HOME
DETAILS

ട്രാഫിക് പിഴ അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല; ഏഴ് പുതിയ നിയമങ്ങളുമായി ഖത്തർ

  
Web Desk
May 22, 2024 | 3:17 PM

You cannot leave the country without paying the traffic fine; Qatar with seven new laws

ദോഹ:ഖത്തറിൽ ട്രാഫിക് നിയമം ലംഘിച്ചവർക്ക് പിഴ ഉൾപ്പടെ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം. മെയ് 22 മുതല്‍ നിയമങ്ങളും നടപടികളും പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2024 സെപ്റ്റംബർ 1 മുതൽ ഗതാഗത നിയമലംഘകര്‍ക്ക് പിഴ അടച്ചു തീര്‍ക്കാതെ രാജ്യത്തെ ഒരു മാര്‍ഗങ്ങളിലൂടെയും പുറത്തുപോകാനാകില്ല.  

1. മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തു കടക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്ന് പെര്‍മിറ്റ് നേടണം. ഇതിനായി നിര്‍ദ്ദിഷ്ട ഫോമും നിശ്ചിത വ്യവസ്ഥകളും അനുസരിക്കണം.


(1)വാഹനത്തിന് അടച്ചുതീര്‍ക്കാത്ത ട്രാഫിക് പിഴകള്‍ ഉണ്ടാകരുത്. 

(2) മോട്ടോര്‍ വാഹനത്തിന്‍റെ എത്തിച്ചേരുന്ന സ്ഥലം വ്യക്തമാക്കണം. 

(3) പെര്‍മിറ്റിന് അപേക്ഷിക്കുന്നയാള്‍ വാഹന ഉടമയാകണം. അല്ലെങ്കില്‍ർ വാഹനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കണം. 

ചില വാഹനങ്ങളെ വെഹിക്കിള്‍ എക്സിറ്റ് പെര്‍മിറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

(1) ജിസിസി രാജ്യങ്ങള്‍ ലക്ഷ്യസ്ഥാനമായി ഉള്ള വാഹനങ്ങള്‍. ഇവയ്ക്ക് ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടായിരിക്കരുത്. ഡ്രൈവര്‍ വാഹനത്തിന്‍റെ ഉടമയോ ഉടമയുടെ സമ്മതമോ ഉള്ള ആളാകണം.

(2) ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍

2. ഖത്തര്‍ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ തിരിച്ചെത്തിക്കാന്‍ പാലിക്കേണ്ട നിയമങ്ങൾ

മുകളിൽ പറയപ്പെട്ട (നമ്പര്‍ 1) ഇളവുകള്‍ ഒഴികെ, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങളുടെ ഉടമകൾ താഴെപ്പറയുന്നവ പാലിക്കണം:

(1). ഈ നിയമങ്ങളും നടപടിക്രമങ്ങളും നിലവില്‍ വരുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുള്ള വാഹനങ്ങൾ ഈ അറിയിപ്പ് തീയതി മുതൽ (90) ദിവസത്തിനുള്ളിൽ വാഹനങ്ങള്‍ തിരികെ എത്തിക്കുക. ഇല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് വാഹനം വിദേശത്ത് തുടരുന്നതിന് ഉടമ ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് പെർമിറ്റ് നേടണം.

(2) പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ്, രാജ്യം വിടാൻ അനുവദിച്ച വാഹനം തിരികെ എത്തിക്കണം. കൂടുതൽ കാലാവധിക്ക് പെർമിറ്റ്പുതുക്കാവുന്നതുമാണ്.

3. മേൽപ്പറഞ്ഞ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കുകയാണെങ്കില്‍, (90) ദിവസത്തിൽ കൂടാത്ത കാലയളവ് വരെ വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.

4.  ഈ നിയമം പുറപ്പെടുവിച്ച തീയതി മുതൽ, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങൾക്ക് രാജ്യത്തിനകത്ത് സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിച്ച ശേഷമല്ലാതെ വാഹന രജിസ്ട്രേഷന്‍ പുതുക്കി നല്‍കില്ല. നിയമപരമായ കാലയളവിനുള്ളിൽ (അവസാനിച്ച തീയതിമുതൽ 30 ദിവസം) രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ, വാഹനത്തിന്‍റെ ഉടമ ലൈസൻസ് നമ്പര്‍ പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നൽകണം. 

പ്ലേറ്റുകൾ തിരികെ നൽകിയില്ലെങ്കില്‍ മുകളില്‍ പരാമർശിച്ച ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (95) പ്രകാരം നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതാണ്. (ഒരാഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും (3,000) ഖത്തർ റിയാലിൽ താഴെയും(10,000) റിയാലിൽ കൂടാതെയുമുള്ള പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്നാണ് ഈ നിയമം വഴി ശിക്ഷ ലഭിക്കുന്നത്.

5. എല്ലാ മോട്ടോര്‍ വാഹനങ്ങൾക്കും ട്രാഫിക് ലംഘനങ്ങളുടെതുകയില്‍ 50% ഇളവ് (2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31) വരെ അനുവദിച്ചു. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ലംഘനങ്ങൾ ഈ ഇളവില്‍ ഉൾപ്പെടുന്നുണ്ട്. 


6. 2024 സെപ്റ്റംബർ 1 മുതൽ, ട്രാഫിക് നിയമ ലംഘകരെ രാജ്യത്തിന്‍റെ പോര്‍ട്ടുകള്‍ (കര/ വായു/ കടൽ) വഴി പിഴയും കുടിശ്ശികയും അടക്കാതെ രാജ്യം വിടാൻ അനുവദിക്കുന്നതല്ല.(മെട്രാഷ്2) ആപ്ലിക്കേഷൻ, ആഭ്യന്തര മന്ത്രാലയത്തിന്‍റെവെബ്‌സൈറ്റ്, ട്രാഫിക് വിഭാഗങ്ങൾ, ഏകീകൃത സേവനകേന്ദ്രങ്ങൾ എന്നീ മാര്‍ഗങ്ങളിലൂടെ പിഴ അടയ്ക്കാവുന്നതാണ്.

7. 2024 മെയ് 22 മുതൽ, ട്രാഫിക് നിയമം ആര്‍ട്ടിക്കിള്‍ (49) പ്രകാരം, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഡെലിവറി മോട്ടോർ സൈക്കിൾ റൈഡർമാർ എല്ലാ റോഡുകളിലും വലത് ലെയ്ന്‍ ഉപയോഗിക്കണം. ഇന്‍റര്‍സെക്ഷനുകള്‍ക്ക് കുറഞ്ഞത്(300 മീറ്റർ) മുമ്പായി ലെയ്ൻ മാറ്റം അനുവദിക്കുന്നതാണ്.

നിശ്ചിത ലെയ്ന്‍ പാലിച്ചില്ലെങ്കില്‍ നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  11 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  11 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനകളായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  11 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  11 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  11 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  11 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  11 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  11 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  11 days ago