HOME
DETAILS

'നാലു പെങ്ങന്‍മാരുടെ കുഞ്ഞനിയന്‍...ചേച്ചിമാരെ ജീവനു തുല്യം സ്‌നേഹിച്ചവന്‍' വിങ്ങലടക്കാനാവാതെ പി.എസ് ചൗഹാന്റെ കുടുംബം

  
backup
December 09, 2021 | 6:57 AM

national-pilots-mother-missed-crash-news-2021

ഭോപാല്‍: അങ്ങ് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ വീട്ടിലിരുന്ന് മകന്‍ അവസാനമായി പറഞ്ഞ ഓരോ വാക്കുകളും ഓര്‍ത്തെടുക്കുയാണ് സുശീല സിങ്. കഴിഞ്ഞ ദിവസമുണ്ടായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പി എസ് ചൗഹാന്റെ മാതാവ്. അവന്‍ പറയുമ്പോള്‍ അവര്‍ ഓര്‍ത്തു കാണില്ലല്ലോ ഇതവന്റെ അവസാനത്തെ വാക്കുകളാണെന്ന്. ഫോണ്‍ചെയ്ത് യാത്രവിവരം പങ്കുവെച്ചു. മണിക്കൂറുകള്‍ക്കകം അവന്റെ മരണവാര്‍ത്തയുമെത്തി- അവര്‍ തേങ്ങുന്നു.

സുരേന്ദ്ര സിങ് ചൗഹാന്റേയും സുശീല ചൗഹാന്റേയും അഞ്ചു മക്കളില്‍ ഇഴയവനാണ് പി.എസ് ചൗഹാന്‍. നാലു പെങ്ങന്‍മാരുടെ ഒരേഒരാങ്ങള. സഹോദരിമാരെ ജീവനോളം സ്‌നേഹിക്കുന്നവന്‍. ചേച്ചിമാരോട് വല്ലാത്ത സ്‌നേഹമായിരുന്നു അവന്. രണ്ടു മക്കളാണ് ചൗഹാന്. 12 വയസ്സുള്ള മകളും ഒമ്പത് വയസ്സുള്ള മകനും.

സൈനിക സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടായിരത്തിലാണ് പി.എസ് ചൗഹാന്‍ വ്യോമസേനയില്‍ ചേരുന്നത്. 2007ലായിരുന്നു വിവാഹം. എം.ഐ17വി5 ന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയിരുന്നു ചൗഹാന്‍.

വാര്‍ത്തകളില്‍ നിന്നാണ് അപകടത്തെ കുറിച്ചറിഞ്ഞതെന്ന് പറയുന്നു പിതാവ് സുരേന്ദ്ര സിങ് ചൗഹാന്‍. അവന്‍ എല്ലാവരോടം സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുമായിരുന്നുള്ളു. വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രക്ഷാബന്ധന്റെ അന്നാണ് സഹോദരനെ കണ്ടതെന്ന് പറയുന്നു ചേച്ചിമാര്‍.
'മുപ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് രാഖി ദിവസത്തിന് ഞങ്ങള്‍ ഒന്നിച്ചു കൂടുന്നത്. ഞങ്ങള്‍ക്കു വേണ്ടി മരിക്കുമായിരുന്നു അവന്‍. അത്രക്കിഷ്ടമായിരുന്നു. എന്തു ചോദിച്ചാലും എങ്ങിനേയും നിവര്‍ത്തിച്ചു തരും'- വിതുമ്പലോടെ സഹോദരി പറയുന്നു.

ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേര്‍ന്ന തോട്ടത്തിലെ മലഞ്ചരിവില്‍, നഞ്ചപ്പന്‍ചത്തിരം കോളനിക്കു സമീപമാണ് കോപ്ടര്‍ നിലംപതിച്ചത്. തമിഴ്‌നാട് സര്‍ക്കാറിനു കീഴിലുള്ള ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്‍മരങ്ങള്‍ക്കു മുകളില്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണയുടന്‍ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി.

സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു. ഇവര്‍ക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടണ്‍ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  a month ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  a month ago
No Image

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Kerala
  •  a month ago
No Image

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

Kerala
  •  a month ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  a month ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  a month ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  a month ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  a month ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  a month ago