HOME
DETAILS

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

  
Web Desk
February 02, 2026 | 8:09 PM

oman labour law violations top criminal cases 2025

 

 

മസ്‌കത്ത്: ഒമാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ ഏറ്റവും കൂടുതല്‍ പങ്ക് തൊഴില്‍നിയമ ലംഘനങ്ങള്‍ക്കാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 2025ലെ പ്രവര്‍ത്തന കണക്കുകള്‍ അവതരിപ്പിച്ച വാര്‍ഷിക അവലോകന യോഗത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം, 2025ല്‍ ആകെ 55,164 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ്. ഇതില്‍ 52,553 കേസുകള്‍ ലഘു കുറ്റകൃത്യങ്ങളായും 2,593 കേസുകള്‍ ഗുരുതര കുറ്റകൃത്യങ്ങളായും രേഖപ്പെടുത്തി.

എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൊഴില്‍നിയമ ലംഘനങ്ങളിലാണ്. ഈ വിഭാഗത്തില്‍ മാത്രം 22,309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബൗണ്‍സ് ചെയ്ത ചെക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ (10,482) രണ്ടാമതും, വിദേശികളുടെ താമസനിയമ ലംഘനങ്ങള്‍ (9,493) മൂന്നാമതും സ്ഥാനത്തെത്തി.

ഈ കേസുകളുമായി ബന്ധപ്പെട്ട് 2025ല്‍ 73,391 പ്രതികളാണ് പബ്ലിക് പ്രോസിക്യൂഷന്റെ രേഖകളിലുണ്ടായിരുന്നത്. ഇത് 2024നെ അപേക്ഷിച്ച് 24.7 ശതമാനം വര്‍ധനവാണ്. പ്രതികളില്‍ 89.2 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളുടെ പങ്ക് 1.6 ശതമാനം മാത്രമാണ്. വിദേശ പൗരന്മാര്‍ പ്രതികളില്‍ 47.5 ശതമാനം വരുന്നു.

ഗവര്‍ണറേറ്റ് അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് — 23,748 കേസുകള്‍. നോര്‍ത്ത് അല്‍ ബാതിന (10,744)യും ധോഫാര്‍ (6,179)യും പിന്നാലെയുണ്ട്.

നിയമനടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ഡക്‌സില്‍ 82 ശതമാനം സ്‌കോര്‍ നേടാന്‍ സ്ഥാപനത്തിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്നും, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Labour law violations topped criminal cases registered in Oman in 2025, according to the Public Prosecution. A total of 55,164 cases were handled, marking a 19% increase from 2024.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  3 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  3 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  3 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  3 days ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  3 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  3 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  3 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago