HOME
DETAILS

കാഴ്ചക്കപ്പുറം ഇനിയും 200ലേറെ മനുഷ്യർ; ദുരന്തഭൂമിയിൽ തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

  
August 03, 2024 | 2:03 AM

wayanad mundakai landslide rescue operations continues in 5th day

മേപ്പാടി: കേരളത്തെ ഉലച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുന്നു. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത് എന്നാണ് കണക്കുകൾ. ഇവർക്ക് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 340 പേർ മരിച്ചെന്നാണ് കണക്കാക്കുന്നത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് പ്രധാനമായും തിരച്ചിൽ നടക്കുക. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, വനംവകുപ്പ്, സിവിൽ ഡിഫൻസ്, പൊലിസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, തമിഴ്നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം, പൊലിസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ഡോഗ് സ്‌ക്വാഡ് എന്നിവർക്കൊപ്പം വിവിധ സംഘടനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ. കേരളത്തിന്റെ മിക്ക ഇടങ്ങളിൽ നിന്നും എത്തിയ നിരവധി സന്നദ്ധ പ്രവർത്തകരും തിരച്ചിലിനു മുന്നിലുണ്ട്.

അതേസമയം, ഉരുൾ നാമവശേഷമാക്കിയ പ്രദേശങ്ങളിൽ യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും മനുഷ്യാധ്വാനവും സമന്വയിപ്പിച്ച് കേരളം ഇതുവരെ കാണാത്ത രക്ഷാപ്രവർത്തനമായിരുന്നു നാലാം ദിവസവും നടന്നത്. 68 മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളുമെല്ലാം ചേർന്ന് ദുരന്തഭൂമി ഉഴുതുമറിച്ച് പരിശോധിച്ചു. രണ്ട് ഹെലികോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശത്ത് വട്ടമിട്ടു പറന്നു. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽനിന്ന് ഇന്നലെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 318 ആയി. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
207 മൃതദേഹങ്ങളുടേയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം നടന്നു. 273 പേരാണ് ദുരന്തമുഖത്തുനിന്നുമെത്തി ആശുപത്രിയിയിൽ കഴിയുന്നത്. 187 പേർ ആശുപത്രി വിട്ടു. സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽനിന്നായി 640 പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. 

ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങൾ), വനംവകുപ്പ് (56), സിവിൽ ഡിഫൻസ് വിഭാഗം അടക്കം സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവിസസ് (460), പൊലിസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് (64), തമിഴ്നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്‌ക്വാഡ് (15), പൊലിസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പൊലിസിന്റെ കെ.9 സ്‌ക്വാഡ്, കരസേനയുടെ കെ 9 സ്‌ക്വാഡിലെ മൂന്നു വീതം നായകളും ദൗത്യത്തിന്റെ ഭാഗമാണ്.  91 ദുരിതാശ്വാസ ക്യാംപുകളിൽ 9977 പേരാണുള്ളത്. മലപ്പുറം ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നാലു ദിവസത്തിനുള്ളിൽ ലഭിച്ചത് 68 മൃതദേഹങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  3 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  3 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  3 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  3 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  3 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  3 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  3 days ago