HOME
DETAILS

നിർഭയം,നിലപാടിലുറച്ച്

  
backup
December 30, 2023 | 6:06 PM

fearless-stand-up


ബിഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ജിറ്റ് വാര്‍പൂറെന്ന ദരിദ്രഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെ മാധ്യമമേഖലയിലെ വെള്ളിവെളിച്ചത്തിലെത്തിയ രവിഷ് കുമാര്‍ പാണ്ഡെയെ പൊടുന്നനെ വന്നുചേര്‍ന്ന പണവും പ്രശസ്തിയും ഉന്നതബന്ധങ്ങളുമൊന്നും കണ്ണുമഞ്ഞളിപ്പിച്ചില്ല. ദരിദ്രര്‍ക്ക് വേണ്ടി സംസാരിക്കാനും നീതിയോടൊപ്പം നില്‍ക്കാനും രാജ്യത്ത് നിറയുന്ന അന്ധകാരത്തെക്കുറിച്ച് ചൂണ്ടിക്കാട്ടാനും രവിഷ് അപ്പോഴും മടികാട്ടിയില്ല. രവിഷ്‌കുമാറെന്ന, രാജ്യം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകന്‍ രൂപപ്പെടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് രവിഷിന്റെ ജീവിതത്തെ രൂപപ്പെടുത്തിയ ചരിത്രത്തിൽ ഉത്തരമുണ്ട്.


1974ലായിരുന്നു രവിഷിന്റെ ജനനം. പട്‌നയിലെ ലയോല സ്‌കൂളില്‍ വിദ്യാഭ്യാസം. ഉന്നതപഠനത്തിനാണ് ആദ്യമായി ഡല്‍ഹിയിലെത്തുന്നത്. പഠനകാലത്ത് ശരാശരിയിലും താഴ്‌ന്നൊരു വിദ്യാര്‍ഥിയായിരുന്നു താനെന്ന് പറയും അദ്ദേഹം തന്നെ. ഇംഗ്ലിഷ് അറിയില്ല, കണക്കിനും സയന്‍സിനും മാര്‍ക്കില്ല. സ്‌പോര്‍ട്‌സിലും താല്‍പര്യമില്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തെ തന്നിലേക്ക് അടുപ്പിച്ചില്ല. ആകെ താല്‍പര്യം സിനിമ കാണുന്നതിലായിരുന്നു. സിനിമാ പോസ്റ്ററൊട്ടിക്കുന്ന കൂട്ടുകാരനൊപ്പം സൗജന്യമായി ആയിരുന്നു അക്കാലത്തെ സിനിമ കാണല്‍.


സിനിമയാണോ തന്റെ നിലപാടുകളെ രൂപപ്പെടുത്തിയതെന്ന ചോദ്യത്തിന് രവിഷിന് അത്ര വ്യക്തമായ ഉത്തരമില്ല. എന്നാല്‍, ബിഹാറിലെയും ഡല്‍ഹിയിലെയും ജീവിതത്തിനിടയില്‍ രവിഷ് തനിക്കുചുറ്റും നിരവധി ജീവിതങ്ങളെ കണ്ടു. ബിഹാറില്‍ നിന്ന് പഠനത്തിനു ഡല്‍ഹിയിലേക്ക് വന്നത് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. മനുഷ്യനില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പ്രവാസത്തേക്കാള്‍ വലിയ മരുന്നില്ല.


നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നതല്ല ലോകം എന്ന തിരിച്ചറിവുണ്ടാക്കുന്നത് സുഖങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വിട്ടകന്ന് സ്വന്തം കാലില്‍ ജീവിക്കാന്‍ നോക്കുമ്പോഴാണ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദേശ്ബന്ധു കോളജില്‍ പഠിക്കുമ്പോള്‍ അനില്‍ സേഥി എന്ന ചരിത്രാധ്യാപകനാണ് മാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നത്. തന്റെ എഴുത്തും കാഴ്ചപ്പാടുമെല്ലാം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ ഹിന്ദി ജേര്‍ണലിസത്തിന് ചേര്‍ന്നു.


പക്ഷേ അത് പൂര്‍ത്തിയാക്കിയില്ല. പിന്നാലെ ബിരുദാനന്തര ബിരുദം ചെയ്തു. ജനസത്ത പത്രത്തിലാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. വൈകാതെ എന്‍.ഡി.ടിവിയിലെത്തി. രവിഷ് കുമാറെന്ന മാധ്യമപ്രവര്‍ത്തകനെ രാജ്യമറിയുന്നത് എന്‍.ഡി.ടിവിലൂടെയാണ്. പ്രൈംടൈം, ഹംലോഗ്, രവിഷ്‌കി റിപ്പോര്‍ട്ട്, ദേശ്കി ബാത്ത് തുടങ്ങിയവയായിരുന്നു രവിഷ്‌കുമാറിന്റെ പ്രശസ്തമായ ടെലിവിഷന്‍ പ്രോഗ്രാമുകള്‍.
രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ജേര്‍ണലിസം അവാര്‍ഡ് രണ്ടുതവണ ഏറ്റുവാങ്ങി. രാമോണ്‍ മഗ്‌സെയ്‌സെ അവാര്‍ഡ് വാങ്ങുന്ന അഞ്ചാമത്തെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായി.

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പകരംവയ്ക്കാനാവാത്ത പാഠപുസ്തകമായി. രാജ്യത്തെ ഏറ്റവും ശക്തരായ നൂറുപേരെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം തെരഞ്ഞെടുത്തപ്പോള്‍ നരേന്ദ്രമോദിക്കും സോണിയാഗാന്ധിക്കും അദാനിക്കുമൊപ്പം അതിലൊരാളായി. മുംബൈ പ്രസ് ക്ലബ് ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി. അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുത്തതോടെ 2022 നവംബറില്‍ സ്ഥാപനം വിട്ടു. ഇപ്പോള്‍ സ്വന്തമായി യുട്യൂബ് ചാനല്‍ നടത്തുന്ന രവിഷ്‌കുമാറിന് എക്‌സില്‍ 3.4 മില്യന്‍ ഫോളോവേഴ്‌സുണ്ട്. ചാനലിന് 8.3 മില്യന്‍ ഫോളോവേഴ്‌സുമുണ്ട്.


രാജ്യത്തെ അറിയപ്പെടുന്ന മാധ്യമസ്ഥാപനങ്ങളിലൊന്നുമല്ല ജോലിയെങ്കിലും രവിഷ് ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന, ഏറ്റവും കൂടുതല്‍ പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകനാണ്. അതിലേക്ക് നയിച്ച നിലപാടുകളെക്കുറിച്ച് രവിഷ് തന്നെ പറയും. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ നിന്ന് വഴിമാറിപ്പോകുന്നു എന്ന് ഭരണകൂടത്തെ ഓര്‍മപ്പെടുത്തുന്നത് എന്റെ കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടും.


എനിക്കൊരു നിലപാടുണ്ട്, അത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ്. അതിനതെിരേ ആര് ഭീഷണി ഉയര്‍ത്തിയാലും ചോദ്യം ചെയ്യും. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗമല്ല, രാജ്യത്തിന്റെ ഭാഗമാണ്. ഭരണകൂടത്തിന്റെ പക്ഷം പറയാന്‍ ഒരുപാടു പേരും വഴികളുമുണ്ടാവും. ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം പുറത്തുകേള്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും രവിഷ് പറയും.


മാധ്യമങ്ങളില്‍ നിന്ന് പുറത്തുവരേണ്ടത് വെളിച്ചമാണെന്നാണ് രവിഷിന്റെ പക്ഷം. ഇരുളില്‍ വഴികാണാതെ നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. പകരം നമ്മള്‍ തന്നെ സ്വയം ഇരുട്ട് സൃഷ്ടിച്ച് തപ്പിത്തടയുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്താല്‍ അതിനെ പിന്തുണയ്ക്കാനാവില്ലെന്നും രവിഷ് പറയും. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന കാലത്ത് മാധ്യമലോകത്തിന്റെ വെളിച്ചമാണ് രവിഷ് കുമാര്‍. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത രവിഷിന്റെ രാഷ്ട്രീയ ബോധ്യങ്ങളാണ് അതിനെ നയിക്കുന്നത്.

Content Highlights:Fearless, stand up



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  3 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  3 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  3 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  3 days ago