HOME
DETAILS

വംഗനാട് വാഴാനുള്ള ഷാ മോദി മോഹത്തെ തകര്‍ത്തെറിഞ്ഞ് മമത; ബംഗാളില്‍ നാണംകെട്ട് ബി.ജെ.പി, മൂന്നിടത്തും തൃണമൂല്‍

  
backup
October 03, 2021 | 9:48 AM

national-trinamool-wins-bengal111

കൊല്‍ക്കത്ത: ബംഗാളില്‍ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തെറിഞ്ഞ് നിലംപരിശാക്കി മമത ബാനര്‍ജി. ബംഗാളിലെയും ഒഡിഷയിലെയും ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഭവാനിപൂരിലെ മിന്നും ജയത്തോടെ തന്റെ മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ചു നിര്‍ത്തി മമത. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ബംഗാളില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ജാന്‍ഗിപൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജാകിര്‍ ഹുസൈന്‍ 72229 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയുടെ സുജിത് ദാസ് 24088 വോട്ടുമായി പിന്നിലാണ്. ഇവിടെ 14 റൗണ്ട് പൂര്‍ത്തിയായി.

സംസര്‍ഗഞ്ചില്‍ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂല്‍ സ്ഥാനാര്‍ഥി അമിറുല്‍ ഇസ്‌ലാം 59,204 വോട്ട് നേടിയപ്പോള്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന്റെ സയിദുര്‍ റഹ്മാന്‍ 48,830 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ഥി മിലന്‍ ഘോഷിന് 4,238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തില്‍ ബിജു ജനതാദളിന്റെ രുദ്രപ്രതാപ് മഹാരഥി 47,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ ആശ്രിത് പട്‌നായിക് 33,675 വോട്ടുകളാണ് നേടിയത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

കൃഷിമന്ത്രി ശോഭന്‍ ദേവ് എംഎല്‍എ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  4 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  4 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  4 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  4 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  4 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  4 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  4 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  4 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  4 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  4 days ago