HOME
DETAILS

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

  
Web Desk
February 02, 2026 | 8:09 PM

oman labour law violations top criminal cases 2025

 

 

മസ്‌കത്ത്: ഒമാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ ഏറ്റവും കൂടുതല്‍ പങ്ക് തൊഴില്‍നിയമ ലംഘനങ്ങള്‍ക്കാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 2025ലെ പ്രവര്‍ത്തന കണക്കുകള്‍ അവതരിപ്പിച്ച വാര്‍ഷിക അവലോകന യോഗത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം, 2025ല്‍ ആകെ 55,164 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ്. ഇതില്‍ 52,553 കേസുകള്‍ ലഘു കുറ്റകൃത്യങ്ങളായും 2,593 കേസുകള്‍ ഗുരുതര കുറ്റകൃത്യങ്ങളായും രേഖപ്പെടുത്തി.

എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൊഴില്‍നിയമ ലംഘനങ്ങളിലാണ്. ഈ വിഭാഗത്തില്‍ മാത്രം 22,309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബൗണ്‍സ് ചെയ്ത ചെക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ (10,482) രണ്ടാമതും, വിദേശികളുടെ താമസനിയമ ലംഘനങ്ങള്‍ (9,493) മൂന്നാമതും സ്ഥാനത്തെത്തി.

ഈ കേസുകളുമായി ബന്ധപ്പെട്ട് 2025ല്‍ 73,391 പ്രതികളാണ് പബ്ലിക് പ്രോസിക്യൂഷന്റെ രേഖകളിലുണ്ടായിരുന്നത്. ഇത് 2024നെ അപേക്ഷിച്ച് 24.7 ശതമാനം വര്‍ധനവാണ്. പ്രതികളില്‍ 89.2 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളുടെ പങ്ക് 1.6 ശതമാനം മാത്രമാണ്. വിദേശ പൗരന്മാര്‍ പ്രതികളില്‍ 47.5 ശതമാനം വരുന്നു.

ഗവര്‍ണറേറ്റ് അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് — 23,748 കേസുകള്‍. നോര്‍ത്ത് അല്‍ ബാതിന (10,744)യും ധോഫാര്‍ (6,179)യും പിന്നാലെയുണ്ട്.

നിയമനടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ഡക്‌സില്‍ 82 ശതമാനം സ്‌കോര്‍ നേടാന്‍ സ്ഥാപനത്തിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്നും, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Labour law violations topped criminal cases registered in Oman in 2025, according to the Public Prosecution. A total of 55,164 cases were handled, marking a 19% increase from 2024.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  7 hours ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  7 hours ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 hours ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  9 hours ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  9 hours ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 hours ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  11 hours ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  11 hours ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 hours ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 hours ago