
'രാഷ്ട്രീയക്കാര്‍ മതം പറയുന്നത് നിര്‍ത്തട്ടെ, ഞാന്‍ രാഷ്ട്രീയം പറയുന്നത് അവസാനിപ്പിക്കാം; ഹിന്ദു ഹിന്ദു എന്ന് പറയുന്നത് കൊണ്ട് മാത്രം ആരും ഹുന്ദുവാകില്ല' തുറന്നടിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

മുംബൈ: പ്രസംഗങ്ങളില്‍ ഹിന്ദു മതത്തെ കൂട്ടുപിടിച്ച് വിദ്വേഷം പരത്തുകയും വിശ്വാസങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഉപ ബി.ജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരാഖണ്ഡ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടുകയോ മതം പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തേണ്ടവരല്ല. ശരിയാണ്. നിങ്ങള്‍ പറയുന്നത് തികച്ചു ശരിയാണ്' മാധമപ്രവര്ത്തകരോട് അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാഷ്ട്രീയക്കാരും മതത്തില്‍ ഇടപെടേണ്ട ആവശ്യമില്ലാതെ. അങ്ങനെ അവര്‍ മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിജി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയാല്‍ നിങ്ങളത് ലൈവായി കാണിക്കും. എന്നാല്‍ ശങ്കരാചാര്യര്‍ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ പറയും സന്ന്യാസിമാര്‍ ഇത് ചെയ്യാന്‍ പാടില്ലെന്ന്. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കട്ടെ. ഞാന്‍ ഉറപ്പ് തരുന്നു. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രതികരിക്കുന്നത് അവസാനിപ്പിക്കും. എന്നാല്‍ നിങ്ങള്‍ നിരന്തരമായ മതത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ട് ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും പറയരുതെന്നാണോ' അദ്ദേഹം ചോദിച്ചു. ശരി ഇനി രാഷ്ട്രീയത്തില്‍ ഉള്ളവരകുടെ കാര്യമെടുക്കാം. അവര്‍ വിശ്വസിക്കുന്ന മതത്തെ അവരുടെ ജീവിതത്തില്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരല്ലെന്നാണോ. ഞങ്ങള്‍ക്ക് ആചാര്യന്മാരെന്ന നിലക്ക് ജനങ്ങളോട് ശരിയാ ഹിന്ദുത്വത്തെ കുറിച്ച് പറയാന്‍ പാടില്ലെന്നാണോ. വിശ്വാസത്തെ അവഹേളിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പാടില്ലെന്നാണോ. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കരുതെന്ന് പറയാന്‍ പാടില്ലേ. ഇതൊന്നും ഞങ്ങള്‍ പറയാന്‍ പാടില്ലേ. ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മതത്തെ കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ഹിന്ദുവാണ് ഹിന്ദുവാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ആരും ഹിന്ദുവാകുന്നില്ല. മത്തിന്റെ സത്ത അറിയണം. അത് ജീവിത്തതില്‍ പാലിക്കണം. അപ്പോള്‍ മാത്രമേ നാം ഹിന്ദു ആകുന്നുള്ളൂ. ഇതേകുറിച്ച് ആചാര്യന്മാര് നിരന്തരമായി ഉണര്‍ത്തുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ ധര്‍മം നിര്‍വഹിക്കുന്നില്ല. അതിനാല്‍ അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ മതത്തെ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തെ കുറിച്ച് ഞങ്ങള്‍ സംസാരിക്കില്ല. എന്നാല്‍ രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ പ്രതികരിക്കും' അദ്ദേഹം തുറന്നടിച്ചു.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ഡല്‍ഹിയില്‍ നിര്‍മിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമര്‍ശിച്ചു. ശിവപുരാണത്തില്‍ 12 ജ്യോതിര്‍ലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാര്‍നാഥിന്റെ വിലാസം. പിന്നെയെങ്ങനെ കേദാര്‍നാഥ് ഡല്‍ഹിയില്‍ സ്ഥാപിക്കാനാകും. രാഷ്ട്രീയക്കാര്‍ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോള്‍ അവര്‍ പറയുന്നു, ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ലന്നെും അദ്ദേഹം തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
National
• 3 hours ago
ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്ചെയ്തു
qatar
• 3 hours ago
ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും
Kerala
• 3 hours ago
ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു
International
• 10 hours ago
അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
National
• 11 hours ago
സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ
oman
• 11 hours ago
'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
International
• 11 hours ago
ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 12 hours ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 12 hours ago
ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്
Cricket
• 12 hours ago
വീണ്ടും ജാതി ഭ്രാന്ത്; തമിഴ്നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
National
• 13 hours ago.png?w=200&q=75)
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
Kerala
• 13 hours ago
യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!
uae
• 13 hours ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്
International
• 13 hours ago
മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 14 hours ago
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
Kerala
• 15 hours ago
റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ
uae
• 15 hours ago
ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദഗ്ധർ
uae
• 15 hours ago
അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 14 hours ago
'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം
International
• 14 hours ago
ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ
Football
• 14 hours ago