HOME
DETAILS

വംഗനാട് വാഴാനുള്ള ഷാ മോദി മോഹത്തെ തകര്‍ത്തെറിഞ്ഞ് മമത; ബംഗാളില്‍ നാണംകെട്ട് ബി.ജെ.പി, മൂന്നിടത്തും തൃണമൂല്‍

  
backup
October 03, 2021 | 9:48 AM

national-trinamool-wins-bengal111

കൊല്‍ക്കത്ത: ബംഗാളില്‍ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തെറിഞ്ഞ് നിലംപരിശാക്കി മമത ബാനര്‍ജി. ബംഗാളിലെയും ഒഡിഷയിലെയും ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഭവാനിപൂരിലെ മിന്നും ജയത്തോടെ തന്റെ മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ചു നിര്‍ത്തി മമത. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ബംഗാളില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ജാന്‍ഗിപൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജാകിര്‍ ഹുസൈന്‍ 72229 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയുടെ സുജിത് ദാസ് 24088 വോട്ടുമായി പിന്നിലാണ്. ഇവിടെ 14 റൗണ്ട് പൂര്‍ത്തിയായി.

സംസര്‍ഗഞ്ചില്‍ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂല്‍ സ്ഥാനാര്‍ഥി അമിറുല്‍ ഇസ്‌ലാം 59,204 വോട്ട് നേടിയപ്പോള്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന്റെ സയിദുര്‍ റഹ്മാന്‍ 48,830 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ഥി മിലന്‍ ഘോഷിന് 4,238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തില്‍ ബിജു ജനതാദളിന്റെ രുദ്രപ്രതാപ് മഹാരഥി 47,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ ആശ്രിത് പട്‌നായിക് 33,675 വോട്ടുകളാണ് നേടിയത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

കൃഷിമന്ത്രി ശോഭന്‍ ദേവ് എംഎല്‍എ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  18 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  18 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  18 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  18 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  18 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  18 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  18 days ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  18 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  18 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  18 days ago