HOME
DETAILS

വീട് നിന്നിടത്ത് ചെളിയും കല്ലുകളും,ഗതിമാറി ഒഴുകുന്ന പുഴ; ഞെട്ടല്‍ മാറാതെ, ആ രാത്രി ഓര്‍ത്തെടുത്ത് രക്ഷപ്പെട്ടവര്‍

  
July 30, 2024 | 12:44 PM

mundakkai-landslide-story-latest info

ഇന്നലെ ഉറങ്ങാന്‍ കിടക്കുന്നതുവരെ എല്ലാം ശാന്തമായിരുന്നു. എന്നത്തേയും പോലെ വീടിന്റെ വാതിലടച്ച് ലൈറ്റണച്ച് അവര്‍ കിടക്കുമ്പോള്‍ കരുതിയിട്ടുണ്ടാവില്ല പുലരാനിരിക്കുന്നത് ദുരന്ത ദിനമായിരിക്കുമെന്ന്. ആ നാട് തന്നെ ഇല്ലാതായിരിക്കുന്നു. വീട് നിന്നിടത്ത് ആകെ ചളിവന്നടിഞ്ഞിരിക്കുകയാണ്. ഒന്നും ബാക്കിവയ്ക്കാതെ, ഒരായുസിന്റെ സമ്പാദ്യമുള്‍പ്പടെ ആ മണ്ണിനടിയിലാണ്. 

ഉറ്റവര്‍ക്കെന്ത് സംഭവിച്ചെന്നറിയാതെ നിലവിളിക്കുന്നവര്‍, ഒറ്റയ്ക്കായി പോയവര്‍ എല്ലാം ദുരന്തത്തിന്റെ അവശേഷിപ്പുകളാണ്. രക്ഷപ്പെട്ട പലര്‍ക്കും കഴിഞ്ഞ രാത്രിയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അത്രയേറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടത്. 

'വാതിലും മതിലും ഇടിഞ്ഞ് പൊളിഞ്ഞ് തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞു. ഭയങ്കര ശബ്ദമായിരുന്നു. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളില്‍ കുടുങ്ങി. ഞാന്‍ ഒരു ഓരത്തിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ചെളിയില്‍ കിടന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. എല്ലാ രേഖകളും അടക്കം സര്‍വതും നശിച്ചു. ചൂരല്‍മല സ്വദേശിയായ ഒരാള്‍ പറയുന്നു. 

344.jpg

രാതി ഒരുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ചൂരല്‍മല സ്വദേശിയായ സുലൈമാന്‍ പറഞ്ഞു. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്.പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെനിന്നും ഇറങ്ങിയോടി. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വണ്ടി കിട്ടി. അതില്‍കയറി രക്ഷപ്പെട്ടു.' സുലൈമാന്‍ പറഞ്ഞു.

ഇനിയും എത്രപേര്‍ കാണാതായിട്ടുണ്ടാവും എന്നതിന് വ്യക്തതയില്ല. എത്രപേര്‍ മണ്ണിനടിയിലായിട്ടുണ്ടാകുമെന്നുമറിയില്ല. 108 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  14 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  14 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  14 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  14 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  14 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  14 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  14 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  14 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  14 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  14 days ago