HOME
DETAILS

വീട് നിന്നിടത്ത് ചെളിയും കല്ലുകളും,ഗതിമാറി ഒഴുകുന്ന പുഴ; ഞെട്ടല്‍ മാറാതെ, ആ രാത്രി ഓര്‍ത്തെടുത്ത് രക്ഷപ്പെട്ടവര്‍

  
July 30, 2024 | 12:44 PM

mundakkai-landslide-story-latest info

ഇന്നലെ ഉറങ്ങാന്‍ കിടക്കുന്നതുവരെ എല്ലാം ശാന്തമായിരുന്നു. എന്നത്തേയും പോലെ വീടിന്റെ വാതിലടച്ച് ലൈറ്റണച്ച് അവര്‍ കിടക്കുമ്പോള്‍ കരുതിയിട്ടുണ്ടാവില്ല പുലരാനിരിക്കുന്നത് ദുരന്ത ദിനമായിരിക്കുമെന്ന്. ആ നാട് തന്നെ ഇല്ലാതായിരിക്കുന്നു. വീട് നിന്നിടത്ത് ആകെ ചളിവന്നടിഞ്ഞിരിക്കുകയാണ്. ഒന്നും ബാക്കിവയ്ക്കാതെ, ഒരായുസിന്റെ സമ്പാദ്യമുള്‍പ്പടെ ആ മണ്ണിനടിയിലാണ്. 

ഉറ്റവര്‍ക്കെന്ത് സംഭവിച്ചെന്നറിയാതെ നിലവിളിക്കുന്നവര്‍, ഒറ്റയ്ക്കായി പോയവര്‍ എല്ലാം ദുരന്തത്തിന്റെ അവശേഷിപ്പുകളാണ്. രക്ഷപ്പെട്ട പലര്‍ക്കും കഴിഞ്ഞ രാത്രിയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അത്രയേറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടത്. 

'വാതിലും മതിലും ഇടിഞ്ഞ് പൊളിഞ്ഞ് തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞു. ഭയങ്കര ശബ്ദമായിരുന്നു. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളില്‍ കുടുങ്ങി. ഞാന്‍ ഒരു ഓരത്തിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ചെളിയില്‍ കിടന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. എല്ലാ രേഖകളും അടക്കം സര്‍വതും നശിച്ചു. ചൂരല്‍മല സ്വദേശിയായ ഒരാള്‍ പറയുന്നു. 

344.jpg

രാതി ഒരുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ചൂരല്‍മല സ്വദേശിയായ സുലൈമാന്‍ പറഞ്ഞു. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്.പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെനിന്നും ഇറങ്ങിയോടി. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വണ്ടി കിട്ടി. അതില്‍കയറി രക്ഷപ്പെട്ടു.' സുലൈമാന്‍ പറഞ്ഞു.

ഇനിയും എത്രപേര്‍ കാണാതായിട്ടുണ്ടാവും എന്നതിന് വ്യക്തതയില്ല. എത്രപേര്‍ മണ്ണിനടിയിലായിട്ടുണ്ടാകുമെന്നുമറിയില്ല. 108 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ന്യൂനമര്‍ദ്ദം; ഇന്നും നാളെയും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 minutes ago
No Image

ആറു വർഷത്തെ അധ്യാപക മോഹം പാതിവഴിയിൽ; ബിരുദാനന്തര ബിരുദധാരിയായ യുവാവ് ഇപ്പോൾ ബൈക്ക് ടാക്സി ഡ്രൈവർ

National
  •  17 minutes ago
No Image

ഉഷയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു

Kerala
  •  35 minutes ago
No Image

3 വയസ് മുതലുള്ള 33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഡാര്‍ക്കെ വെബ് വഴി വിറ്റു; യു.പിയില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

National
  •  an hour ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയിൽ റീത്ത് വെച്ച് പ്രതിഷേധം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  an hour ago
No Image

പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് കെ പത്മരാജന് പരോള്‍ നീട്ടി നല്‍കി 

Kerala
  •  an hour ago
No Image

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ഒൻപത് മാസം ഗർഭിണിയായ യുവതി മരിച്ചു

Kerala
  •  an hour ago
No Image

വേളി കടല്‍തീരത്ത് കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സൂചന

Kerala
  •  an hour ago
No Image

ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും കനത്ത സുരക്ഷാവലയത്തിൽ

National
  •  2 hours ago
No Image

കൊച്ചിയിൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17-കാരന്റെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 hours ago