
ഹസീനയെ വീഴ്ത്തിയ ബംഗ്ലാദേശ് തൊഴില്‍ സംവരണ സംവിധാനവും വിദ്യാര്‍ഥി പ്രക്ഷോഭവും

ധാക്ക:1972-ൽ ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും സ്വതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്തിന്റെ സ്ഥഥാപകനേതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാനാണ് സംവരണ സംവിധാനം നടപ്പിലാക്കിയത്. തുടക്കത്തിൽ 30% ബംഗ്ലാദേശ് സ്വതന്ത്ര്യ സമര സേനാനികൾക്കും 40% വിവിധ ജില്ലകൾക്കും 10% യുദ്ധം ബാധിക്കപ്പെട്ട സ്ത്രീകൾക്കും എന്നിങ്ങനെയായിരുന്നു സംവരണം നടപ്പാക്കിയത്. 1976- ൽ ജില്ലകൾക്കുള്ള സംവരണം 20% ആക്കി കുറക്കുകയും. 1985 ൽ, യുദ്ധത്തിൽ ബാധിക്കപ്പെട്ട സ്ത്രീകൾക്കുള്ള സംവരണം എല്ലാ സ്ത്രീകൾക്കുമാക്കി മാറ്റുകയും ചെയ്തു. ഗോത്രവർഗക്കാർക്ക് 5% സംവരണവും പുതുതായി നടപ്പിലാക്കുകയും ചെയ്തു.
എന്നാൽ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് ഉയർന്നുവന്ന രണ്ടു പേരുകളായിരുന്നു മുക്തിബാഹിനിയും, റസാഖറും. മുക്തിബാഹിനി ബംഗ്ലാദേശിനെ (പഴയ കിഴക്കൻ പാകിസ്ഥാൻ) പാകിസ്ഥാന്റെ രാഷ്ട്രീയ, സാംസ്കാരിക നിയന്ത്രണത്തിൽനിന്നു പൂർണമായി സ്വന്തന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ റസാഖറുകൾ പാകിസ്ഥാൻ അനുകൂല നയങ്ങളുമായി മുന്നോട്ടു പോയി. സ്വാതന്ത്ര്യാനന്തര ബംഗ്ലാദേശിൽ മുക്തിബാഹിനി അവാമി ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയിലും റസാഖറുകൾ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയിലും ചേർന്നു. ബംഗ്ലാദേശിൽ ‘റസാഖർ’ എന്നത് പാശ്ചാത്യലോകത്ത് ‘ക്വിസ് ലിങ്’ എന്നതിന് സമാന പദമാണ്. 1971ലെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യവുമായി സഹകരിച്ച് തങ്ങളുടെ രാജ്യത്തെയും അതിന്റെ ലക്ഷ്യത്തെയും ഒറ്റിക്കൊടുത്ത വ്യക്തികളെ ഇത് സൂചിപ്പിക്കുന്നു. 1971 മുതൽ അവാമി ലീഗ് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയെ കാണുന്നത് രാജ്യത്തെ ഒറ്റിക്കൊടുത്ത ദേശവിരുദ്ധരായിട്ടാണ്.
എന്നാൽ ഈ സംവരണ സംവിധാനത്തിലേക്ക്1997ൽ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സംവരണത്തിൽ അവരുടെ മക്കളെയും ഉൾപ്പെടുത്തുകയും, 2010ൽ പേരക്കുട്ടികളെയും ഈ സംവരണ സംവിധാനത്തിലേക്ക് ഉൾക്കൊള്ളിക്കാമെന്ന ഉത്തരവിറക്കി. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കി തുടങ്ങിയത്.ബംഗ്ലാദേശ് സ്വാതന്ത്യം നേടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്വാതന്ത്യസമര സേനാനികൾക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം ഇപ്പോഴും തുടരുന്നത് അനീതിയാണെന്നത് വിദ്യാർഥി സമൂഹത്തെയും രാജ്യത്തെ യുവാക്കളെയും എറെ ബാധിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും ഷെയ്ഖ് മുജീബുർ റഹ്‌മാൻ്റെ പാർട്ടി പ്രവർത്തകരാണെന്നതിനാൽ സംവരണത്തിൻ്റെ പ്രധാന ഗുണം ലഭിക്കുന്നത് അവാമി ലീഗാണെന്നതാണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കാൻ കാരണമായത്.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച വിദ്യാർത്ഥികൾ ഗോത്രവർഗക്കാർക്കും ഭിന്നശേഷിക്കാർക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സർക്കാർ ജോലികളിലേക്കും മികവിൻ്റെ അടിസ്‌ഥാനത്തിൽ നിയമനം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ ബംഗ്ലാദേശ് ഗവൺമെന്റ് കണക്കനുസരിച്ച് ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഉള്ളത് രണ്ടു ലക്ഷത്തോളം പേരാണ്. ബംഗ്ലാദേശിന്റെ ആകെ ജനസംഖ്യ 17 കോടിയും. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടർച്ചക്കാരെയും ചേർത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സർക്കാർ ജോലിയിലെ 30 ശതമാനത്തോളം മാറ്റിവയ്ക്കുന്നത് തീർത്തും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രക്ഷോഭകർ പറയുന്നത്.
മാത്രമല്ല,ബംഗ്ലാദേശ് സ്വാതന്ത്യസമര സേനാനികളിൽ ഏറിയ പങ്ക് കുടുംബങ്ങളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നതാണ്,അതിനാൽ തന്നെ പിന്നെയും പിന്നെയും സ്വാതന്ത്യസമര സേനാനികൾക്ക് തന്നെ സംവരണം നൽകുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണു പ്രക്ഷോഭകർ പറയുന്നത്. സ്വാതന്ത്യസമര സേനാനികളുടെ സംവരണ വിഭാഗത്തിലുള്ളവർ പ്രാഥമിക പരീക്ഷ പോലും പാസാകാത്തവരായത്തിനാൽ രാജ്യത്തെ ഒട്ടേറെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതം ഈ പ്രക്ഷോഭത്തിന് ആക്കം കൂട്ടി . ഈ തസ്‌തികകളിലേ ഒഴിവുകളിലേക്ക് 1997 മുതൽ 2010 വരെ മെറിറ്റിന്റെ അടിസ്‌ഥാനത്തിൽ ജനറൽ വിഭാഗത്തിൽനിന്നു താൽകാലിക നിയമനം നടപ്പാക്കിയെങ്കിലും സംവരണേതര വിഭാഗത്തിൽനിന്നു നിയമനം 2010ൽ സർക്കാർ നിർത്തലാക്കി.ഈ തീരുമാനം താൽക്കാലിക ജോലിയിലേക്കു പോലും ജനറൽ വിഭാഗത്തിനു പ്രവേശനമില്ലാതാക്കി.
അതേസമയം, ബംഗ്ലാദേശ് സുപ്രിംകോടതി സർക്കാർ ജോലികളിൽ സംവരണം പുനഃസ്ഥാപനത്തിനെതിരേ കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിക്കുകയുണ്ടായി. സംവരണ സംവിധാനം നിലനിർത്തിയ ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചു. കോടതി ഉത്തരവ് പ്രകാരം സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് അഞ്ചു ശതമാനം സംവരണവും മറ്റ് വിഭാഗങ്ങൾക്ക് രണ്ട് ശതമാനവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത്, 93% സർക്കാർ ജോലികളും സംവരണ അടിസ്ഥാനത്തിലല്ല, മെറിറ്റിലൂടെയായിരിക്കും.എന്നാൽ സുപ്രീംകോടതി വിധിയോടെ പ്രക്ഷോഭത്തിന് താൽക്കാലിക വിരാമമായെങ്കിലും ഹസീനയുടെ രാജിയാവശ്യപ്പെട്ട് ഒരിടവേളയ്ക്കുശേഷം സമരം വീണ്ടും കത്തിപടരുകയായിരുന്നു.
In Bangladesh, a controversial job reservation system has sparked widespread student agitation, playing a pivotal role in the political downfall of Prime Minister Sheikh Hasina. The reservation policy, which allocates a significant portion of government jobs to certain groups, has been heavily criticized by students and young professionals for being discriminatory and undermining meritocracy. This discontent culminated in massive protests, with thousands of students taking to the streets to demand a more equitable and transparent job allocation process. The sustained unrest and public pressure significantly weakened Hasina's administration, highlighting the powerful role of youth activism in shaping the nation's political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍
National
• 5 minutes ago
കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്
Kerala
• 18 minutes ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 23 minutes ago
'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി
International
• 25 minutes ago
ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ
oman
• 44 minutes ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• an hour ago
കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍
Kerala
• an hour ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• an hour ago
വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
Kerala
• an hour ago
വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി
National
• 2 hours ago
വംശഹത്യയുടെ 710ാം നാള്; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്
International
• 2 hours ago
ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം
uae
• 3 hours ago
വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 3 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala
• 3 hours ago
ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി
Cricket
• 4 hours ago
സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന്‍ വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം
Business
• 4 hours ago
അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്
Cricket
• 4 hours ago
കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും
Kuwait
• 4 hours ago
ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ
Cricket
• 3 hours ago
15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ
National
• 3 hours ago
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി
Kerala
• 3 hours ago