മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മസ്‌കറ്റ്: ഒമാനിലെ മരുഭൂമികളിലേക്കും ക്യാമ്പിംഗിനായുള്ള യാത്രകളിലേക്കും പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) മുന്നറിയിപ്പ് നല്‍കി. അടുത്തിടെ മരുഭൂമി മേഖലകളില്‍ വിനോദയാത്രകളും ക്യാമ്പിംഗ് പ്രവര്‍ത്തനങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മരുഭൂമിയിലെ കാലാവസ്ഥയില്‍ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍, വഴിതെറ്റല്‍, വാഹന തകരാര്‍, ജലക്ഷാമം എന്നിവ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാമെന്ന് CDAA വ്യക്തമാക്കി. അതിനാല്‍ യാത്രയ്ക്ക് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ക്യാമ്പിംഗിന് പോകുന്നവര്‍ മതിയായ കുടിവെള്ളം, ഭക്ഷണം, ആദ്യശുശ്രൂഷാ സാമഗ്രികള്‍, പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍, ജിപിഎസ് സംവിധാനം എന്നിവ കൈവശം വയ്ക്കണം.
യാത്രയുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി കുടുംബാംഗങ്ങളെയോ അടുത്ത സുഹൃത്തുകളെയോ അറിയിക്കണമെന്നും, ഒറ്റയ്ക്ക് മരുഭൂമിയിലേക്ക് പോകുന്നത് ഒഴിവാക്കി സംഘമായി യാത്ര ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാഹനങ്ങളുടെ സാങ്കേതിക അവസ്ഥ യാത്രയ്ക്ക് മുമ്പ് പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
രാത്രികാല ക്യാമ്പിംഗിനിടെ തീപിടിത്ത സാധ്യത ഒഴിവാക്കാന്‍ തീ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സി.ഡി.എ.എ വ്യക്തമാക്കി. തീ അണയ്ക്കാനുള്ള ഉപകരണങ്ങള്‍ തയ്യാറായിരിക്കണം. ക്യാമ്പിംഗ് അവസാനിപ്പിക്കുമ്പോള്‍ തീ പൂര്‍ണമായി അണച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും, പരിസരം ശുചിത്വത്തോടെ വിട്ടുപോകുകയും വേണം.
അപകടസാഹചര്യങ്ങളില്‍ അടിയന്തര സേവനങ്ങളെ വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന വിധം ആവശ്യമായ നമ്പറുകള്‍ കൈവശം സൂക്ഷിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം സ്വന്തം സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ സുരക്ഷിതവും പ്രശ്‌നരഹിതവുമായ ക്യാമ്പിംഗ് അനുഭവം ഉറപ്പാക്കാനാകുമെന്നും സി.ഡി.എ.എ അറിയിച്ചു.
Oman’s Civil Defence and Ambulance Authority has urged campers and desert travellers to exercise extra caution, highlighting risks such as weather changes, vehicle breakdowns and lack of water.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍
oman
• 2 hours agoരാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്
National
• 4 hours agoഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്
International
• 4 hours agoകൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി
Kerala
• 5 hours agoസി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്
Kerala
• 5 hours agoമുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ്
National
• 5 hours agoകോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ
Kerala
• 6 hours agoകെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 6 hours agoകേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി
Kerala
• 6 hours agoഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍
National
• 6 hours agoസംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത
Kerala
• 8 hours agoസമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ
Kerala
• 7 hours agoആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
Kerala
• 8 hours agoസമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും
Kerala
• 8 hours agoമനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം
Kerala
• 9 hours agoഇന്ത്യ-ബഹ്റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച
bahrain
• 10 hours agoതൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും
Kerala
• 10 hours agoനാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ
National
• 10 hours agoമുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ക്രിക്കറ്റ് പോരാട്ടം എന്നത് വെറുമൊരു മത്സരമല്ല. അത് ആഗോള കായിക വിപണിയുടെ ഏറ്റവും വലിയ 'മണി സ്പിന്നർ' കൂടിയാണ്.