HOME
DETAILS

ഗൾഫിൽ വേനലവധി തുടങ്ങിയതോടെ ടിക്കറ്റ് കുത്തനെ കൂട്ടി പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികൾ; ഒരു കുടുംബത്തിന് നാട്ടിലെത്താൻ വേണ്ടത് ലക്ഷങ്ങൾ

  
Salah
July 10 2024 | 08:07 AM

flight ticket rate high when schools starts summer vacation in gulf countries

മലപ്പുറം: വേനലവധിക്ക് ഗൾഫ് രാഷ്ട്രങ്ങളിലെ സ്‌കൂളുകൾ അടച്ചതോടെ നാട്ടിലേക്ക് അവധിയാഘോഷിക്കാൻ എത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികൾ. ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്ധിപ്പിച്ചാണ് വിമാന കമ്പനികൾ കൊള്ളയടി നടത്തുന്നത്. കുടുംബവുമായി സ്വമതം നാട്ടിലേക്ക് എത്താൻ പ്രവാസികൾക്ക് ടിക്കറ്റിനായി ചെലവഴിക്കേണ്ടത് ലക്ഷം രൂപയിലേറെയാണ്. യുഎഇ, സഊദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് വിമാനകമ്പനികൾ നൽകുന്നത്.

മിക്ക ഗൾഫ് രാജ്യങ്ങളിലും വേനൽ കടുത്തതോടെ സ്കൂളുകൾ വേനലവധിക്കായി രണ്ട് മാസത്തേക്ക് അടച്ചിട്ടുണ്ട്. ഈ സമയത്താണ് കുടുംബവുമായി ഗൾഫ് രാഷ്ട്രങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കാണാനും മറ്റു ആവശ്യങ്ങൾക്കും വേണ്ടി എത്തുന്നത്. കുട്ടികൾക്ക് ഇത്രയും ദിവസം അവധി ലഭിക്കുന്ന സമയം മറ്റൊന്ന് ഇല്ലാത്തതിനാൽ മിക്ക പ്രവാസി കുടുംബങ്ങളും ഈ സമയം നാട്ടിലെത്തും. ഇത് മനസിലാക്കിയാണ് വിമാനക്കമ്പനികളുടെ കൊള്ള നടക്കുന്നത്.

സഊദിയിലെ ജിദ്ദയിൽനിന്നും കേരളത്തിലേക്ക് കഴിഞ്ഞ മാസം വരെ ശരാശരി 12,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ, ഈ വേനലവധി സമയത്ത് ഇതേ ടിക്കറ്റിന് 30,000 രൂപയിലേറെ നൽകണം. ഒരു നാലംഗ കുടുംബത്തിന് ഈ നിരക്കിൽ യാത്രചെയ്യാൻ ഒന്നേകാൽ ലക്ഷത്തിലേറെ രൂപയെങ്കിലും ചെലവ് വരും. തിരിച്ച് പോകാനും ഇതേ കൊള്ള നിരക്ക് നൽകണം. അതോടെ നാട്ടിൽ വന്ന് പോകാൻ വിമാന യാത്ര ചെലവ് മാത്രം മൂന്ന് ലക്ഷത്തോളം രൂപയാകും.

സഊദിയ്ക്ക് പുറമെ അബൂദബി, ദുബൈ, ഷാർജ, ദോഹ, കുവൈത്ത് സിറ്റി തുടങ്ങി ഗൾഫിൽ നിന്നുള്ള മിക്ക നഗരങ്ങളിൽ നിന്നും നേരത്തയുള്ളതിനെക്കാൾ ഇരട്ടിയോ അതിലേറെയോ പണം നൽകിയാലെ കേരളത്തിൽ എത്താൻ കഴിയൂ എന്നതാണ് അവസ്ഥ. വേനലവധി അവസാനിച്ച് തിരിച്ച് ഇതേ നഗരങ്ങളിലേക്ക് പോകാനും ഇതുപോലെ കൊള്ളപ്പണം നൽകണം. ഓഗസ്റ്റ് അവസാനം മുതൽ പ്രവാസികളുടെ തിരിച്ച് പോകൽ തുടങ്ങുന്നതിനാൽ ഉയർന്ന ഫ്ലൈറ്റ് ടിക്കറ്റ് വേണം നൽകാൻ.

അതേസമയം, ഭീമമായ യാത്ര ചെലവ് കാരണം നാട്ടിലേക്ക് വരാൻ സാധിക്കാത്ത കുടുംബങ്ങളും ഗൾഫ് രാഷ്ട്രങ്ങളിൽ ഉണ്ട്. ഈ കൊടും ചൂടിൽ കുട്ടികളുമായി കഴിയുകയാണ് അവർ. അതേസമയം പ്രവാസികളെ കൊള്ളയടിക്കുന്ന ഇത്തരം വിമാന കമ്പനികളെ നിയന്ത്രിക്കണമെന്ന ആവശ്യം പ്രവാസി സംഘടനകൾ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഎം നഗരസഭ ചെയർമാൻ അറസ്റ്റിൽ

Kerala
  •  15 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  15 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  15 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  15 hours ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  16 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  16 hours ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  17 hours ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  17 hours ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  17 hours ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  17 hours ago