HOME
DETAILS

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

  
Web Desk
February 02, 2026 | 8:09 PM

oman labour law violations top criminal cases 2025

 

 

മസ്‌കത്ത്: ഒമാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ ഏറ്റവും കൂടുതല്‍ പങ്ക് തൊഴില്‍നിയമ ലംഘനങ്ങള്‍ക്കാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 2025ലെ പ്രവര്‍ത്തന കണക്കുകള്‍ അവതരിപ്പിച്ച വാര്‍ഷിക അവലോകന യോഗത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം, 2025ല്‍ ആകെ 55,164 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ്. ഇതില്‍ 52,553 കേസുകള്‍ ലഘു കുറ്റകൃത്യങ്ങളായും 2,593 കേസുകള്‍ ഗുരുതര കുറ്റകൃത്യങ്ങളായും രേഖപ്പെടുത്തി.

എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൊഴില്‍നിയമ ലംഘനങ്ങളിലാണ്. ഈ വിഭാഗത്തില്‍ മാത്രം 22,309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബൗണ്‍സ് ചെയ്ത ചെക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ (10,482) രണ്ടാമതും, വിദേശികളുടെ താമസനിയമ ലംഘനങ്ങള്‍ (9,493) മൂന്നാമതും സ്ഥാനത്തെത്തി.

ഈ കേസുകളുമായി ബന്ധപ്പെട്ട് 2025ല്‍ 73,391 പ്രതികളാണ് പബ്ലിക് പ്രോസിക്യൂഷന്റെ രേഖകളിലുണ്ടായിരുന്നത്. ഇത് 2024നെ അപേക്ഷിച്ച് 24.7 ശതമാനം വര്‍ധനവാണ്. പ്രതികളില്‍ 89.2 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളുടെ പങ്ക് 1.6 ശതമാനം മാത്രമാണ്. വിദേശ പൗരന്മാര്‍ പ്രതികളില്‍ 47.5 ശതമാനം വരുന്നു.

ഗവര്‍ണറേറ്റ് അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് — 23,748 കേസുകള്‍. നോര്‍ത്ത് അല്‍ ബാതിന (10,744)യും ധോഫാര്‍ (6,179)യും പിന്നാലെയുണ്ട്.

നിയമനടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ഡക്‌സില്‍ 82 ശതമാനം സ്‌കോര്‍ നേടാന്‍ സ്ഥാപനത്തിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്നും, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Labour law violations topped criminal cases registered in Oman in 2025, according to the Public Prosecution. A total of 55,164 cases were handled, marking a 19% increase from 2024.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  4 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  4 hours ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 hours ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 hours ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 hours ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  6 hours ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  6 hours ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  6 hours ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  6 hours ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  7 hours ago