനിപൂരിലെ മിന്നും ജയത്തോടെ തന്റെ മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ചു നിര്‍ത്തി മമത. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ബംഗാളില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ജാന്‍ഗിപൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജാകിര്‍ ഹുസൈന്‍ 72229 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയുടെ സുജിത് ദാസ് 24088 വോട്ടുമായി പിന്നിലാണ്. ഇവിടെ 14 റൗണ്ട് പൂര്‍ത്തിയായി.

സംസര്‍ഗഞ്ചില്‍ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂല്‍ സ്ഥാനാര്‍ഥി അമിറുല്‍ ഇസ്‌ലാം 59,204 വോട്ട് നേടിയപ്പോള്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന്റെ സയിദുര്‍ റഹ്മാന്‍ 48,830 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ഥി മിലന്‍ ഘോഷിന് 4,238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തില്‍ ബിജു ജനതാദളിന്റെ രുദ്രപ്രതാപ് മഹാരഥി 47,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ ആശ്രിത് പട്‌നായിക് 33,675 വോട്ടുകളാണ് നേടിയത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

കൃഷിമന്ത്രി ശോഭന്‍ ദേവ് എംഎല്‍എ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  3 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  3 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  3 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  3 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 days ago