HOME
DETAILS

അച്ഛന്റെ ചികിത്സക്കായി നാട്ടിലെത്തി, തിരിച്ചു പോയി നാലാം നാള്‍ അപകടം; പ്രദീപിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍

  
backup
December 09, 2021 | 3:49 AM

kerala-about-malayali-officer-who-died-in-chopper-crash-2021

ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. വ്യോമസേന അസിസ്റ്റന്റ് വാറണ്ട് ഓഫീസര്‍ പ്രദീപ് അറയ്ക്കലിന്റെ വിയോഗ വാര്‍ത്ത കുടും ബാംഗങ്ങള്‍ക്ക്. കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ നിന്ന് കളിചിരി ചൊല്ലിയവന്‍. പോയിവരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയവന്‍. അസുഖം മൂലം കിടപ്പിലായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടു പോലുമില്ലെന്ന് പറയുന്നു ബന്ധുക്കള്‍.

ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരിക. സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകള്‍ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാർക്ക് തിരിച്ചടി: ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു; പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ

National
  •  2 days ago
No Image

കുവൈത്തിൽ ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ; സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നടപടി

Kuwait
  •  2 days ago
No Image

'എന്റെ സംരക്ഷകനായിരുന്നു'; കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി സുധാകരന്‍

Kerala
  •  2 days ago
No Image

'നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാളെ പിന്തുടര്‍ന്ന് കൊല്ലും' മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്സ്

International
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ കോൺഗ്രസിൽ തർക്കം; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

Kerala
  •  2 days ago
No Image

പാചകവാതക ക്ഷാമം; മത്സ്യബന്ധന മേഖലയിലും പ്രതിസന്ധി രൂക്ഷം

Kerala
  •  2 days ago
No Image

എമിറേറ്റ്‌സ് യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക് ചെയ്യാം; നീക്കം വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ

uae
  •  2 days ago
No Image

ഇസ്‌റാഈലില്‍ വീണ്ടും ഇറാന്റെ ബോംബ് വര്‍ഷം; ഹൈപര്‍ സോണിക് മിസൈലുകള്‍ അയച്ചതായി ഐ.ആര്‍.ജി.സി, തടുക്കാനാതെ സയണിസ്റ്റ് സേന, 24 മണിക്കൂറിനിടെ 108 പേര്‍ക്ക് പരുക്കേറ്റതായി ഒദ്യോഗിക കണക്ക്

International
  •  2 days ago
No Image

വ്യക്തിപ്രഭാവം തുണയാകുമോ അതോ അതൃപ്തി തിരിച്ചടിയാകുമോ?; സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡിന് കത്തയച്ച് ശശി തരൂർ

Kerala
  •  2 days ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ഒരാൾക്ക് പരുക്ക്

uae
  •  2 days ago