HOME
DETAILS

വയനാട് ഉരുൾപൊട്ടൽ: മണ്ണിലെത്രയെന്നറിയാതെ രക്ഷാപ്രവർത്തനം

  
Web Desk
July 31 2024 | 01:07 AM

Wayanad Landslides Over 110 Dead Thousands Affected in Keralas Worst Disaster Since 2018


2018ലെ പ്രളയത്തിനുശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാട്. മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ 110 പേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്ക്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഉരുള്‍ പൊട്ടിയ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. മണ്ണിനടിയിലെ മനുഷ്യരെത്തേടി ഒരു നാടുമുഴുവന്‍ സൈന്യത്തോടൊപ്പം പ്രതികൂല കാലാവസ്ഥയിലും തിരച്ചിലിലാണ്.

മരിച്ചവരില്‍ 58പേരെ തിരിച്ചറിഞ്ഞു. ഏഴുപേര്‍ കുട്ടികളാണ്. 30പേരെ കാണാതായതായാണ് പ്രാഥമിക വിവരം. രണ്ടു വിദേശ പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടും. 200ല്‍ അധികം പേര്‍ പരുക്കേറ്റ് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, കുടുംബാരോഗ്യകേന്ദ്രം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, കല്‍പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച അര്‍ധമാത്രി 11.30നും 1.30നും ഇടയിലാണ് ഉറങ്ങിക്കിടന്ന ജനങ്ങള്‍ക്കു മേല്‍ ദുരന്തം ആദ്യം കലി തുള്ളിയെത്തിയത്. പിന്നാലെ പുലര്‍ച്ചെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ദുരന്തം സംഭവിച്ചത്. ചൂരല്‍മല അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വിടുകളും സ്‌കൂളും തകര്‍ത്തു. മുണ്ടക്കൈയില്‍ നിരവധി വീടുകളും പാടികളും ചെളിമൂടി. 20ല്‍ അധികം മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ചുപോയതാണ് ഇത് വരെയുള്ള കണക്ക്.

 പുലര്‍ച്ചെ അഞ്ചോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചപ്പോള്‍ ചുരല്‍മല ടൗണില്‍ നിന്നടക്കം നിരവധി പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയ ത്, അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളടക്കം ഒഴുക്കില്‍പ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയില്‍ എത്താന്‍ കഴിയാതായി. ഇത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സൈന്യം രംഗത്തെത്തിയതോടെയാണ് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായത്.

ചൂരല്‍മലയിലെ പുഴക്ക് കുറുകെ വടം കെട്ടിയായിരുന്നു പരുക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. പിന്നീട് സൈന്യമെത്തി മുണ്ടക്കൈയിലെ ഭൂവാലി എസ്റ്റേറ്റ്, ബംഗ്ലാവ് അടക്കമുള്ള സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന നൂറുകണക്കിനാളുകളെ പുറത്തെത്തിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യം എയര്‍ലിഫ്്റ്റിഫിങ് നടത്താനായില്ല. 
 
കോയമ്പത്തൂര്‍ സോളൂരില്‍നിന്നുള്ള ഹെലികോപ്ടര്‍ വൈകിട്ട് 5.30നു പൂമലയിലെത്തി ലിഫ്റ്റിങ് തുടങ്ങി, ആര്‍മിയുടെ താല്‍ക്കാലിക പാലവും സജ്ജ മായി. ഈ പാലത്തിലൂടെ ആളുകളെ ചുരല്‍മലയിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്ന ദൗത്യവും വേഗത്തിലായി.
61 പേരടങ്ങിയ എന്‍.ഡി.ആര്‍.എഫ് നാല് സംഘം, അഗ്‌നിരക്ഷാസേനയുടെ 320 അംഗ സംഘം, വനംവകുപ്പിന്റെ 35 അംഗങ്ങള്‍, പൊലിസിന്റെ 350 അംഗ സംഘം, ആര്‍മിയുടെ 67 അംഗ സംഘവും രക്ഷാപ്രവര്‍ത്തനത്തി നേതൃത്വം നല്‍കി. പ്രാദേശിക രക്ഷാപ്രവര്‍ത്തകരും പൊലിസ്യം റവന്യൂ വകുപ്പും ഫയര്‍ഫോഴ് സുമാണ് തുടക്കത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്.
പിന്നീട് തിരച്ചിലിനിടെ വീടുകള്‍ പരിശോധിക്കുമ്പോള്‍ ചേതനയറ്റ നിരവധി ശരീരങ്ങള്‍ കണ്ടെത്തി. രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ. മന്ത്രിമാരായ കെ. രാജന്‍, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മൂടല്‍മഞ്ഞും മഴയും കനത്ത തണുപ്പും രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Wayanad in Kerala is reeling from its worst disaster since the 2018 floods, with over 110 people dead due to massive landslides. Rescue operations are ongoing amidst adverse weather conditions

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  14 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  14 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  14 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  14 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  14 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  14 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  14 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  14 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  14 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  14 days ago