HOME
DETAILS

തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനുള്ള പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

  
Web Desk
August 12, 2024 | 5:18 PM


മസ്കത്ത്:ഒമാനിൽ തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനും, തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങളടങ്ങിയ ഒരു ഔദ്യോഗിക തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 11-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

ഇതുമായി ബന്ധപ്പെട്ട ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ‘451/2024’ എന്ന ഔദ്യോഗിക ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു.

-ആർട്ടിക്കിൾ 1 – ഈ നിയമങ്ങൾ ഒമാൻ ലേബർ നിയമങ്ങൾക്ക് കീഴിൽ വരുന്ന ലംഘനങ്ങൾക്കെതിരെയുള്ള നിയമ നടപടികൾ നിർത്തിവെക്കുന്നതിനും, ഒത്ത് തീർപ്പാക്കുന്നതിനും ബാധകമാകുന്നതാണ്. നിയമലംഘകൻ ആവശ്യപ്പെടുന്ന പക്ഷം (നിയമലംഘനത്തിനുള്ള പരമാവധി പിഴതുകയുടെ 25 ശതമാനം കെട്ടിവെക്കാം എന്ന വ്യവസ്ഥയിൽ) നടപടികൾ ഒത്ത് തീർപ്പാക്കുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒത്ത് തീർപ്പ് അനുവദിക്കുന്ന ദിവസം മുതൽ 15 ദിനങ്ങൾക്കകം ഈ പിഴ തുക അടച്ച് തീർക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം ഈ ഒത്ത് തീർപ്പ് വ്യവസ്ഥ അസാധുവാകുന്നതാണ്.

-ആർട്ടിക്കിൾ 2 – ഒത്ത് തീർപ്പിനുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫോം ഉപയോഗിച്ച് സമർപ്പിക്കേണ്ടതാണ്. ഇത്തരം അപേക്ഷ നൽകി 15 ദിവസത്തിനകം ഇതിൽ തീരുമാനം ഉണ്ടാകേണ്ടതാണ്.

-ആർട്ടിക്കിൾ 3 – തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 143, ക്ലോസ് 1 പ്രകാരം ഇരട്ട പിഴ ചുമത്തിയിട്ടുള്ള നിയമ ലംഘനങ്ങൾക്ക് നിയമലംഘകർ പിഴയായി 1000 റിയാൽ കെട്ടിവെക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ഒത്ത് തീർപ്പ് വ്യവസ്ഥ അംഗീകരിക്കുന്നത്.

-ആർട്ടിക്കിൾ 4 – ഏതാനം നിയമലംഘനങ്ങളിൽ പെട്ട് കൊണ്ട് ഒത്ത് തീർപ്പ് വ്യവസ്ഥയ്ക്ക് വിധേയനാകുന്ന പ്രവാസി തൊഴിലാളിയെ ഒമാനിൽ നിന്ന് നാട് കടത്തുന്നതാണ്. ഇവർക്ക് പിന്നീട് ഒമാനിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുവാദം ലഭിക്കുന്നതല്ല. ഒമാൻ പൗരന്മാർക്കായി നിജപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവികളിൽ തൊഴിലെടുക്കുക, അനധികൃതമായി ഒമാനിൽ പ്രവേശിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഈ വ്യവസ്ഥകൾ ബാധകമാകുന്നത്. ഇവരെ നാട് കടത്തുന്നതിനുളള ചെലവുകൾ തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്നതാണ്.

-ആർട്ടിക്കിൾ 5 – തടവിലുള്ള വ്യക്തികളുടെ ഒത്ത് തീർപ്പ് അപേക്ഷകൾ ലംഘനം രേഖപ്പെടുത്തിയ ദിവസം മുതൽ ഏഴ് ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. ഏതാനം സാഹചര്യങ്ങളിൽ മാത്രം ഇതിനായി മന്ത്രാലയം ഏഴ് ദിവസത്തെ അധിക സമയം കൂടി അനുവദിക്കാവുന്നതാണ്.

-ആർട്ടിക്കിൾ 6 – ഒത്ത് തീർപ്പ് അംഗീകാരം ലഭിക്കുന്നതോടെ നിയമം ലംഘിച്ച വ്യക്തി എല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഈ നിയമം വ്യക്തമാക്കിയിട്ടുണ്ട്. ഇവർ ഒത്ത് തീർപ്പ് അനുവദിക്കപ്പെട്ട് 30 ദിവസത്തിനകം അവരുടെ നിയമലംഘനം പരിഹരിക്കേണ്ടതും, നിയമപരമായ ബാധ്യതകൾ ശരിയാക്കേണ്ടതുമാണ്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിച്ച തീയതി മുതൽ ഈ വ്യവസ്ഥകൾ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  8 minutes ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  22 minutes ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  32 minutes ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  an hour ago
No Image

'മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങൾ ചെയ്യിക്കാൻ ഇടവരുത്തരുത്, എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം': വിവാദ പ്രസംഗവുമായി എം.എം. മണി

Kerala
  •  an hour ago
No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  3 hours ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  3 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  5 hours ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  5 hours ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  5 hours ago