HOME
DETAILS

'നാലു പെങ്ങന്‍മാരുടെ കുഞ്ഞനിയന്‍...ചേച്ചിമാരെ ജീവനു തുല്യം സ്‌നേഹിച്ചവന്‍' വിങ്ങലടക്കാനാവാതെ പി.എസ് ചൗഹാന്റെ കുടുംബം

  
Web Desk
December 09 2021 | 06:12 AM

national-pilots-mother-missed-crash-news-2021

ഭോപാല്‍: അങ്ങ് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ വീട്ടിലിരുന്ന് മകന്‍ അവസാനമായി പറഞ്ഞ ഓരോ വാക്കുകളും ഓര്‍ത്തെടുക്കുയാണ് സുശീല സിങ്. കഴിഞ്ഞ ദിവസമുണ്ടായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പി എസ് ചൗഹാന്റെ മാതാവ്. അവന്‍ പറയുമ്പോള്‍ അവര്‍ ഓര്‍ത്തു കാണില്ലല്ലോ ഇതവന്റെ അവസാനത്തെ വാക്കുകളാണെന്ന്. ഫോണ്‍ചെയ്ത് യാത്രവിവരം പങ്കുവെച്ചു. മണിക്കൂറുകള്‍ക്കകം അവന്റെ മരണവാര്‍ത്തയുമെത്തി- അവര്‍ തേങ്ങുന്നു.

സുരേന്ദ്ര സിങ് ചൗഹാന്റേയും സുശീല ചൗഹാന്റേയും അഞ്ചു മക്കളില്‍ ഇഴയവനാണ് പി.എസ് ചൗഹാന്‍. നാലു പെങ്ങന്‍മാരുടെ ഒരേഒരാങ്ങള. സഹോദരിമാരെ ജീവനോളം സ്‌നേഹിക്കുന്നവന്‍. ചേച്ചിമാരോട് വല്ലാത്ത സ്‌നേഹമായിരുന്നു അവന്. രണ്ടു മക്കളാണ് ചൗഹാന്. 12 വയസ്സുള്ള മകളും ഒമ്പത് വയസ്സുള്ള മകനും.

സൈനിക സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടായിരത്തിലാണ് പി.എസ് ചൗഹാന്‍ വ്യോമസേനയില്‍ ചേരുന്നത്. 2007ലായിരുന്നു വിവാഹം. എം.ഐ17വി5 ന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയിരുന്നു ചൗഹാന്‍.

വാര്‍ത്തകളില്‍ നിന്നാണ് അപകടത്തെ കുറിച്ചറിഞ്ഞതെന്ന് പറയുന്നു പിതാവ് സുരേന്ദ്ര സിങ് ചൗഹാന്‍. അവന്‍ എല്ലാവരോടം സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുമായിരുന്നുള്ളു. വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രക്ഷാബന്ധന്റെ അന്നാണ് സഹോദരനെ കണ്ടതെന്ന് പറയുന്നു ചേച്ചിമാര്‍.
'മുപ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് രാഖി ദിവസത്തിന് ഞങ്ങള്‍ ഒന്നിച്ചു കൂടുന്നത്. ഞങ്ങള്‍ക്കു വേണ്ടി മരിക്കുമായിരുന്നു അവന്‍. അത്രക്കിഷ്ടമായിരുന്നു. എന്തു ചോദിച്ചാലും എങ്ങിനേയും നിവര്‍ത്തിച്ചു തരും'- വിതുമ്പലോടെ സഹോദരി പറയുന്നു.

ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേര്‍ന്ന തോട്ടത്തിലെ മലഞ്ചരിവില്‍, നഞ്ചപ്പന്‍ചത്തിരം കോളനിക്കു സമീപമാണ് കോപ്ടര്‍ നിലംപതിച്ചത്. തമിഴ്‌നാട് സര്‍ക്കാറിനു കീഴിലുള്ള ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്‍മരങ്ങള്‍ക്കു മുകളില്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണയുടന്‍ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി.

സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു. ഇവര്‍ക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടണ്‍ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  11 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  11 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  11 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  11 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  11 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  11 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  11 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  11 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  11 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  11 days ago