HOME
DETAILS

വീട് നിന്നിടത്ത് ചെളിയും കല്ലുകളും,ഗതിമാറി ഒഴുകുന്ന പുഴ; ഞെട്ടല്‍ മാറാതെ, ആ രാത്രി ഓര്‍ത്തെടുത്ത് രക്ഷപ്പെട്ടവര്‍

  
July 30, 2024 | 12:44 PM

mundakkai-landslide-story-latest info

ഇന്നലെ ഉറങ്ങാന്‍ കിടക്കുന്നതുവരെ എല്ലാം ശാന്തമായിരുന്നു. എന്നത്തേയും പോലെ വീടിന്റെ വാതിലടച്ച് ലൈറ്റണച്ച് അവര്‍ കിടക്കുമ്പോള്‍ കരുതിയിട്ടുണ്ടാവില്ല പുലരാനിരിക്കുന്നത് ദുരന്ത ദിനമായിരിക്കുമെന്ന്. ആ നാട് തന്നെ ഇല്ലാതായിരിക്കുന്നു. വീട് നിന്നിടത്ത് ആകെ ചളിവന്നടിഞ്ഞിരിക്കുകയാണ്. ഒന്നും ബാക്കിവയ്ക്കാതെ, ഒരായുസിന്റെ സമ്പാദ്യമുള്‍പ്പടെ ആ മണ്ണിനടിയിലാണ്. 

ഉറ്റവര്‍ക്കെന്ത് സംഭവിച്ചെന്നറിയാതെ നിലവിളിക്കുന്നവര്‍, ഒറ്റയ്ക്കായി പോയവര്‍ എല്ലാം ദുരന്തത്തിന്റെ അവശേഷിപ്പുകളാണ്. രക്ഷപ്പെട്ട പലര്‍ക്കും കഴിഞ്ഞ രാത്രിയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അത്രയേറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടത്. 

'വാതിലും മതിലും ഇടിഞ്ഞ് പൊളിഞ്ഞ് തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞു. ഭയങ്കര ശബ്ദമായിരുന്നു. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളില്‍ കുടുങ്ങി. ഞാന്‍ ഒരു ഓരത്തിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ചെളിയില്‍ കിടന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. എല്ലാ രേഖകളും അടക്കം സര്‍വതും നശിച്ചു. ചൂരല്‍മല സ്വദേശിയായ ഒരാള്‍ പറയുന്നു. 

344.jpg

രാതി ഒരുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ചൂരല്‍മല സ്വദേശിയായ സുലൈമാന്‍ പറഞ്ഞു. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്.പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെനിന്നും ഇറങ്ങിയോടി. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വണ്ടി കിട്ടി. അതില്‍കയറി രക്ഷപ്പെട്ടു.' സുലൈമാന്‍ പറഞ്ഞു.

ഇനിയും എത്രപേര്‍ കാണാതായിട്ടുണ്ടാവും എന്നതിന് വ്യക്തതയില്ല. എത്രപേര്‍ മണ്ണിനടിയിലായിട്ടുണ്ടാകുമെന്നുമറിയില്ല. 108 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്തു വരൂ... നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു; യു.എസ് കരസേനയ്ക്കു മുന്നറിയിപ്പായി ഇറാന്‍ സൈന്യത്തിന്റെ വിഡിയോ

International
  •  6 days ago
No Image

‘ചിലർ ബഹളത്തിന് തയ്യാറെടുത്ത് വന്നു’; വാർത്താസമ്മേളനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  6 days ago
No Image

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷവും സഭകളും

Kerala
  •  6 days ago
No Image

കേരളത്തിൽ കണ്ടാൽ മിണ്ടില്ല, തമിഴ്‌നാട്ടിൽ കണ്ടാൽ വിടില്ല; അരിവാൾ ചുറ്റികയും ഉദയസൂര്യനും കൈപ്പത്തിയും പിന്നെ പച്ചക്കൊടിയും; തമിഴ്‌നാട്ടിൽ ഒരു 'റെയിൻബോ' സഖ്യം!

National
  •  6 days ago
No Image

അവിടെ പരസ്യമായി, ഇവിടെ രഹസ്യമായി: ബംഗാളിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നത് സി.പി.എം സഖ്യത്തിൽ

National
  •  6 days ago
No Image

ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?

Kerala
  •  6 days ago
No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  6 days ago
No Image

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ 23,171 പേർ വോട്ട് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

തൊണ്ടിമുതൽ കേസ്: ശിക്ഷാവിധി മരവിപ്പിക്കണം; ആന്റണി രാജു സുപ്രീംകോടതിയിൽ

Kerala
  •  6 days ago