HOME
DETAILS

'നാലു പെങ്ങന്‍മാരുടെ കുഞ്ഞനിയന്‍...ചേച്ചിമാരെ ജീവനു തുല്യം സ്‌നേഹിച്ചവന്‍' വിങ്ങലടക്കാനാവാതെ പി.എസ് ചൗഹാന്റെ കുടുംബം

  
backup
December 09, 2021 | 6:57 AM

national-pilots-mother-missed-crash-news-2021

ഭോപാല്‍: അങ്ങ് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ വീട്ടിലിരുന്ന് മകന്‍ അവസാനമായി പറഞ്ഞ ഓരോ വാക്കുകളും ഓര്‍ത്തെടുക്കുയാണ് സുശീല സിങ്. കഴിഞ്ഞ ദിവസമുണ്ടായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പി എസ് ചൗഹാന്റെ മാതാവ്. അവന്‍ പറയുമ്പോള്‍ അവര്‍ ഓര്‍ത്തു കാണില്ലല്ലോ ഇതവന്റെ അവസാനത്തെ വാക്കുകളാണെന്ന്. ഫോണ്‍ചെയ്ത് യാത്രവിവരം പങ്കുവെച്ചു. മണിക്കൂറുകള്‍ക്കകം അവന്റെ മരണവാര്‍ത്തയുമെത്തി- അവര്‍ തേങ്ങുന്നു.

സുരേന്ദ്ര സിങ് ചൗഹാന്റേയും സുശീല ചൗഹാന്റേയും അഞ്ചു മക്കളില്‍ ഇഴയവനാണ് പി.എസ് ചൗഹാന്‍. നാലു പെങ്ങന്‍മാരുടെ ഒരേഒരാങ്ങള. സഹോദരിമാരെ ജീവനോളം സ്‌നേഹിക്കുന്നവന്‍. ചേച്ചിമാരോട് വല്ലാത്ത സ്‌നേഹമായിരുന്നു അവന്. രണ്ടു മക്കളാണ് ചൗഹാന്. 12 വയസ്സുള്ള മകളും ഒമ്പത് വയസ്സുള്ള മകനും.

സൈനിക സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടായിരത്തിലാണ് പി.എസ് ചൗഹാന്‍ വ്യോമസേനയില്‍ ചേരുന്നത്. 2007ലായിരുന്നു വിവാഹം. എം.ഐ17വി5 ന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയിരുന്നു ചൗഹാന്‍.

വാര്‍ത്തകളില്‍ നിന്നാണ് അപകടത്തെ കുറിച്ചറിഞ്ഞതെന്ന് പറയുന്നു പിതാവ് സുരേന്ദ്ര സിങ് ചൗഹാന്‍. അവന്‍ എല്ലാവരോടം സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുമായിരുന്നുള്ളു. വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രക്ഷാബന്ധന്റെ അന്നാണ് സഹോദരനെ കണ്ടതെന്ന് പറയുന്നു ചേച്ചിമാര്‍.
'മുപ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് രാഖി ദിവസത്തിന് ഞങ്ങള്‍ ഒന്നിച്ചു കൂടുന്നത്. ഞങ്ങള്‍ക്കു വേണ്ടി മരിക്കുമായിരുന്നു അവന്‍. അത്രക്കിഷ്ടമായിരുന്നു. എന്തു ചോദിച്ചാലും എങ്ങിനേയും നിവര്‍ത്തിച്ചു തരും'- വിതുമ്പലോടെ സഹോദരി പറയുന്നു.

ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേര്‍ന്ന തോട്ടത്തിലെ മലഞ്ചരിവില്‍, നഞ്ചപ്പന്‍ചത്തിരം കോളനിക്കു സമീപമാണ് കോപ്ടര്‍ നിലംപതിച്ചത്. തമിഴ്‌നാട് സര്‍ക്കാറിനു കീഴിലുള്ള ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്‍മരങ്ങള്‍ക്കു മുകളില്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണയുടന്‍ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി.

സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു. ഇവര്‍ക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടണ്‍ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാകുമാരിയില്‍ വിനോദയാത്രക്കെത്തിയ സഹോദരിമാര്‍ കടലില്‍ മരിച്ച നിലയില്‍; മരിച്ചത് കോട്ടയം സ്വദേശികള്‍

Kerala
  •  2 days ago
No Image

മാധ്യമ സ്വാതന്ത്യ സൂചികയില്‍ ഇന്ത്യ ഏറെ പിറകില്‍; സ്ഥാനം 180ല്‍ 157; ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ മുന്നില്‍, മോദി അധികാരമേറ്റ ശേഷം രാജ്യത്ത് 'അനൗദ്യോഗിക അടിയന്തരാവസ്ഥ'യെന്ന് പരാമര്‍ശം

National
  •  2 days ago
No Image

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ജമ്മു കശ്മീരും, ലഡാകും പാകിസ്താനില്‍; വിവാദ ഭൂപടം പങ്കുവെച്ച് നേപ്പാള്‍ എയര്‍ലൈന്‍സ്; പ്രതിഷേധം, മാപ്പ് 

National
  •  2 days ago
No Image

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞ് യുവാവിന്റെ കൈയ്യറ്റു; കെ.എസ്.ആര്‍.ടി.സി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം

Kerala
  •  2 days ago
No Image

കണ്ണൂരില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  2 days ago
No Image

ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും അഞ്ച് ലിറ്ററോളം വെള്ളം കുടിച്ചു; 25 കാരന്‍ ഇപ്പോള്‍ ഐ.സി.യുവില്‍;  അമിതമായാല്‍ വെള്ളവും...ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ...

National
  •  2 days ago
No Image

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലുണ്ടായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

ഒരു എണ്ണക്കിണറും പൊട്ടിത്തെറിച്ചിട്ടില്ല, എല്ലാം ഇവിടെ തന്നെയുണ്ട്, വേണമെങ്കില്‍ ലൈവ് ആയി കാണിക്കാം' ട്രംപിനെ പരിഹസിച്ച് ഇറാന്‍ സ്പീക്കര്‍; എണ്ണ വില 140 ഡോളറിലെത്തിക്കുമെന്ന് മുന്നറിയിപ്പ്

International
  •  2 days ago
No Image

സതീശന് എന്തും പറയാനുള്ള ധൈര്യത്തിന് പിന്നില്‍ ലീഗ്; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭരിക്കാന്‍ പോവുന്നത് ലീഗ്; വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  2 days ago