HOME
DETAILS

പ്രവാസികളെ പുറത്താക്കാനോരുങ്ങി ഈ ഗൾഫ് രാജ്യം

  
August 07, 2024 | 2:18 PM

This Gulf country is ready to expel the expatriates

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ ജോലിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടുമെന്ന് കുവൈത്ത് .കുവൈത്തിലെ പൗരന്മാർക്ക് തൊഴിൽ നൽക്കുന്നതിനായാണ് സർക്കാരിൻ്റെ പുതിയ നടപടി. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാനുള്ള ഉത്തരവ് നൽകിയത്.

മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസികളായ നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടാനോരുങ്ങുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്ന പ്രവാസികൾക്കും ഈ തീരുമാനം ബാധകമാകും.ഈ മേഖലകളിലെ പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നിർത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇത്തരം ജോലികൾക്കായി കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുണ്ടെന്നും അതിനാലാണ് പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുന്നതെന്ന് അൽ അൻബ പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈത്ത് നടപടികൾ കൈകോണ്ടുവരുകയാണ്. 2024ൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈത്ത് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നിയമനം നൽകിയത്.

ഏകദേശം 4,83,200 പേരാണ് കുവൈത്ത് പബ്ലിക്ക് സ്കെടറിൽ ജോലി ചെയ്യുന്നത്.ഈ മേഖലയിൽ 23 ശതമാനവും പ്രവാസി തൊഴിലാളികളാണ് . മാത്രമല്ല, 4.8 മില്യൺ ജനസംഖ്യയുള കുവൈത്തിൽ 3.3 മില്യൺ ജനങ്ങളും വിദേശ രാജ്യക്കാരാണ്. അതുകൊണ്ട്, നിയമവിരുദ്ധമായി കുവൈത്തിലെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി രാജ്യത്ത് നിയമങ്ങൾ കർശനമാക്കിയിരുന്നു.

Kuwait is preparing to expel a significant number of expatriates in an effort to address demographic imbalances and prioritize employment for Kuwaiti nationals. This policy shift aims to reduce the country's dependence on foreign labor, which constitutes a large portion of the population, and to enhance job opportunities for local citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  3 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  3 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  3 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  3 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  3 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  3 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  3 days ago