HOME
DETAILS

പ്രവാസികളെ പുറത്താക്കാനോരുങ്ങി ഈ ഗൾഫ് രാജ്യം

  
August 07, 2024 | 2:18 PM

This Gulf country is ready to expel the expatriates

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ ജോലിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടുമെന്ന് കുവൈത്ത് .കുവൈത്തിലെ പൗരന്മാർക്ക് തൊഴിൽ നൽക്കുന്നതിനായാണ് സർക്കാരിൻ്റെ പുതിയ നടപടി. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാനുള്ള ഉത്തരവ് നൽകിയത്.

മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസികളായ നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടാനോരുങ്ങുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്ന പ്രവാസികൾക്കും ഈ തീരുമാനം ബാധകമാകും.ഈ മേഖലകളിലെ പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നിർത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇത്തരം ജോലികൾക്കായി കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുണ്ടെന്നും അതിനാലാണ് പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുന്നതെന്ന് അൽ അൻബ പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈത്ത് നടപടികൾ കൈകോണ്ടുവരുകയാണ്. 2024ൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈത്ത് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നിയമനം നൽകിയത്.

ഏകദേശം 4,83,200 പേരാണ് കുവൈത്ത് പബ്ലിക്ക് സ്കെടറിൽ ജോലി ചെയ്യുന്നത്.ഈ മേഖലയിൽ 23 ശതമാനവും പ്രവാസി തൊഴിലാളികളാണ് . മാത്രമല്ല, 4.8 മില്യൺ ജനസംഖ്യയുള കുവൈത്തിൽ 3.3 മില്യൺ ജനങ്ങളും വിദേശ രാജ്യക്കാരാണ്. അതുകൊണ്ട്, നിയമവിരുദ്ധമായി കുവൈത്തിലെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി രാജ്യത്ത് നിയമങ്ങൾ കർശനമാക്കിയിരുന്നു.

Kuwait is preparing to expel a significant number of expatriates in an effort to address demographic imbalances and prioritize employment for Kuwaiti nationals. This policy shift aims to reduce the country's dependence on foreign labor, which constitutes a large portion of the population, and to enhance job opportunities for local citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധത്തിന് പിന്നാലെ സഖ്യകക്ഷികൾക്കെതിരെ അമേരിക്ക; നേറ്റോയിൽ പിളർപ്പിന്റെ ആശങ്ക

International
  •  3 days ago
No Image

മക്കയിൽ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘത്തിന് മക്ക വിഖായ സ്വീകരണം നൽകി

Saudi-arabia
  •  3 days ago
No Image

മദീന സന്ദർശനം പൂർത്തിയാക്കി ആദ്യ ഇന്ത്യൻ ഹാജിമാർ മക്കയിൽ

Saudi-arabia
  •  3 days ago
No Image

ഡൽഹിയിൽ തൊഴിലാളികളുടെ പാർട്ടിക്കിടെ ഉണ്ടായ ബഹളം ചോദ്യം ചെയ്ത് പൊലിസുകാരന്റെ വെടിവെപ്പ്; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

crime
  •  3 days ago
No Image

ദുബൈയിൽ മഴക്കെടുതി നേരിടാൻ പുത്തൻ സാങ്കേതികവിദ്യ; 25 ടാങ്കറുകളുടെ കരുത്തുള്ള വാഹനവുമായി ആർടിഎ

uae
  •  3 days ago
No Image

ട്രംപിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശ്രമം; വൈറ്റ് ഹൗസ് വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

International
  •  3 days ago
No Image

യുഎഇയിൽ ക്ലൗഡ് സീഡിംഗ് തുടരുന്നു; ഈ വർഷം മാത്രം നടത്തിയത് 80 ദൗത്യങ്ങൾ

uae
  •  3 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണം 16 ആയി; ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശിയും വിടവാങ്ങി

Kerala
  •  3 days ago
No Image

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

Kerala
  •  3 days ago
No Image

ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു

Cricket
  •  3 days ago