ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
കാസർകോട്: കുടുംബകലഹത്തെത്തുടർന്ന് മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമർ ഫറൂഖിനെ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലിസ് സംശയിക്കുന്നു.
ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ ജുമൈലയുടെ ഉമ്മയും വീട്ടിലുണ്ടായിരുന്നു.
വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ മുൻപും നിരവധി കേസുകൾ ഉള്ളതായി വിവരമുണ്ട്. ഭാര്യയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇവർ വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും പറയപ്പെടുന്നു. ലഹരി ഉപയോഗിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ പ്രകോപനമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
In a shocking incident in Manjeshwar, Kasaragod, an 18-year-old girl named Jumaila was hacked to death by her father, Umar Farooq, following a violent family dispute. The tragedy occurred on Monday evening at their residence in Kunchathur. According to neighbors, Farooq, who recently returned from abroad, was a frequent drug user and often quarreled with his wife. The police suspect that the murder was a result of a drug-fueled provocation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."